ചെങ്ങന്നൂർ: വെയിലിന്റെ ചൂടും മഴയുടെ തണുപ്പുമല്ല, പ്രചാരണത്തിലെ ചൂടും തണുപ്പുമാണ് സ്ഥാനാർഥിയെ തൊടുന്നത്. മഴ പെയ്യുന്പോഴെങ്കിലും മനസ് തണുക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും അവിടെ കൊടും ചൂടു തന്നെ. രാവിലെ പ്രചാരണം തുടങ്ങുന്പോഴെക്കും ഉച്ചഭാഷണികൾ ജീവൻവച്ചിരുന്നു.
വാഹനത്തിലിരുന്ന് വഴിവക്കിൽ കാണുന്നവരെ പോലും കൈവീശിക്കാണിച്ച് ഇടതുസ്ഥാനാർഥി സജി ചെറിയാൻ മുന്നോട്ടു നീങ്ങുകയാണ്. രാവിലെ വീടുകൾ കയറിയിറങ്ങിയുള്ള വോട്ടഭ്യർഥനയായിരുന്നു. നിറഞ്ഞ പുഞ്ചിരിയോടെയുള്ള കുശലാന്വേഷണം. പലരേയും പേരെടുത്തു വിളിക്കാനുള്ള പരിചയം. പേരെടുത്തു വിളിക്കുന്പോൾ കേൾക്കുന്നവനും ഒരു സുഖം.
മുതിർന്നവരെ കണ്ടാൽ കൈകൂപ്പി അനുഗ്രഹം തേടൽ, കുട്ടികളുടെ കവിളിൽ തലോടൽ. ഗൃഹസന്ദർശനങ്ങൾക്കൊടുവിൽ ചെറു പ്രചരണസമ്മേളനങ്ങളിലേക്ക്. പ്രചാരണവേദികളിൽ എത്തുന്പോൾ നാസിക് ഡോലിന്റെ കാതടപ്പിക്കുന്ന ശബ്ദത്താൽ ഉയർന്നു കേൾക്കില്ലെങ്കിലും മുദ്രാവാക്യത്തിനു ഒട്ടും കുറവില്ല. സ്ഥാനാർഥിയെത്തിയാലുടൻ ഹാരമണിയിക്കലായി.
ലളിതമായ പ്രസംഗമെന്നു പറയാം, അല്ലെങ്കിൽ അഭ്യർഥന- രാഷ്ട്രീയം നോക്കാതെ നിങ്ങൾ എനിക്ക് വോട്ട് ചെയ്യണം. ചെങ്ങന്നൂരിന് വികസനകുതിപ്പുണ്ടാക്കാൻ ഞാൻ പ്രയത്നിക്കും. എല്ലാവരും എന്നെഅനുഗ്രഹിക്കണം.
ലളിതഭാഷണം കഴിഞ്ഞയുടൻ ഓടി ഇറങ്ങി ഇരു വശങ്ങളിലുമായി നിന്നവരുടെ അടുക്കലേക്ക്. പിന്നെയൊരു ഓട്ടമാണ്. രാവിലെ തുടങ്ങുന്ന ഓട്ടം ഉച്ചയ്ക്ക് ഒന്നു നിർത്തും. ഉച്ചഭക്ഷണം കഴിച്ചെന്നു വരുത്തൽ. കടപ്രമഠം ജംഗ്ഷനിൽ നിന്നായിരുന്നു ഉച്ചഭക്ഷണം കഴിഞ്ഞുള്ള കഴിഞ്ഞദിവസത്തെ യാത്ര. തുടർന്ന് പന്നായിക്കടവും കഴിഞ്ഞ് കോവുംപുറത്ത് എത്തിയപ്പോൾ സാമാന്യം നല്ല ജനക്കൂട്ടം. സ്ഥാനാർഥിക്കു മുന്നേ നേതാക്കൾ പ്രസംഗിച്ചു തകർക്കും. സജിചെറിയാൻ എത്തിയാൽ ചെറിയ അഭ്യർഥന, അനുഗ്രഹം തേടൽ. തുടർന്ന് പൈനുംമൂട് ജംഗ്ഷനിലേക്ക്. ഇവിടെയെത്തുന്പോൾ വൈകുന്നേരം 5.30. ചെറിയ മഴക്കോളും. മഴ വരുന്നതിനാൽ വാഹനങ്ങൾക്കെല്ലാം അല്പം സ്പീഡായി.
മാന്നാർ ഈസ്റ്റിലെ കൊറ്റാർകാവ് ജംഗഷൻ, വൈപ്പിൻചേരി, വലിയകുളങ്ങര, വാലേൽ ഭാഗം, ചേപ്പഴിത്തി മുക്ക്, മങ്ങോട് ജംഗ്ഷൻ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം മാന്നാർ മുട്ടേൽ ജംഗ്ഷനിൽ എത്തുന്പോൾ സമയം രാത്രി എട്ടേകാൽ.
