തിരുവനന്തപുരം: കർഷകക്ഷേമ നടപടി സ്വീകരിക്കാനും പെൻഷനും വിദ്യാഭ്യാസ- വിവാഹ ആനുകൂല്യം അടക്കമുള്ളവ നൽകാനുമായി ക്ഷേമനിധി രൂപീകരിക്കുന്നതിനുമുള്ള കരടു ബില്ലിനു മന്ത്രിസഭ അംഗീകാരം നൽകി. 18 വയസ് പൂർത്തിയായ കർഷകനു ക്ഷേമനിധിയിൽ അംഗമാകാം. കിസാൻ അഭിമാൻ പദ്ധതി പ്രകാരമുള്ള തുക നിധിയിലേക്കു കൈമാറ്റം ചെയ്യുന്ന തീയതി മുതൽ ക്ഷേമനിധിയിലെ അംഗമായി പരിഗണിക്കും.
ഓരോ കർഷകനും പ്രതിമാസം 50 രൂപ നിരക്കിൽ അംശാദായം അടയ്ക്കണം. അംശാദായ നിരക്കു പരമാവധി 250 രൂപ വരെ ബോർഡിനു വർധിപ്പിക്കാം. നിധിയിലേക്ക് അംഗങ്ങൾ നൽകുന്ന തുകയ്ക്കു തുല്യമായ തുക സർക്കാർ നൽകും. അംഗങ്ങൾ ബോർഡ് തീരുമാനിക്കുന്ന പ്രകാരമുള്ള ഇൻഷ്വറൻസ് പദ്ധതിയിൽ ചേരണം.
നിലവിൽ സർക്കാർ ഉത്തരവു വഴിയാണ് കർഷകർക്കു പെൻഷൻ നൽകുന്നത്. ഇതിനു നിയമ പ്രാബല്യമില്ല. പുതിയ ക്ഷേമനിധിയിൽ അഞ്ചു വർഷത്തിൽ കുറയാതെ അംശദായം അടച്ചു ക്ഷേമനിധിയിൽ അംഗമായ കർഷകർക്ക് 60 വയസ് പൂർത്തിയാകുന്പോൾ പെൻഷൻ ലഭിക്കും. എന്നാൽ, ഈ നിയമത്തിന്റെ പ്രാരംഭ തീയതിയിൽ 56 വയസ് പൂർത്തിയായ കർഷകന് 65 വയസു വരെ നിധിയിൽ അംഗമാകാം.
കിസാൻ അഭിമാൻ പദ്ധതിയിൽ പെൻഷൻ ലഭിച്ചിരുന്ന 60 വയസ് പൂർത്തിയായ ചെറുകിട നാമമാത്ര കർഷകർക്ക് സർക്കാർ ഏർപ്പെടുത്തിയ പ്രകാരം പെൻഷൻ ലഭിക്കും. മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമായി പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നവർക്കു പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കില്ല. അനാരോഗ്യം മൂലം തൊഴിലിൽ തുടരാൻ സാധിക്കാതിരിക്കുകയും അഞ്ചു വർഷത്തിൽ കുറയാതെ അംശാദായം അടയ്ക്കുകയും ചെയ്ത ആളിന് അടച്ച വർഷങ്ങളുടെ എണ്ണം അടിസ്ഥാനപ്പെടുത്തി നിശ്ചിത തുകയും പെൻഷനും നൽകും.
കുടുംബ പെൻഷൻ, മരണാനന്തര ആനുകൂല്യങ്ങൾ, സ്ഥായിയായ അവശത അനുഭവിക്കുന്ന അംഗത്തിന് സാന്പത്തിക സഹായം, അംഗത്തിന്റെയോ മക്കളുടെയോ വിവാഹ ആവശ്യത്തിനു സഹായം, വിദ്യാഭ്യാസ സഹായം തുടങ്ങിയ വ്യവസ്ഥകൾ ബില്ലിലുണ്ട്. അംഗമാകുന്നവർ രേഖകൾക്കു പുറമേ രജിസ്ട്രേഷൻ ഫീസ് അടയ്ക്കണം. അപേക്ഷ നിശ്ചിത ഫോമിൽ കൃഷി ഓഫീസർക്കാണു നൽകേണ്ടത്.അംഗങ്ങൾക്ക് അംഗത്വ സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും വിശദാംശങ്ങൾ രേഖപ്പെടുത്തിയ പാസ് ബുക്കും ലഭിക്കും. വ്യാജമായ വിവരം നൽകുകയോ കൃത്രിമം കാട്ടുകയോ ചെയ്യുന്നവരുടെ അംഗത്വം റദ്ദാക്കും.
നിയമം വരുന്നതോടെ സർക്കാരിനു ഗസറ്റ് വിജ്ഞാപനം വഴി കേരള കർഷക ക്ഷേമനിധി ബോർഡ് രൂപീകരിക്കാനാകും.ബോർഡ് ചെയർമാനായി കൃഷിവിദഗ്ധനെ സർക്കാർ നാമനിർദേശം ചെയ്യും.
