തിരുവനന്തപുരം: തപാൽ സമരം നാലാം ദിവസത്തിലേക്കു കടക്കുന്പോൾ തപാൽ മേഖല നിശ്ചലമായി. പണിമുടക്കിനെത്തുടർന്ന് കേരളത്തിലെ 5,500 തപാൽ ഓഫീസുകളും 35 റെയിൽവേ മെയിൽ ഓഫീസുകളും അഡ്മിനിസ്ട്രേറ്റീവ്, അക്കൗണ്ട്സ് ഓഫീസുകളും അടഞ്ഞു കിടക്കുകയാണ്. മെയിൽ ബാഗുകൾ വിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നു. സ്പീഡ് പോസ്റ്റുകൾ പ്രവർത്തനരഹിതമായി. കത്തുകളുടെ വിതരണം മുടങ്ങി.
സേവിംഗ് ബാങ്ക് നിക്ഷേപം നടത്താൻ കഴിയാതെ നിക്ഷേപകർ ബുദ്ധിമുട്ടുന്നു. തപാൽ ലൈഫ് ഇൻഷ്വറൻസ് സംവിധാനവും നടത്താൻ കഴിയുന്നില്ല. മത്സര പരീക്ഷകളുടേയും സ്കൂൾ കോളജ് പ്രവേശനത്തോടനുബന്ധിച്ച തപാൽ സേവനവും തടസപ്പെട്ടു. നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയിസ്, ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് സമരം. കേന്ദ്ര സർക്കാരിന്റെ പിടിവാശി കാരണമാണു സമരം ഒത്തുതീർപ്പാകാത്തതിനു കാരണമെന്നു സമരസമിതി കണ്‍വീനർമാരായ പി.കെ. മുരളീധരനും ജോണ്സണ് ഡി. ആവോക്കാരനും പത്രസമ്മേളനത്തിൽ പറഞ്ഞു.
തപാൽ വകുപ്പിലെ നാലര ലക്ഷം ജീവനക്കാരിൽ 2.63 ലക്ഷം പേർ ഡാക് സേവക് ജീവനക്കാരാണ്. കേന്ദ്ര ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ ഇവർക്കു ലഭ്യമാകുന്നില്ല. ലീവ്, മെഡിക്കൽ ആനുകൂല്യങ്ങൾ നൽകുന്നതിലും വിവേചനമുണ്ട്. ഇതിൽ പ്രതിഷേധിച്ചാണു സമരം.
സേവിംഗ് ബാങ്ക് നിക്ഷേപം നടത്താൻ കഴിയാതെ നിക്ഷേപകർ ബുദ്ധിമുട്ടുന്നു. തപാൽ ലൈഫ് ഇൻഷ്വറൻസ് സംവിധാനവും നടത്താൻ കഴിയുന്നില്ല. മത്സര പരീക്ഷകളുടേയും സ്കൂൾ കോളജ് പ്രവേശനത്തോടനുബന്ധിച്ച തപാൽ സേവനവും തടസപ്പെട്ടു. നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയിസ്, ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് സമരം. കേന്ദ്ര സർക്കാരിന്റെ പിടിവാശി കാരണമാണു സമരം ഒത്തുതീർപ്പാകാത്തതിനു കാരണമെന്നു സമരസമിതി കണ്‍വീനർമാരായ പി.കെ. മുരളീധരനും ജോണ്സണ് ഡി. ആവോക്കാരനും പത്രസമ്മേളനത്തിൽ പറഞ്ഞു.
തപാൽ വകുപ്പിലെ നാലര ലക്ഷം ജീവനക്കാരിൽ 2.63 ലക്ഷം പേർ ഡാക് സേവക് ജീവനക്കാരാണ്. കേന്ദ്ര ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ ഇവർക്കു ലഭ്യമാകുന്നില്ല. ലീവ്, മെഡിക്കൽ ആനുകൂല്യങ്ങൾ നൽകുന്നതിലും വിവേചനമുണ്ട്. ഇതിൽ പ്രതിഷേധിച്ചാണു സമരം.