തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷണർ സ്ഥാനത്തേയ്ക്കു നേരത്തെ ഗവർണർ തഴഞ്ഞ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം എ.എ. റഷീദിനെ വീണ്ടും ഉയർത്തിക്കാട്ടാൻ ഒരുങ്ങി സിപിഎം.
റീഷീദിനെതിരേയുള്ള കേസുകൾ വേഗത്തിൽ പിൻവലിക്കാനുള്ള നടപടിക്രമങ്ങളാണു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്നു നടന്നുവരുന്നത്. കേസുകളിൽ നിന്നു കുറ്റവിമുക്തനാക്കിയ ശേഷം വീണ്ടും വിവരാവകാശ കമ്മീഷണർ സ്ഥാനത്തേയ്ക്കു വീണ്ടും റഷീദിന്റെ പേര് നിർദേശിക്കാനാണു സിപിഎം നീക്കം.
അതേസമയം, റഷീദിന്റെ പേരു വെട്ടിയതിനെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേയ്ക്ക് അവകാശ വാദം ഉന്നയിച്ചു സിപിഐ രംഗത്തു വന്നു. വിവരാവകാശ കമ്മീഷണർ സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു കത്തു നൽകി. സിപിഐയുടെ കൊല്ലം ജില്ലയിൽ നിന്നുള്ള എച്ച്. രാജീവനാണ് പട്ടികയിൽ ഒന്നാമതുള്ളത്. പ്രായപരിധിയുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിനു മൂന്നു വർഷം മാത്രമേ സ്ഥാനത്തു തുടരാൻ കഴിയുകയുള്ളു.
റീഷീദിനെതിരേയുള്ള കേസുകൾ വേഗത്തിൽ പിൻവലിക്കാനുള്ള നടപടിക്രമങ്ങളാണു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്നു നടന്നുവരുന്നത്. കേസുകളിൽ നിന്നു കുറ്റവിമുക്തനാക്കിയ ശേഷം വീണ്ടും വിവരാവകാശ കമ്മീഷണർ സ്ഥാനത്തേയ്ക്കു വീണ്ടും റഷീദിന്റെ പേര് നിർദേശിക്കാനാണു സിപിഎം നീക്കം.
അതേസമയം, റഷീദിന്റെ പേരു വെട്ടിയതിനെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേയ്ക്ക് അവകാശ വാദം ഉന്നയിച്ചു സിപിഐ രംഗത്തു വന്നു. വിവരാവകാശ കമ്മീഷണർ സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു കത്തു നൽകി. സിപിഐയുടെ കൊല്ലം ജില്ലയിൽ നിന്നുള്ള എച്ച്. രാജീവനാണ് പട്ടികയിൽ ഒന്നാമതുള്ളത്. പ്രായപരിധിയുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിനു മൂന്നു വർഷം മാത്രമേ സ്ഥാനത്തു തുടരാൻ കഴിയുകയുള്ളു.