കൊച്ചി: മംഗലാപുരം ഖാസി സി.എം.അബ്ദുള്ള മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയാക്കാൻ സിബിഐക്ക് കോടതി ഒരു മാസം കൂടി അനുവദിച്ചു. സിബിഐക്ക് നേരത്തേ അനുവദിച്ച കാലാവധി പൂർത്തിയായതിനെത്തുടർന്ന് എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് ഒരു മാസം കൂടി സമയം അനുവദിച്ചത്. കേസ് വീണ്ടും ജൂണ്‍ 29 ന് പരിഗണിക്കും.
2017ജനുവരി 23 ന് സിബിഐ സിജെഎം കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, തുടരന്വേഷണം നടക്കുന്നതിനാൽ സിബിഐയുടെ അപേക്ഷയെത്തുടർന്ന് ഈ റിപ്പോർട്ടിൻമേലുള്ള തുടർനടപടികൾ കോടതി തൽക്കാലത്തേക്ക് അവസാനിപ്പിച്ചിരിക്കുകയാണ്. 2010 ഫെബ്രുവരി 15 നാണ് ഖാസിയുടെ മൃതദേഹം ചെന്പരിക്ക കടപ്പുറത്തെ പാറക്കെട്ടിന് സമീപം കണ്ടെത്തിയത്.
2017ജനുവരി 23 ന് സിബിഐ സിജെഎം കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, തുടരന്വേഷണം നടക്കുന്നതിനാൽ സിബിഐയുടെ അപേക്ഷയെത്തുടർന്ന് ഈ റിപ്പോർട്ടിൻമേലുള്ള തുടർനടപടികൾ കോടതി തൽക്കാലത്തേക്ക് അവസാനിപ്പിച്ചിരിക്കുകയാണ്. 2010 ഫെബ്രുവരി 15 നാണ് ഖാസിയുടെ മൃതദേഹം ചെന്പരിക്ക കടപ്പുറത്തെ പാറക്കെട്ടിന് സമീപം കണ്ടെത്തിയത്.