തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയെക്കുറിച്ചു വിലയിരു ത്താനായി ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു.
സംസ്ഥാനത്തു ശക്തമായ ജാഗ്രത തുടരാനും നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനും മുഖ്യമന്ത്രി നിർദേശിച്ചു. സ്ഥിതിഗതി ചീഫ്സെക്രട്ടറിതല സമിതി നിരന്തരമായി വിലയിരുത്തും. സർക്കാർ മുഖേന എത്തിച്ച മരുന്നുകൾ വിതരണം തുടങ്ങി. നിപ്പാ വൈറസ് ബാധയുള്ള മറ്റു പ്രദേശങ്ങളിലും മരുന്നു വിതരണംചെയ്യാൻ നിർദേശം നൽകി.
വിഷയം ചർച്ച ചെയാൻ ഇന്നുച്ചയ്ക്കു രണ്ടിനു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എംപിമാർ, എംഎൽഎമാർ എന്നിവരുടെ യോഗം കോഴിക്കോട് കളക്ടറേറ്റിൽ ചേരും. മന്ത്രിമാരായ കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ എന്നിവർ പങ്കെടുക്കും. വൈകുന്നേരം നാലിനു കോഴിക്കോട് ജില്ലയിലെ തദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെ യോഗവും കളക്ടറേറ്റിൽ ചേരും.
നിലവിൽ സർക്കാർ എടുത്ത നടപടികളിൽ കേന്ദ്ര സംഘവും മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നു മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ചീഫ് സെക്രട്ടറി പോൾ ആന്റണി, ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ, പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, സെക്രട്ടറി എം. ശിവശങ്കർ, ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാനത്തു ശക്തമായ ജാഗ്രത തുടരാനും നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനും മുഖ്യമന്ത്രി നിർദേശിച്ചു. സ്ഥിതിഗതി ചീഫ്സെക്രട്ടറിതല സമിതി നിരന്തരമായി വിലയിരുത്തും. സർക്കാർ മുഖേന എത്തിച്ച മരുന്നുകൾ വിതരണം തുടങ്ങി. നിപ്പാ വൈറസ് ബാധയുള്ള മറ്റു പ്രദേശങ്ങളിലും മരുന്നു വിതരണംചെയ്യാൻ നിർദേശം നൽകി.
വിഷയം ചർച്ച ചെയാൻ ഇന്നുച്ചയ്ക്കു രണ്ടിനു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എംപിമാർ, എംഎൽഎമാർ എന്നിവരുടെ യോഗം കോഴിക്കോട് കളക്ടറേറ്റിൽ ചേരും. മന്ത്രിമാരായ കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ എന്നിവർ പങ്കെടുക്കും. വൈകുന്നേരം നാലിനു കോഴിക്കോട് ജില്ലയിലെ തദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെ യോഗവും കളക്ടറേറ്റിൽ ചേരും.
നിലവിൽ സർക്കാർ എടുത്ത നടപടികളിൽ കേന്ദ്ര സംഘവും മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നു മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ചീഫ് സെക്രട്ടറി പോൾ ആന്റണി, ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ, പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, സെക്രട്ടറി എം. ശിവശങ്കർ, ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.