കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച ഒരാള്‍കൂടി മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയില്‍ മൂസ(62)യാണു മരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ്പാ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.
കോഴിക്കോട് സ്വദേശിയായ പത്തൊമ്പതുകാരിക്ക് ഇന്നലെ നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചു. നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നു പേർ ഇപ്പോൾ ചികിത്സയിലാണ്. ഇതിൽ രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലുമാണ്.
ഗുരുതരമായി പനി ബാധിച്ച് 17 മുതൽ മൂസ ചികിത്സയിലായിരുന്നു. മണിപ്പാല്‍ വൈറോളജി റിസര്‍ച്ച് സെന്ററിലെ പരിശോധനയില്‍ മൂസയ്ക്ക് നിപ്പാ വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചിരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി. ജയശ്രീ അറിയിച്ചു. വൈറസ് ബാധിച്ച് മരിച്ച സാലിഹിന്റെയും, നിപ്പാ ബാധയുടെ ലക്ഷണങ്ങളോടെ ആദ്യം മരിച്ച സാബിത്തിന്റെയും പിതാവാണ് മൂസ. മൃതദേഹം ലോകാരോഗ്യസംഘടനയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് കണ്ണംപറമ്പിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
മൂസയുള്‍പ്പെടെ ഒൻപതുപേരാണ് നിപ്പാവൈറസ് ബാധയെ ത്തുടര്‍ന്നു കോഴിക്കോട്ട് മരിച്ചത്. മറ്റു മൂന്നു പേര് മലപ്പുറത്തുള്ളവരാണ്. നിപ്പാവൈറസ് ബാധയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും രോഗം ഔദ്യോഗികമായി സ്ഥിരീകരിക്കും മുമ്പേ സാബിത്തിന്റെ മൃതദേഹം സംസ്കരിച്ചിരുന്നു. ഇപ്പോള്‍ 29 പേരിലാണ് നിപ്പാവൈറസ് ബാധ സംശയിക്കുന്നത്. 11 പേര് കോഴിക്കോടും ഒമ്പത് പേര് മലപ്പുറത്തും ഒരാൾ വയനാട്ടിലും ഒരാൾ തൃശൂരിലും നാലു പേർ എറണാകുളത്തും രണ്ടു പേർ കോട്ടയത്തും ഒരാള്‍ തിരുവനന്തപുരത്തുമാണുള്ളത്. രോഗലക്ഷണത്തെ തുടർന്ന് അത്തോളി മേഖലയിൽനിന്നുള്ള യുവതിയെക്കൂടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ പ്രവേശിപ്പിച്ചു.
ഇന്നലെ ഏഴു സാമ്പിളുകൾ കൂടി മണിപ്പാല്‍ വൈറോളജി റിസര്ച്ച്സെന്ററിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി 160 സാമ്പിളുകൾ അയച്ചിരുന്നു. മുന്നൂറിലേറെപേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
നിപ്പാ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും രീതിയില്‍ അടുത്തിടപഴകിയവരുടെ പട്ടികതയാറാക്കി വരികയാണ്. നിപ്പാ വൈറസ്ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി ദേശീയ മൃഗസംരക്ഷണവകുപ്പും ആലപ്പുഴ വൈറോളജി റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള വിദഗ്ധരും പൂനയില്‍ നിന്നുള്ള കേന്ദ്രസംഘവും പരിശോധന നടത്തി.
സംസ്കാരം പ്രത്യേക സുരക്ഷയോടെ
നിപ്പാ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നത് പ്രത്യേകമായ സുരക്ഷാ ക്രമീകരണത്തോടെയാണ്. കോഴിക്കോട് ജില്ലാ കളക്ടർ യു.വി. ജോസിന്റെ നിര്‍ദേശപ്രകാരം കോര്പറേഷന് ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്.എസ്. ഗോപകുമാറിന്റെയും തഹസീല്‍ദാര്‍ അനിതകുമാരിയുടെയും സാന്നിധ്യത്തിലായിരുന്നു ഇന്നലെ മതാചാരപ്രകാരമുള്ള സംസ്കാര ചടങ്ങുകള്‍. ആംബുലന്‍സിലെ ഡ്രൈവർ ഉള്‍പ്പെടെയുള്ളവര്‍ക്ക് എല്ലാവിധ സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിരുന്നു. പത്തടി താഴ്ചയിൽ പോളിത്തീന്കവറുകൊണ്ട് മൂടിയാണ് മൃതദേഹം സംസ്കരിച്ചത്. വൈറസ് പുറത്തേക്ക് വ്യാപിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. മൂന്നു മീറ്റർ അകന്നുനിന്നാണ് സംസ്കാരചടങ്ങുകള്‍ നിർവഹിച്ചത്.
കോഴിക്കോട് സ്വദേശിയായ പത്തൊമ്പതുകാരിക്ക് ഇന്നലെ നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചു. നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നു പേർ ഇപ്പോൾ ചികിത്സയിലാണ്. ഇതിൽ രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലുമാണ്.
ഗുരുതരമായി പനി ബാധിച്ച് 17 മുതൽ മൂസ ചികിത്സയിലായിരുന്നു. മണിപ്പാല്‍ വൈറോളജി റിസര്‍ച്ച് സെന്ററിലെ പരിശോധനയില്‍ മൂസയ്ക്ക് നിപ്പാ വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചിരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി. ജയശ്രീ അറിയിച്ചു. വൈറസ് ബാധിച്ച് മരിച്ച സാലിഹിന്റെയും, നിപ്പാ ബാധയുടെ ലക്ഷണങ്ങളോടെ ആദ്യം മരിച്ച സാബിത്തിന്റെയും പിതാവാണ് മൂസ. മൃതദേഹം ലോകാരോഗ്യസംഘടനയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് കണ്ണംപറമ്പിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
മൂസയുള്‍പ്പെടെ ഒൻപതുപേരാണ് നിപ്പാവൈറസ് ബാധയെ ത്തുടര്‍ന്നു കോഴിക്കോട്ട് മരിച്ചത്. മറ്റു മൂന്നു പേര് മലപ്പുറത്തുള്ളവരാണ്. നിപ്പാവൈറസ് ബാധയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും രോഗം ഔദ്യോഗികമായി സ്ഥിരീകരിക്കും മുമ്പേ സാബിത്തിന്റെ മൃതദേഹം സംസ്കരിച്ചിരുന്നു. ഇപ്പോള്‍ 29 പേരിലാണ് നിപ്പാവൈറസ് ബാധ സംശയിക്കുന്നത്. 11 പേര് കോഴിക്കോടും ഒമ്പത് പേര് മലപ്പുറത്തും ഒരാൾ വയനാട്ടിലും ഒരാൾ തൃശൂരിലും നാലു പേർ എറണാകുളത്തും രണ്ടു പേർ കോട്ടയത്തും ഒരാള്‍ തിരുവനന്തപുരത്തുമാണുള്ളത്. രോഗലക്ഷണത്തെ തുടർന്ന് അത്തോളി മേഖലയിൽനിന്നുള്ള യുവതിയെക്കൂടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ പ്രവേശിപ്പിച്ചു.
ഇന്നലെ ഏഴു സാമ്പിളുകൾ കൂടി മണിപ്പാല്‍ വൈറോളജി റിസര്ച്ച്സെന്ററിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി 160 സാമ്പിളുകൾ അയച്ചിരുന്നു. മുന്നൂറിലേറെപേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
നിപ്പാ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും രീതിയില്‍ അടുത്തിടപഴകിയവരുടെ പട്ടികതയാറാക്കി വരികയാണ്. നിപ്പാ വൈറസ്ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി ദേശീയ മൃഗസംരക്ഷണവകുപ്പും ആലപ്പുഴ വൈറോളജി റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള വിദഗ്ധരും പൂനയില്‍ നിന്നുള്ള കേന്ദ്രസംഘവും പരിശോധന നടത്തി.
സംസ്കാരം പ്രത്യേക സുരക്ഷയോടെ
നിപ്പാ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നത് പ്രത്യേകമായ സുരക്ഷാ ക്രമീകരണത്തോടെയാണ്. കോഴിക്കോട് ജില്ലാ കളക്ടർ യു.വി. ജോസിന്റെ നിര്‍ദേശപ്രകാരം കോര്പറേഷന് ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്.എസ്. ഗോപകുമാറിന്റെയും തഹസീല്‍ദാര്‍ അനിതകുമാരിയുടെയും സാന്നിധ്യത്തിലായിരുന്നു ഇന്നലെ മതാചാരപ്രകാരമുള്ള സംസ്കാര ചടങ്ങുകള്‍. ആംബുലന്‍സിലെ ഡ്രൈവർ ഉള്‍പ്പെടെയുള്ളവര്‍ക്ക് എല്ലാവിധ സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിരുന്നു. പത്തടി താഴ്ചയിൽ പോളിത്തീന്കവറുകൊണ്ട് മൂടിയാണ് മൃതദേഹം സംസ്കരിച്ചത്. വൈറസ് പുറത്തേക്ക് വ്യാപിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. മൂന്നു മീറ്റർ അകന്നുനിന്നാണ് സംസ്കാരചടങ്ങുകള്‍ നിർവഹിച്ചത്.