ചെങ്ങന്നൂർ: കേരളത്തിലൊരാൾ മരിച്ചാൽ ത്രിപുര മുഖ്യമന്ത്രി ദുഃഖിക്കേണ്ട ആവശ്യമില്ലെന്ന് നടൻ ഇന്നസെന്റ് എംപി. എൽഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണത്തിനു ചെങ്ങന്നൂരിലെത്തിയതായിരുന്നു ഇന്നസെന്റ്. ഇവിടെ ആരെങ്കിലും മരിച്ചാൽ അടുപ്പമുളളവർക്കും പരിചയക്കാർക്കുമാണ് ദുഃഖവും സംങ്കടവും ഉണ്ടാവുക.
മേഘാലയയിലോ മറ്റ് ഏതെങ്കിലും സംസ്ഥാനങ്ങളിലോ ഇതു പോലൊരു മരണം ഉണ്ടെങ്കിൽ എനിക്ക് കരയാൻ പറ്റുമോ എന്നും ഇന്നസെന്റ് ചോദിച്ചു. മരിച്ച വീടുകളിൽ രാഷ്ട്രീയക്കാർ എത്തി ദുഃഖം കാണിച്ചിട്ട് ഒരു കാര്യവുമില്ല. ആളുകൾക്ക് ഇപ്പോൾ ഇതെല്ലാം അറിയാം. എന്റെ മണ്ഡലത്തിൽ ഏതെങ്കിലും ആളുടെ പിതാവ് മരിച്ചാൽ അവിടെ ചെന്ന് ഞാൻ സങ്കടപ്പെട്ടാൽ അത് വെറുതെയാണെന്ന് എല്ലാവർക്കും മനസിലാവും.
ത്രിപുര മുഖ്യമന്ത്രി കാണിക്കുന്ന വേദന, വിഷമം എന്നിവ നമ്മുടെ ആളുകൾക്ക് മനസിലാവും എന്നത് പാർട്ടി പ്രവർത്തകർ പറഞ്ഞു കൊടുക്കണം. ത്രിപുര മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞിട്ട് കേരളത്തിലേക്ക് വരുംവഴി വിമാനത്തിലിരുന്ന് കരഞ്ഞുവെന്നാണ് കേൾക്കുന്നതെന്നും ഇന്നസെന്റ് പറഞ്ഞു. പശുവിറച്ചി തിന്നവനേയും പശുവിനെ കൊന്നവരെ ചുട്ടുകൊല്ലുകയും ചെയ്യുന്ന നാട്ടിൽ നിന്നു വന്നാണ് ശ്രീജിത്തിന്റെ വീട്ടുകാരെ ആശ്വസിപ്പിക്കാൻ എത്തിയത്.
ബിപ്ലവ് കുമാർ ദേവിന്റെ ദുഃഖത്തിന്റെ കാരണം മറ്റെന്തോ അസുഖമുളളതിനാലാണെന്നും ഇന്നസെന്റ് പറഞ്ഞു. പി.എസ്.ശ്രീധരൻ പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെങ്ങന്നൂരിലെത്തിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർദേവ് നെടുന്പാശേരിയിൽ നിന്നുള്ള യാത്രക്കിടെ പോലീസ് കസ്റ്റഡിയിൽ മരിച്ച വരാപ്പുഴ ശ്രീജിത്തിന്റെ വീട് സന്ദർശിച്ചിരുന്നു. അഞ്ചുലക്ഷം രൂപ സഹായധനമായി നൽകുമെന്നും ത്രിപുര മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
മേഘാലയയിലോ മറ്റ് ഏതെങ്കിലും സംസ്ഥാനങ്ങളിലോ ഇതു പോലൊരു മരണം ഉണ്ടെങ്കിൽ എനിക്ക് കരയാൻ പറ്റുമോ എന്നും ഇന്നസെന്റ് ചോദിച്ചു. മരിച്ച വീടുകളിൽ രാഷ്ട്രീയക്കാർ എത്തി ദുഃഖം കാണിച്ചിട്ട് ഒരു കാര്യവുമില്ല. ആളുകൾക്ക് ഇപ്പോൾ ഇതെല്ലാം അറിയാം. എന്റെ മണ്ഡലത്തിൽ ഏതെങ്കിലും ആളുടെ പിതാവ് മരിച്ചാൽ അവിടെ ചെന്ന് ഞാൻ സങ്കടപ്പെട്ടാൽ അത് വെറുതെയാണെന്ന് എല്ലാവർക്കും മനസിലാവും.
ത്രിപുര മുഖ്യമന്ത്രി കാണിക്കുന്ന വേദന, വിഷമം എന്നിവ നമ്മുടെ ആളുകൾക്ക് മനസിലാവും എന്നത് പാർട്ടി പ്രവർത്തകർ പറഞ്ഞു കൊടുക്കണം. ത്രിപുര മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞിട്ട് കേരളത്തിലേക്ക് വരുംവഴി വിമാനത്തിലിരുന്ന് കരഞ്ഞുവെന്നാണ് കേൾക്കുന്നതെന്നും ഇന്നസെന്റ് പറഞ്ഞു. പശുവിറച്ചി തിന്നവനേയും പശുവിനെ കൊന്നവരെ ചുട്ടുകൊല്ലുകയും ചെയ്യുന്ന നാട്ടിൽ നിന്നു വന്നാണ് ശ്രീജിത്തിന്റെ വീട്ടുകാരെ ആശ്വസിപ്പിക്കാൻ എത്തിയത്.
ബിപ്ലവ് കുമാർ ദേവിന്റെ ദുഃഖത്തിന്റെ കാരണം മറ്റെന്തോ അസുഖമുളളതിനാലാണെന്നും ഇന്നസെന്റ് പറഞ്ഞു. പി.എസ്.ശ്രീധരൻ പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെങ്ങന്നൂരിലെത്തിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർദേവ് നെടുന്പാശേരിയിൽ നിന്നുള്ള യാത്രക്കിടെ പോലീസ് കസ്റ്റഡിയിൽ മരിച്ച വരാപ്പുഴ ശ്രീജിത്തിന്റെ വീട് സന്ദർശിച്ചിരുന്നു. അഞ്ചുലക്ഷം രൂപ സഹായധനമായി നൽകുമെന്നും ത്രിപുര മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.