പാലാ: നന്മയെ ചെളിവാരിയെറിഞ്ഞ് തിന്മയായി കാണിക്കുകയും തിന്മയെ വെള്ളപൂശി നന്മയായി അവതരിപ്പിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ദൈവത്തിന്റെ കൈയൊപ്പു പതിഞ്ഞ ധന്യൻ മത്തായി അച്ചന്റെ ജീവിതം നിത്യസത്യത്തെ അന്വേഷിക്കാൻ ഏവരെയും പ്രചോദിപ്പിക്കുന്നതായി തലശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി.
ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചന്റെ 83-ാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന സമൂഹബലിക്കു മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്. ദൈവാശ്രയ ബോധത്തിന്റെ അപ്പുറത്ത് വോറൊരു ആശ്രയമില്ല എന്ന ബോധ്യമാണ് ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചൻ നമുക്ക് നൽകുന്ന സന്ദേശമെന്നും ബിഷപ് പറഞ്ഞു.
കബറിടത്തിങ്കൽ നടന്ന പ്രാർഥനാശുശ്രൂഷകൾക്ക് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാർമികത്വം വഹിച്ചു. മുപ്പത്തിനാലു വർഷത്തെ പൗരോഹിത്യ ശുശ്രൂഷയിലൂടെ പൊതുസംസ്കാരത്തോട് ഇഴകിച്ചേർന്ന മഹാത്മാവാണ് അദ്ദേഹമെന്നും രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെയും ഫ്രാൻസിസ് മാർപാപ്പായുടെയും ചിന്തകൾ ഒരു നൂറ്റാണ്ടിനു മുന്പ് പ്രവർത്തിപഥത്തിലെത്തിച്ച് മാനവികതയ്ക്ക് തുറവികൊടുത്ത വ്യക്തിയാണെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
ശ്രാദ്ധ വെഞ്ചിരിപ്പിനു ശേഷം സിസ്റ്റർ പെലാജിയ എഴുതിയ ’ധന്യമീ ജീവിതം’ എന്ന പുസ്തകത്തിന്റെ പ്രകാശനം മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പാംപ്ലാനിക്ക് പുസ്തകത്തിന്റെ കോപ്പി നൽകി നിർവഹിച്ചു. തുടർന്ന് അഖിലകേരള കവിതാ മത്സരത്തിൽ സമ്മാനാർഹരായവർക്കു ബിഷപ്പുമാർ പുരസ്കാരം സമ്മാനിച്ചു. വികാർ പ്രൊവിൻഷ്യാൽ സിസ്റ്റർ എൽസാ ടോം കൃതജ്ഞത പറഞ്ഞു.
ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചന്റെ 83-ാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന സമൂഹബലിക്കു മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്. ദൈവാശ്രയ ബോധത്തിന്റെ അപ്പുറത്ത് വോറൊരു ആശ്രയമില്ല എന്ന ബോധ്യമാണ് ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചൻ നമുക്ക് നൽകുന്ന സന്ദേശമെന്നും ബിഷപ് പറഞ്ഞു.
കബറിടത്തിങ്കൽ നടന്ന പ്രാർഥനാശുശ്രൂഷകൾക്ക് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാർമികത്വം വഹിച്ചു. മുപ്പത്തിനാലു വർഷത്തെ പൗരോഹിത്യ ശുശ്രൂഷയിലൂടെ പൊതുസംസ്കാരത്തോട് ഇഴകിച്ചേർന്ന മഹാത്മാവാണ് അദ്ദേഹമെന്നും രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെയും ഫ്രാൻസിസ് മാർപാപ്പായുടെയും ചിന്തകൾ ഒരു നൂറ്റാണ്ടിനു മുന്പ് പ്രവർത്തിപഥത്തിലെത്തിച്ച് മാനവികതയ്ക്ക് തുറവികൊടുത്ത വ്യക്തിയാണെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
ശ്രാദ്ധ വെഞ്ചിരിപ്പിനു ശേഷം സിസ്റ്റർ പെലാജിയ എഴുതിയ ’ധന്യമീ ജീവിതം’ എന്ന പുസ്തകത്തിന്റെ പ്രകാശനം മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പാംപ്ലാനിക്ക് പുസ്തകത്തിന്റെ കോപ്പി നൽകി നിർവഹിച്ചു. തുടർന്ന് അഖിലകേരള കവിതാ മത്സരത്തിൽ സമ്മാനാർഹരായവർക്കു ബിഷപ്പുമാർ പുരസ്കാരം സമ്മാനിച്ചു. വികാർ പ്രൊവിൻഷ്യാൽ സിസ്റ്റർ എൽസാ ടോം കൃതജ്ഞത പറഞ്ഞു.