കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെഫലപ്രഖ്യാപനം നടത്തിയ ബിരുദ പരീക്ഷകളുടെ മാർക്ക് ലിസ്റ്റിൽ എൻസിസി പ്രവർത്തനങ്ങളുടെ ഗ്രേസ് മാർക്ക് ചേർക്കാത്തത് ഇതിൽ അംഗങ്ങളായ വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കി.
എൻസിസി സി സർട്ടിഫിക്കറ്റ് നേടിയ വിദ്യാർഥികൾക്ക് 60 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കേണ്ടതാണ്. എന്നാൽ, എൻസിസി ബറ്റാലിയൻ ആസ്ഥാനത്തുനിന്ന് ഇതിന്റെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സർവകലാശാലയിലേക്ക് അയച്ചുകൊടുക്കാത്തതുമൂലം വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റിൽ ഗ്രേസ് മാർക്ക് രേഖപ്പെടുത്തിയിട്ടില്ല. വിദ്യാർഥികൾ എൻസിസി പ്രവർത്തനങ്ങളുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയെങ്കിലും അതു പോര എന്ന നിലപാടിലാണു സർവകലാശാല അധികൃതർ.
എൻസിസി ബറ്റാലിയനുകളിൽനിന്നു വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ എൻസിസി ഡയറക്ടറേറ്റിലെത്തി അവിടെനിന്ന് ഒറിജിനൽ സർട്ടിഫിക്കറ്റ് സർവകലാശാലയിലെത്താൻ രണ്ടുമാസമെങ്കിലും എടുക്കുമെന്നാണു സൂചന. പി.ജി കോഴ്സുകളുടെ പ്രവേശന സമയത്താണ് വിദ്യാർഥികൾക്കു ഗ്രേസ് മാർക്ക് പ്രധാനമായും പ്രയോജനപ്പെടുന്നത്. പിജി പ്രവേശനം ലഭിച്ചശേഷം ഗ്രേസ് മാർക്ക് ലഭിച്ചതുകൊണ്ടു പ്രത്യേക നേട്ടമൊന്നുമില്ല. പഠനത്തിനിടെ കഷ്ടപ്പെട്ട് എൻസിസി പരിശീലനങ്ങൾക്കും ക്യാന്പുകൾക്കും പോയിട്ടും പ്രയോജനപ്പെടാത്തതിന്റെ വിഷമത്തിലും നിരാശയിലുമാണ് ഗ്രേസ് മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾ. മാർക്ക് ലിസ്റ്റിൽ ഗ്രേസ് മാർക്ക് ഉൾപ്പെടുത്താൻ സർവകലാശാലാ അധികൃതരുടെയും എൻസിസി അധികൃതരുടെയും സത്വര ഇടപെടൽ പ്രതീക്ഷിക്കുകയാണവർ.
എൻസിസി സി സർട്ടിഫിക്കറ്റ് നേടിയ വിദ്യാർഥികൾക്ക് 60 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കേണ്ടതാണ്. എന്നാൽ, എൻസിസി ബറ്റാലിയൻ ആസ്ഥാനത്തുനിന്ന് ഇതിന്റെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സർവകലാശാലയിലേക്ക് അയച്ചുകൊടുക്കാത്തതുമൂലം വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റിൽ ഗ്രേസ് മാർക്ക് രേഖപ്പെടുത്തിയിട്ടില്ല. വിദ്യാർഥികൾ എൻസിസി പ്രവർത്തനങ്ങളുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയെങ്കിലും അതു പോര എന്ന നിലപാടിലാണു സർവകലാശാല അധികൃതർ.
എൻസിസി ബറ്റാലിയനുകളിൽനിന്നു വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ എൻസിസി ഡയറക്ടറേറ്റിലെത്തി അവിടെനിന്ന് ഒറിജിനൽ സർട്ടിഫിക്കറ്റ് സർവകലാശാലയിലെത്താൻ രണ്ടുമാസമെങ്കിലും എടുക്കുമെന്നാണു സൂചന. പി.ജി കോഴ്സുകളുടെ പ്രവേശന സമയത്താണ് വിദ്യാർഥികൾക്കു ഗ്രേസ് മാർക്ക് പ്രധാനമായും പ്രയോജനപ്പെടുന്നത്. പിജി പ്രവേശനം ലഭിച്ചശേഷം ഗ്രേസ് മാർക്ക് ലഭിച്ചതുകൊണ്ടു പ്രത്യേക നേട്ടമൊന്നുമില്ല. പഠനത്തിനിടെ കഷ്ടപ്പെട്ട് എൻസിസി പരിശീലനങ്ങൾക്കും ക്യാന്പുകൾക്കും പോയിട്ടും പ്രയോജനപ്പെടാത്തതിന്റെ വിഷമത്തിലും നിരാശയിലുമാണ് ഗ്രേസ് മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾ. മാർക്ക് ലിസ്റ്റിൽ ഗ്രേസ് മാർക്ക് ഉൾപ്പെടുത്താൻ സർവകലാശാലാ അധികൃതരുടെയും എൻസിസി അധികൃതരുടെയും സത്വര ഇടപെടൽ പ്രതീക്ഷിക്കുകയാണവർ.