വൈകുന്നേരങ്ങളിലെ ഇടിയോടു കൂടിയ മഴ കുറച്ചൊന്നുമല്ലബുദ്ധിമുട്ടിക്കുന്നത്. ഇതിനിടെ ആവേശമൊരുക്കാൻ കലാപരിപാടികളും.ഇടയ്ക്കൊന്ന് ആസ്വദിച്ച് പിന്നെയും മുന്നോട്ട്. പാണ്ടനാട്ടിലേക്കുകടന്നതും പ്രചാരണത്തിന്റെ ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. ആർകെവിജംഗ്ഷനിൽ എത്തിയപ്പോൾ വൈകിയതിന്റെ പരിഭവം.
കാത്തുനിന്നവരെയെല്ലാം കണ്ട് മാപ്പപേക്ഷയും പിന്നെ വോട്ടഭ്യർഥനയും. അവസാന സ്വീകരണസ്ഥലമായ മായിക്കര എത്തിയപ്പോഴേക്കും ഏതാണ്ട് രാത്രി പത്തുമണി. പ്രസംഗിച്ചു കൊണ്ടുനിന്ന മുൻ എംഎൽഎ ശോഭന ജോർജ് പ്രസംഗം നിർത്തി.സ്ഥാനാർഥിയുടെ പ്രസംഗത്തിനു ശേഷം ചെങ്ങന്നൂർ ടൗണിലെ കേന്ദ്രതെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിൽ ഒരു വിശകലന യോഗം.
ഒരു ദിവസത്തെ പര്യടനം ഭംഗിയായി സമാപിച്ചതിന്റെ ആശ്വാസത്തിലായിരുന്നു ഒപ്പമുള്ള നേതാക്കളും പ്രവർത്തകരും. മുഖ്യ ചുമതലക്കാരൻ സിപിഎം സെക്രട്ടേറിയറ്റ് അംഗം ഗോവിന്ദൻ മാസ്റ്റർ, തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്വീനർ എം.എച്ച്.റഷീദ് എന്നിവർക്കൊപ്പമിരുന്നുള്ള അവലോകനവും ചർച്ചകളുംകഴിഞ്ഞപ്പോഴേക്കും രാത്രി 11.30. അപ്പോഴേക്കും സാരഥി അനികാറുമായി എത്തി. ഭക്ഷണം വീട്ടിൽ നിന്നും കഴിച്ചോളാമെന്ന് പറഞ്ഞ് കാറിൽ കൊഴുവല്ലൂരിലെ വീട്ടിലേക്ക്.
വാഹനത്തിലിരുന്ന് വഴിവക്കിൽ കാണുന്നവരെ പോലും കൈവീശിക്കാണിച്ച് ഇടതുസ്ഥാനാർഥി സജി ചെറിയാൻ മുന്നോട്ടു നീങ്ങുകയാണ്. രാവിലെ വീടുകൾ കയറിയിറങ്ങിയുള്ള വോട്ടഭ്യർഥനയായിരുന്നു. നിറഞ്ഞ പുഞ്ചിരിയോടെയുള്ള കുശലാന്വേഷണം. പലരേയും പേരെടുത്തു വിളിക്കാനുള്ള പരിചയം. പേരെടുത്തു വിളിക്കുന്പോൾ കേൾക്കുന്നവനും ഒരു സുഖം.
മുതിർന്നവരെ കണ്ടാൽ കൈകൂപ്പി അനുഗ്രഹം തേടൽ, കുട്ടികളുടെ കവിളിൽ തലോടൽ. ഗൃഹസന്ദർശനങ്ങൾക്കൊടുവിൽ ചെറു പ്രചരണസമ്മേളനങ്ങളിലേക്ക്. പ്രചാരണവേദികളിൽ എത്തുന്പോൾ നാസിക് ഡോലിന്റെ കാതടപ്പിക്കുന്ന ശബ്ദത്താൽ ഉയർന്നു കേൾക്കില്ലെങ്കിലും മുദ്രാവാക്യത്തിനു ഒട്ടും കുറവില്ല. സ്ഥാനാർഥിയെത്തിയാലുടൻ ഹാരമണിയിക്കലായി.
ലളിതമായ പ്രസംഗമെന്നു പറയാം, അല്ലെങ്കിൽ അഭ്യർഥന- രാഷ്ട്രീയം നോക്കാതെ നിങ്ങൾ എനിക്ക് വോട്ട് ചെയ്യണം. ചെങ്ങന്നൂരിന് വികസനകുതിപ്പുണ്ടാക്കാൻ ഞാൻ പ്രയത്നിക്കും. എല്ലാവരും എന്നെഅനുഗ്രഹിക്കണം.
