തിരുവനന്തപുരം: നിപ്പാ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ രോഗിയായി മരിച്ച കോഴിക്കോട് പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ലിനിയുടെ ഭർത്താവ് സജീഷിന് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് സർക്കാർ ജോലി നൽകാനും കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ലിനിയുടെ രണ്ടു കുട്ടികൾക്കു പത്തു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും. മക്കൾക്ക് അനുവദിക്കുന്ന തുകയിൽ അഞ്ചു ലക്ഷം രൂപ വീതം ഓരോ കുട്ടിയുടെയും പേരിൽ ബാങ്കിൽ നിക്ഷേപിക്കും. 18 വയസ് പൂർത്തിയാകുമ്പോൾ തുകയും പലിശയും കുട്ടികൾക്ക് ലഭിക്കുന്ന വിധത്തിലാണ് നിക്ഷേപിക്കുക. ബാക്കി തുകയിൽ അഞ്ചുലക്ഷം രൂപ വീതം കുട്ടികളുടെ ആവശ്യങ്ങൾക്കു പലിശ രക്ഷാകർത്താവിന് പിൻവലിക്കാവുന്ന വിധത്തിൽ നിക്ഷേപിക്കും.
ദിവസ വേതന അടിസ്ഥാനത്തിലായിരുന്നു നഴ്സ് ലിനി ജോലി ചെയ്തിരുന്നത്. ചട്ടപ്രകാരം ആശ്രിത നിയമനത്തിന് വകുപ്പില്ല. ചെറിയ കുട്ടികളെ നോക്കാനുള്ളതിനാൽ ഭർത്താവ് സജീഷിനു ഗൾഫിൽ പോകാൻ കഴിയാത്ത സാഹചര്യത്തിലാണു ജോലി നൽകുന്നത്.
ലിനിയടക്കം നിപ്പ വൈറസ് ബാധിച്ചു മരിച്ച പത്തുപേരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ സാബിത്ത് മരിച്ചത് നിപ്പാ മൂലമാണെന്നു സ്ഥിരീകരിക്കുകയാണെങ്കിൽ ആ കുടുംബത്തിനും അഞ്ചു ലക്ഷം രൂപ നൽകും. വൈറസ് ബാധിതരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും.
ലിനിയുടെ രണ്ടു കുട്ടികൾക്കു പത്തു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും. മക്കൾക്ക് അനുവദിക്കുന്ന തുകയിൽ അഞ്ചു ലക്ഷം രൂപ വീതം ഓരോ കുട്ടിയുടെയും പേരിൽ ബാങ്കിൽ നിക്ഷേപിക്കും. 18 വയസ് പൂർത്തിയാകുമ്പോൾ തുകയും പലിശയും കുട്ടികൾക്ക് ലഭിക്കുന്ന വിധത്തിലാണ് നിക്ഷേപിക്കുക. ബാക്കി തുകയിൽ അഞ്ചുലക്ഷം രൂപ വീതം കുട്ടികളുടെ ആവശ്യങ്ങൾക്കു പലിശ രക്ഷാകർത്താവിന് പിൻവലിക്കാവുന്ന വിധത്തിൽ നിക്ഷേപിക്കും.
ദിവസ വേതന അടിസ്ഥാനത്തിലായിരുന്നു നഴ്സ് ലിനി ജോലി ചെയ്തിരുന്നത്. ചട്ടപ്രകാരം ആശ്രിത നിയമനത്തിന് വകുപ്പില്ല. ചെറിയ കുട്ടികളെ നോക്കാനുള്ളതിനാൽ ഭർത്താവ് സജീഷിനു ഗൾഫിൽ പോകാൻ കഴിയാത്ത സാഹചര്യത്തിലാണു ജോലി നൽകുന്നത്.
ലിനിയടക്കം നിപ്പ വൈറസ് ബാധിച്ചു മരിച്ച പത്തുപേരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ സാബിത്ത് മരിച്ചത് നിപ്പാ മൂലമാണെന്നു സ്ഥിരീകരിക്കുകയാണെങ്കിൽ ആ കുടുംബത്തിനും അഞ്ചു ലക്ഷം രൂപ നൽകും. വൈറസ് ബാധിതരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും.