തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുട്ടികൾക്കു വിദ്യാഭ്യാസം, പരിശീലനം, പരിപാലനം എന്നിവ നൽകുന്ന സ്ഥാപനങ്ങൾ എല്ലാം സർക്കാർ അംഗീകൃത ഏജൻസികളിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് അംഗപരിമിതർക്കുള്ള സംസ്ഥാന കമ്മീഷണർ അറിയിച്ചു.
അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. പ്രവർത്തനം നിർത്താനും നടപടിയെടുക്കും. റിഹാബിലിറ്റേഷൻ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളവർ മാത്രമേ ഇത്തരം സ്ഥാപനങ്ങളിൽ അധ്യാപകരായും കൗണ്‍സലർമാരായും പ്രവർത്തിക്കാനാകൂ.
ഇത്തരം സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസും സംഭാവനകളും സ്ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴിയേ സ്വീകരിക്കാവൂ. സ്വീകരിക്കുന്ന തുകയ്ക്കു സ്ഥാപനത്തിന്റെ രസീത് നൽകണം. രസീതു ലഭിച്ചെന്നു തുക നൽകുന്നവർ ഉറപ്പാക്കണം. ഇക്കാര്യങ്ങൾ ജനശ്രദ്ധ ലഭിക്കുന്ന രീതിയിൽ സ്ഥാപനങ്ങളിൽ ബോർഡ് പ്രദർശിപ്പിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. പ്രവർത്തനം നിർത്താനും നടപടിയെടുക്കും. റിഹാബിലിറ്റേഷൻ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളവർ മാത്രമേ ഇത്തരം സ്ഥാപനങ്ങളിൽ അധ്യാപകരായും കൗണ്‍സലർമാരായും പ്രവർത്തിക്കാനാകൂ.
ഇത്തരം സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസും സംഭാവനകളും സ്ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴിയേ സ്വീകരിക്കാവൂ. സ്വീകരിക്കുന്ന തുകയ്ക്കു സ്ഥാപനത്തിന്റെ രസീത് നൽകണം. രസീതു ലഭിച്ചെന്നു തുക നൽകുന്നവർ ഉറപ്പാക്കണം. ഇക്കാര്യങ്ങൾ ജനശ്രദ്ധ ലഭിക്കുന്ന രീതിയിൽ സ്ഥാപനങ്ങളിൽ ബോർഡ് പ്രദർശിപ്പിക്കണമെന്നും അറിയിപ്പിൽ പറയുന്നു.