കാർഷികോത്പാദന കമ്മീഷണർ, കൃഷി സെക്രട്ടറി, കൃഷി ഡയറക്ടർ, കർഷക പ്രതിനിധികളായ ഒൻപതു പേർ, ധനവകുപ്പു സെക്രട്ടറിയുടെ പ്രതിനിധി, നിയമ സെക്രട്ടറിയുടെ പ്രതിനിധി, കേരള വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗണ്സിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എന്നിവർ ബോർഡ് അംഗങ്ങളായിരിക്കും. കൃഷിവകുപ്പിലെ അഡീഷണൽ ഡയറക്ടറെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിക്കും. ജോയിന്റ് ഡയറക്ടറെ ജോയിന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിക്കും. പുറമേ മൂന്നു മേഖലകളിലായി അസിസ്റ്റന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരും ഉണ്ടാകും.
ഓരോ കർഷകനും പ്രതിമാസം 50 രൂപ നിരക്കിൽ അംശാദായം അടയ്ക്കണം. അംശാദായ നിരക്കു പരമാവധി 250 രൂപ വരെ ബോർഡിനു വർധിപ്പിക്കാം. നിധിയിലേക്ക് അംഗങ്ങൾ നൽകുന്ന തുകയ്ക്കു തുല്യമായ തുക സർക്കാർ നൽകും. അംഗങ്ങൾ ബോർഡ് തീരുമാനിക്കുന്ന പ്രകാരമുള്ള ഇൻഷ്വറൻസ് പദ്ധതിയിൽ ചേരണം.
നിലവിൽ സർക്കാർ ഉത്തരവു വഴിയാണ് കർഷകർക്കു പെൻഷൻ നൽകുന്നത്. ഇതിനു നിയമ പ്രാബല്യമില്ല. പുതിയ ക്ഷേമനിധിയിൽ അഞ്ചു വർഷത്തിൽ കുറയാതെ അംശദായം അടച്ചു ക്ഷേമനിധിയിൽ അംഗമായ കർഷകർക്ക് 60 വയസ് പൂർത്തിയാകുന്പോൾ പെൻഷൻ ലഭിക്കും. എന്നാൽ, ഈ നിയമത്തിന്റെ പ്രാരംഭ തീയതിയിൽ 56 വയസ് പൂർത്തിയായ കർഷകന് 65 വയസു വരെ നിധിയിൽ അംഗമാകാം.
കിസാൻ അഭിമാൻ പദ്ധതിയിൽ പെൻഷൻ ലഭിച്ചിരുന്ന 60 വയസ് പൂർത്തിയായ ചെറുകിട നാമമാത്ര കർഷകർക്ക് സർക്കാർ ഏർപ്പെടുത്തിയ പ്രകാരം പെൻഷൻ ലഭിക്കും. മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമായി പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നവർക്കു പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കില്ല. അനാരോഗ്യം മൂലം തൊഴിലിൽ തുടരാൻ സാധിക്കാതിരിക്കുകയും അഞ്ചു വർഷത്തിൽ കുറയാതെ അംശാദായം അടയ്ക്കുകയും ചെയ്ത ആളിന് അടച്ച വർഷങ്ങളുടെ എണ്ണം അടിസ്ഥാനപ്പെടുത്തി നിശ്ചിത തുകയും പെൻഷനും നൽകും.
കുടുംബ പെൻഷൻ, മരണാനന്തര ആനുകൂല്യങ്ങൾ, സ്ഥായിയായ അവശത അനുഭവിക്കുന്ന അംഗത്തിന് സാന്പത്തിക സഹായം, അംഗത്തിന്റെയോ മക്കളുടെയോ വിവാഹ ആവശ്യത്തിനു സഹായം, വിദ്യാഭ്യാസ സഹായം തുടങ്ങിയ വ്യവസ്ഥകൾ ബില്ലിലുണ്ട്. അംഗമാകുന്നവർ രേഖകൾക്കു പുറമേ രജിസ്ട്രേഷൻ ഫീസ് അടയ്ക്കണം. അപേക്ഷ നിശ്ചിത ഫോമിൽ കൃഷി ഓഫീസർക്കാണു നൽകേണ്ടത്.അംഗങ്ങൾക്ക് അംഗത്വ സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും വിശദാംശങ്ങൾ രേഖപ്പെടുത്തിയ പാസ് ബുക്കും ലഭിക്കും. വ്യാജമായ വിവരം നൽകുകയോ കൃത്രിമം കാട്ടുകയോ ചെയ്യുന്നവരുടെ അംഗത്വം റദ്ദാക്കും.
നിയമം വരുന്നതോടെ സർക്കാരിനു ഗസറ്റ് വിജ്ഞാപനം വഴി കേരള കർഷക ക്ഷേമനിധി ബോർഡ് രൂപീകരിക്കാനാകും.ബോർഡ് ചെയർമാനായി കൃഷിവിദഗ്ധനെ സർക്കാർ നാമനിർദേശം ചെയ്യും.
കാർഷികോത്പാദന കമ്മീഷണർ, കൃഷി സെക്രട്ടറി, കൃഷി ഡയറക്ടർ, കർഷക പ്രതിനിധികളായ ഒൻപതു പേർ, ധനവകുപ്പു സെക്രട്ടറിയുടെ പ്രതിനിധി, നിയമ സെക്രട്ടറിയുടെ പ്രതിനിധി, കേരള വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗണ്സിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എന്നിവർ ബോർഡ് അംഗങ്ങളായിരിക്കും. കൃഷിവകുപ്പിലെ അഡീഷണൽ ഡയറക്ടറെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിക്കും. ജോയിന്റ് ഡയറക്ടറെ ജോയിന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിക്കും. പുറമേ മൂന്നു മേഖലകളിലായി അസിസ്റ്റന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരും ഉണ്ടാകും.