തിരുവനന്തപുരം: വൈറസ് ബാധ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നു മന്ത്രിസഭായോഗത്തിനുശേഷം മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. വടകര ഭാഗത്തു മാത്രമാണ് രോഗം റിപ്പോർട്ട് ചെയ്തത്. ആദ്യഘട്ടത്തിൽ രോഗം വന്നവരുമായി അടുത്തിടപഴകിയവരിലാണ് വൈറസ് ബാധയുണ്ടായത്. ഇതുവരെയുള്ള രക്തസാമ്പിളുകൾ പരിശോധിച്ചതിൽ 12 പേർക്കു നിപ്പാ സ്ഥിരീകരിച്ചു. എയിംസിൽനിന്നുള്ള വിദഗ്ധസംഘം സംസ്ഥാനത്തെ ഡോക്ടർമാർക്ക് ആവശ്യമായ പരിശീലനം നൽകുന്നുണ്ട്. ജനങ്ങൾ ഭയക്കേണ്ട സ്ഥിതിവിശേഷമില്ല.
വവ്വാലിൽനിന്നാണ് വൈറസ് പകർന്നതെന്നാണ് പ്രാഥമിക നിഗമനം. അവയുടെ ആവാസ കേന്ദ്രങ്ങളെക്കുറിച്ചു വനം വകുപ്പുമായി ചേർന്നു പരിശോധന നടത്തും. വവ്വാലിനെ ഭയക്കേണ്ടതില്ല. വവ്വാലുകളുടെ ആവാസകേന്ദ്രങ്ങൾ തകർക്കരുത്. നിപ്പാ വൈറസിനെ നേരിടാൻ റിബാവറിൻ എന്ന മരുന്നെത്തിച്ചിട്ടുണ്ട്. വൈറസിനെ നിയന്ത്രിക്കാൻ അൽപമെങ്കിലും ഫലപ്രദമെന്നു കണ്ട ഏക മരുന്നാണിത്.
നിപ്പാ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ വെള്ളിയാഴ്ച കോഴിക്കോട്ട് സർവകക്ഷിയോഗം ചേരും. എംപിമാരും എംഎൽഎമാരും അടക്കമുള്ള ജനപ്രതിനിധികൾ പങ്കെടുക്കും. വൈകുന്നേരം നാലിന് പഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യ വിദഗ്ധർ എന്നിവരുടെ യോഗം ചേരും. നിപ്പാ വൈറസ് ബാധയ്ക്കെതിരേ സർക്കാർ സ്വീകരിച്ച മുൻകരുതലും പ്രതിരോധ പ്രവർത്തനങ്ങളും മന്ത്രിസഭായോഗം ചർച്ച ചെയ്തു.
വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് എല്ലാവരും പിന്തിരിയണമെന്നും മന്ത്രി അഭ്യർഥിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ രണ്ടു പേർക്കു നിപ്പാ വൈറസ് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. പഴവർഗങ്ങൾ കഴിക്കരുതെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞിട്ടില്ല, പക്ഷികൾ കടിച്ച പഴങ്ങൾ കഴിക്കരുതെന്നാണു നിർദേശിച്ചതെന്നും അവർ പറഞ്ഞു.
വവ്വാലിൽനിന്നാണ് വൈറസ് പകർന്നതെന്നാണ് പ്രാഥമിക നിഗമനം. അവയുടെ ആവാസ കേന്ദ്രങ്ങളെക്കുറിച്ചു വനം വകുപ്പുമായി ചേർന്നു പരിശോധന നടത്തും. വവ്വാലിനെ ഭയക്കേണ്ടതില്ല. വവ്വാലുകളുടെ ആവാസകേന്ദ്രങ്ങൾ തകർക്കരുത്. നിപ്പാ വൈറസിനെ നേരിടാൻ റിബാവറിൻ എന്ന മരുന്നെത്തിച്ചിട്ടുണ്ട്. വൈറസിനെ നിയന്ത്രിക്കാൻ അൽപമെങ്കിലും ഫലപ്രദമെന്നു കണ്ട ഏക മരുന്നാണിത്.
നിപ്പാ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ വെള്ളിയാഴ്ച കോഴിക്കോട്ട് സർവകക്ഷിയോഗം ചേരും. എംപിമാരും എംഎൽഎമാരും അടക്കമുള്ള ജനപ്രതിനിധികൾ പങ്കെടുക്കും. വൈകുന്നേരം നാലിന് പഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യ വിദഗ്ധർ എന്നിവരുടെ യോഗം ചേരും. നിപ്പാ വൈറസ് ബാധയ്ക്കെതിരേ സർക്കാർ സ്വീകരിച്ച മുൻകരുതലും പ്രതിരോധ പ്രവർത്തനങ്ങളും മന്ത്രിസഭായോഗം ചർച്ച ചെയ്തു.
വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് എല്ലാവരും പിന്തിരിയണമെന്നും മന്ത്രി അഭ്യർഥിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ രണ്ടു പേർക്കു നിപ്പാ വൈറസ് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. പഴവർഗങ്ങൾ കഴിക്കരുതെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞിട്ടില്ല, പക്ഷികൾ കടിച്ച പഴങ്ങൾ കഴിക്കരുതെന്നാണു നിർദേശിച്ചതെന്നും അവർ പറഞ്ഞു.