കോട്ടയം: യാക്കോബായ, ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി അനുരഞ്ജന ചർച്ചകൾ ഇപ്പോൾ നടത്തേണ്ടതില്ലെന്നു മലങ്കര ഓർത്തഡോക്സ് സഭാ സുന്നഹദോസ്.
ഇന്നലെ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന മലങ്കര ഓർത്തഡോക്സ് സഭാ സുന്നഹദോസിലാണു ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. മലങ്കര ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദിതീയൻ കാതോലിക്ക ബാവയുടെ അധ്യക്ഷതയിലാണു ഇന്നലെ സുന്നഹദോസ് സമ്മേളിച്ചത്.
മലങ്കരയിൽ സന്ദർശനം നടത്തുന്ന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുമായി ഇപ്പോൾ ചർച്ച നടത്തേണ്ടതില്ലെന്നും തീരുമാനിച്ചു.
സുന്നഹദോസ് ആരംഭിച്ചപ്പോൾ അജൻഡയിൽ ഇല്ലാത്ത വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കേണ്ടതില്ലെന്നും പാത്രിയർക്കീസ് ബാവയുമായി യാതൊരുവിധ ചർച്ചയുമില്ലെന്നും അധ്യക്ഷൻ യോഗത്തെ അറിയിച്ചു. തുടർന്നു അജൻഡയിൽ ഉണ്ടായിരുന്ന കോട്ടയം പഴയ സെമിനാരി, ഇടുക്കി ഭദ്രാസനം എന്നി വിഷയങ്ങൾ മാത്രമാണു ചർച്ചയ്ക്കെടുത്തത്. കോടതി വിധി, 1934ലെ ഭരണഘടന എന്നീ വിഷയങ്ങളിൽ ഊന്നിയുള്ള ചർച്ചകൾക്കു മാത്രമേ പ്രസക്തിയുള്ളവെന്നു കാതോലിക്ക ബാവ യോഗത്തെ അറിയിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു 3.30നു ആരംഭിച്ച സുന്നഹദോസ് രാത്രി വൈകിയാണു സമാപിച്ചത്.
ഇന്നലെ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന മലങ്കര ഓർത്തഡോക്സ് സഭാ സുന്നഹദോസിലാണു ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. മലങ്കര ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദിതീയൻ കാതോലിക്ക ബാവയുടെ അധ്യക്ഷതയിലാണു ഇന്നലെ സുന്നഹദോസ് സമ്മേളിച്ചത്.
മലങ്കരയിൽ സന്ദർശനം നടത്തുന്ന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുമായി ഇപ്പോൾ ചർച്ച നടത്തേണ്ടതില്ലെന്നും തീരുമാനിച്ചു.
സുന്നഹദോസ് ആരംഭിച്ചപ്പോൾ അജൻഡയിൽ ഇല്ലാത്ത വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കേണ്ടതില്ലെന്നും പാത്രിയർക്കീസ് ബാവയുമായി യാതൊരുവിധ ചർച്ചയുമില്ലെന്നും അധ്യക്ഷൻ യോഗത്തെ അറിയിച്ചു. തുടർന്നു അജൻഡയിൽ ഉണ്ടായിരുന്ന കോട്ടയം പഴയ സെമിനാരി, ഇടുക്കി ഭദ്രാസനം എന്നി വിഷയങ്ങൾ മാത്രമാണു ചർച്ചയ്ക്കെടുത്തത്. കോടതി വിധി, 1934ലെ ഭരണഘടന എന്നീ വിഷയങ്ങളിൽ ഊന്നിയുള്ള ചർച്ചകൾക്കു മാത്രമേ പ്രസക്തിയുള്ളവെന്നു കാതോലിക്ക ബാവ യോഗത്തെ അറിയിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു 3.30നു ആരംഭിച്ച സുന്നഹദോസ് രാത്രി വൈകിയാണു സമാപിച്ചത്.