ലളിതഭാഷണം കഴിഞ്ഞയുടൻ ഓടി ഇറങ്ങി ഇരു വശങ്ങളിലുമായി നിന്നവരുടെ അടുക്കലേക്ക്. പിന്നെയൊരു ഓട്ടമാണ്. രാവിലെ തുടങ്ങുന്ന ഓട്ടം ഉച്ചയ്ക്ക് ഒന്നു നിർത്തും. ഉച്ചഭക്ഷണം കഴിച്ചെന്നു വരുത്തൽ. കടപ്രമഠം ജംഗ്ഷനിൽ നിന്നായിരുന്നു ഉച്ചഭക്ഷണം കഴിഞ്ഞുള്ള കഴിഞ്ഞദിവസത്തെ യാത്ര. തുടർന്ന് പന്നായിക്കടവും കഴിഞ്ഞ് കോവുംപുറത്ത് എത്തിയപ്പോൾ സാമാന്യം നല്ല ജനക്കൂട്ടം. സ്ഥാനാർഥിക്കു മുന്നേ നേതാക്കൾ പ്രസംഗിച്ചു തകർക്കും. സജിചെറിയാൻ എത്തിയാൽ ചെറിയ അഭ്യർഥന, അനുഗ്രഹം തേടൽ. തുടർന്ന് പൈനുംമൂട് ജംഗ്ഷനിലേക്ക്. ഇവിടെയെത്തുന്പോൾ വൈകുന്നേരം 5.30. ചെറിയ മഴക്കോളും. മഴ വരുന്നതിനാൽ വാഹനങ്ങൾക്കെല്ലാം അല്പം സ്പീഡായി.
മാന്നാർ ഈസ്റ്റിലെ കൊറ്റാർകാവ് ജംഗഷൻ, വൈപ്പിൻചേരി, വലിയകുളങ്ങര, വാലേൽ ഭാഗം, ചേപ്പഴിത്തി മുക്ക്, മങ്ങോട് ജംഗ്ഷൻ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം മാന്നാർ മുട്ടേൽ ജംഗ്ഷനിൽ എത്തുന്പോൾ സമയം രാത്രി എട്ടേകാൽ.
വൈകുന്നേരങ്ങളിലെ ഇടിയോടു കൂടിയ മഴ കുറച്ചൊന്നുമല്ലബുദ്ധിമുട്ടിക്കുന്നത്. ഇതിനിടെ ആവേശമൊരുക്കാൻ കലാപരിപാടികളും.ഇടയ്ക്കൊന്ന് ആസ്വദിച്ച് പിന്നെയും മുന്നോട്ട്. പാണ്ടനാട്ടിലേക്കുകടന്നതും പ്രചാരണത്തിന്റെ ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. ആർകെവിജംഗ്ഷനിൽ എത്തിയപ്പോൾ വൈകിയതിന്റെ പരിഭവം.
കാത്തുനിന്നവരെയെല്ലാം കണ്ട് മാപ്പപേക്ഷയും പിന്നെ വോട്ടഭ്യർഥനയും. അവസാന സ്വീകരണസ്ഥലമായ മായിക്കര എത്തിയപ്പോഴേക്കും ഏതാണ്ട് രാത്രി പത്തുമണി. പ്രസംഗിച്ചു കൊണ്ടുനിന്ന മുൻ എംഎൽഎ ശോഭന ജോർജ് പ്രസംഗം നിർത്തി.സ്ഥാനാർഥിയുടെ പ്രസംഗത്തിനു ശേഷം ചെങ്ങന്നൂർ ടൗണിലെ കേന്ദ്രതെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിൽ ഒരു വിശകലന യോഗം.
ഒരു ദിവസത്തെ പര്യടനം ഭംഗിയായി സമാപിച്ചതിന്റെ ആശ്വാസത്തിലായിരുന്നു ഒപ്പമുള്ള നേതാക്കളും പ്രവർത്തകരും. മുഖ്യ ചുമതലക്കാരൻ സിപിഎം സെക്രട്ടേറിയറ്റ് അംഗം ഗോവിന്ദൻ മാസ്റ്റർ, തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്വീനർ എം.എച്ച്.റഷീദ് എന്നിവർക്കൊപ്പമിരുന്നുള്ള അവലോകനവും ചർച്ചകളുംകഴിഞ്ഞപ്പോഴേക്കും രാത്രി 11.30. അപ്പോഴേക്കും സാരഥി അനികാറുമായി എത്തി. ഭക്ഷണം വീട്ടിൽ നിന്നും കഴിച്ചോളാമെന്ന് പറഞ്ഞ് കാറിൽ കൊഴുവല്ലൂരിലെ വീട്ടിലേക്ക്.