പാലാ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കാൻ കേരള കോണ്ഗ്രസ് എം തീരുമാനം. യുഡിഎഫ് പ്രവേശനം ഇപ്പോഴില്ല. നിലപാട് തീരുമാനിക്കാൻ പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി നിയോഗിച്ച പത്തംഗ സബ് കമ്മിറ്റി പാലായിൽ കെ.എം. മാണിയുടെ വസതിയിൽ ഇന്നലെ രാവിലെ ചേർന്നാണ് കോണ്ഗ്രസ് സ്ഥാനാർഥി ഡി വിജയകുമാറിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. നാളെ വൈകുന്നേരം ചെങ്ങന്നൂരിൽ സമ്മേളനം നടത്തി വിജയകുമാറിന്റെ സാന്നിധ്യത്തിൽ കെ.എം. മാണി പിന്തുണ പ്രഖ്യാപിക്കും.
യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ കഴിഞ്ഞ ദിവസം പാലായിൽ കെ.എം. മാണിയുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് ഇന്നലെ സബ് കമ്മിറ്റി വിളിച്ചുകൂട്ടിയത്. കെ.എം. മാണി, പി.ജെ. ജോസഫ്, ജോസ് കെ. മാണി, സി.എഫ്. തോമസ്, ജോയി ഏബ്രഹാം, മോൻസ് ജോസഫ്, ഡോ. എൻ. ജയരാജ്, റോഷി അഗസ്റ്റിൻ, പി.ടി. ജോസ്, തോമസ് ജോസഫ് എന്നിവരാണു സബ് കമ്മറ്റിയിലുണ്ടായിരുന്നത്.
വർഗീയതയെ ചെറുക്കാൻ പ്രാദേശിക കക്ഷികൾ ഉൾപ്പെടുന്ന വിശാല ഐക്യത്തിനേ സാധിക്കൂവെന്നും ഇതിനായിരൂപപ്പെട്ടുവരുന്ന ഐക്യത്തെ ശക്തിപ്പെടുത്താനാണ് കേരള കോണ്ഗ്രസ് തീരുമാനമെന്നും കെ.എം. മാണി പറഞ്ഞു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമുണ്ടായ രാഷ്ട്രീയ നീക്കവും ഇതിന് ആക്കം കൂട്ടി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കർഷകരെ അവഗണിക്കുന്ന സാഹചര്യവും യുഡിഎഫിന് പിന്തുണയ്ക്കു പിന്നിലുണ്ടെന്നും കെ.എം. മാണി പറഞ്ഞു. യുഡിഎഫ് പ്രവേശനം പിന്നീട് തീരുമാനിക്കും. ചെങ്ങന്നൂരിലെ പിന്തുണയ്ക്ക് ഉപാധികളൊന്നും ഇല്ലെന്നും മാണി കൂട്ടിച്ചേർത്തു.
യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ കഴിഞ്ഞ ദിവസം പാലായിൽ കെ.എം. മാണിയുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് ഇന്നലെ സബ് കമ്മിറ്റി വിളിച്ചുകൂട്ടിയത്. കെ.എം. മാണി, പി.ജെ. ജോസഫ്, ജോസ് കെ. മാണി, സി.എഫ്. തോമസ്, ജോയി ഏബ്രഹാം, മോൻസ് ജോസഫ്, ഡോ. എൻ. ജയരാജ്, റോഷി അഗസ്റ്റിൻ, പി.ടി. ജോസ്, തോമസ് ജോസഫ് എന്നിവരാണു സബ് കമ്മറ്റിയിലുണ്ടായിരുന്നത്.
വർഗീയതയെ ചെറുക്കാൻ പ്രാദേശിക കക്ഷികൾ ഉൾപ്പെടുന്ന വിശാല ഐക്യത്തിനേ സാധിക്കൂവെന്നും ഇതിനായിരൂപപ്പെട്ടുവരുന്ന ഐക്യത്തെ ശക്തിപ്പെടുത്താനാണ് കേരള കോണ്ഗ്രസ് തീരുമാനമെന്നും കെ.എം. മാണി പറഞ്ഞു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമുണ്ടായ രാഷ്ട്രീയ നീക്കവും ഇതിന് ആക്കം കൂട്ടി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കർഷകരെ അവഗണിക്കുന്ന സാഹചര്യവും യുഡിഎഫിന് പിന്തുണയ്ക്കു പിന്നിലുണ്ടെന്നും കെ.എം. മാണി പറഞ്ഞു. യുഡിഎഫ് പ്രവേശനം പിന്നീട് തീരുമാനിക്കും. ചെങ്ങന്നൂരിലെ പിന്തുണയ്ക്ക് ഉപാധികളൊന്നും ഇല്ലെന്നും മാണി കൂട്ടിച്ചേർത്തു.