ഗാന്ധിനഗർ (കോട്ടയം): നിപ്പാ വൈറസ് ബാധയെന്ന സംശയത്തെത്തുടർന്ന് കോഴിക്കോട് സ്വദേശികളായ രണ്ടുപേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ.
ഇതിൽ കോഴിക്കോട് പേരാന്പ്ര സ്വദേശിക്കു രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നു കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു.
കോട്ടയത്ത് ബന്ധുവിന്റെ വിവാഹത്തിനെത്തിയ ഇദ്ദേഹം പനി മൂർച്ഛിച്ചതിനെത്തുടർന്ന് ഇന്നലെ രാവിലെയാണ് മെഡിക്കൽ കോളജിലെത്തിയത്. കോഴിക്കോട് സ്വദേശിയായ എൻജിനീയറിംഗ് വിദ്യാർഥിയെ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് മെഡിക്കൽകോളജിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചത്. പുതിയങ്ങാടി സ്വദേശിയായ ഇയാൾ കൂത്താട്ടുകുളത്തെ എൻജിനീയറിംഗ് കോളജിൽ അവസാനവർഷ വിദ്യാർഥിയാണ്.
അവധിക്കു നാട്ടിൽപ്പോയശേഷം തിങ്കളാഴ്ചയാണു തിരികെ ഹോസ്റ്റലിൽ എത്തിയത്.
ചൊവാഴ്ച നേരിയ പനിയും ശ്വാസമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് കൂത്താട്ടുകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രോഗിയെ ആദ്യം ആശുപത്രിയ്ക്കകത്തേയ്ക്കു പ്രവേശിപ്പിക്കാതെ ആംബുലൻസിൽ തന്നെ കിടത്തി. തുടർന്ന് അണുബാധ ചെറുക്കുന്ന പ്രത്യേകവസ്ത്രംധരിച്ചെത്തിയ ഡോക്ടർ രോഗിയെ പരിശോധിച്ചത്.
ഇതിൽ കോഴിക്കോട് പേരാന്പ്ര സ്വദേശിക്കു രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നു കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു.
കോട്ടയത്ത് ബന്ധുവിന്റെ വിവാഹത്തിനെത്തിയ ഇദ്ദേഹം പനി മൂർച്ഛിച്ചതിനെത്തുടർന്ന് ഇന്നലെ രാവിലെയാണ് മെഡിക്കൽ കോളജിലെത്തിയത്. കോഴിക്കോട് സ്വദേശിയായ എൻജിനീയറിംഗ് വിദ്യാർഥിയെ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് മെഡിക്കൽകോളജിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചത്. പുതിയങ്ങാടി സ്വദേശിയായ ഇയാൾ കൂത്താട്ടുകുളത്തെ എൻജിനീയറിംഗ് കോളജിൽ അവസാനവർഷ വിദ്യാർഥിയാണ്.
അവധിക്കു നാട്ടിൽപ്പോയശേഷം തിങ്കളാഴ്ചയാണു തിരികെ ഹോസ്റ്റലിൽ എത്തിയത്.
ചൊവാഴ്ച നേരിയ പനിയും ശ്വാസമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് കൂത്താട്ടുകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രോഗിയെ ആദ്യം ആശുപത്രിയ്ക്കകത്തേയ്ക്കു പ്രവേശിപ്പിക്കാതെ ആംബുലൻസിൽ തന്നെ കിടത്തി. തുടർന്ന് അണുബാധ ചെറുക്കുന്ന പ്രത്യേകവസ്ത്രംധരിച്ചെത്തിയ ഡോക്ടർ രോഗിയെ പരിശോധിച്ചത്.