കോഴിക്കോട്: “ലിനി മരിച്ചിട്ടില്ല, മരിക്കില്ല... ജനങ്ങളുടെ ഹൃദയങ്ങളിൽ എന്നും ജീവിക്കും”- നിപ്പാ വൈറസ് ബാധിച്ചവരെ ശ്രൂഷിക്കുന്നതിനിടയിൽ രോഗം ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ ചിത്രങ്ങൾക്കൊപ്പം ജനം ചേർത്തുവയ്ക്കുന്ന വാക്കുകളാണിത്.
യാത്രയായെങ്കിലും സമൂഹമാധ്യമങ്ങളില്‍ നിറയെ ഈ നൊന്പരപ്പൂവിനെക്കുറിച്ചുള്ള സന്ദേശങ്ങളാണ് ഒഴുകുന്നത്. സോഷ്യല്‍ മീഡിയയില്‍ ലിനിയുടെയും കുടുംബത്തിന്റെയും ഫോട്ടോകള്‍ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. ലിനിയുടെ ഫോട്ടോ വാട്സ് ആപ് പ്രൊഫൈലാക്കിയും സ്റ്റാറ്റസാക്കിയുമാണ് സോഷ്യൽ മീഡിയ ആദരാഞ്ജലി അര്‍പ്പിക്കുന്നത്.
ലിനി അവസാനമായി ഭര്‍ത്താവിനെഴുതിയ കത്തിലെ വരികളും മലയാളിയുടെ മനസിൽ കോറിയിട്ട നോവായി. നെഞ്ചിൽ വേർപാടിന്റെ നെരിപ്പോടും പേറി, പറക്കമുറ്റാത്ത പിഞ്ചുമക്കളെ ചേർത്തണച്ചു വീട്ടിൽ കഴിയുന്ന സജീഷിന്റെ മനസിലിപ്പോഴും ആ കത്തിലെ വരികളുണ്ട്. മരിക്കുന്നതിനു മുന്‍പ് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ കിടന്ന് എഴുതിയ കത്ത്. നേരില്‍ പറയേണ്ടതായതെല്ലാം ഏതാനും വാക്കുകളിലൊതുക്കി.
വരികള്‍ക്കൊടുവില്‍ സജീഷിനു സ്നേഹോഷ്മളമായ ചുംബനംകൂടി നല്‍കിയാണ് ലിനി യാത്രയായത്. “സജീഷേട്ടാ...ആം ഓള്‍മോസ്റ്റ് ഓണ്‍ ദ് വേ..നിങ്ങളെ കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല...സോറി..., പാവം കുഞ്ചു, അവനെ ഒന്നു ഗള്‍ഫില്‍ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്.. വിത്ത് ലോട്സ് ഓഫ് ലവ്..ഉമ്മ...” എന്നായിരുന്നു കത്തിലെ വരികൾ.
പ്രിയപ്പെട്ടവൾക്ക് അന്ത്യചുംബനം പോലും നൽകാനാവാതെയാണ് സജീഷ് ലിനിയെ യാത്രയാക്കിയത്. വൈറസ് പകരാൻ സാധ്യതയുള്ളതിനാൽ നിപ്പാ ബാധിച്ചു മരിച്ചവരുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കുന്നില്ല. നാട്ടിൽനിന്നു കിലോമീറ്ററുകൾ അകലെ കോഴിക്കോട് നഗരത്തിലെ മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിലാണു ലിനിയെ സംസ്കരിച്ചത്.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ചെമ്പനോട സ്വദേശിനി ലിനി (31) തിങ്കളാഴ്ച പുലര്‍ച്ചെയാണു മരിച്ചത്. പതിവുപോലെ ഇക്കഴിഞ്ഞ വ്യാഴാഴ്ചയും ലിനി ആശുപത്രിയിലേക്കു പോയതായിരുന്നു. വൈകിട്ട് ആറിനായിരുന്നു ജോലിക്കു കയറിയത്. നിപ്പാ വൈറസ് ബാധിച്ചിരുന്ന മൂന്നു പേർ അവിടെ ചികിത്സയിലുണ്ടായിരുന്നു. ലിനിയായിരുന്നു രാത്രിയില്‍ ഇവരെ പരിചരിച്ചത്. രാവിലെ ആയപ്പോഴേക്കും ലിനിക്കും പനി തുടങ്ങി. പനി കൂടിയതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഈ യാത്രയ്ക്കിടെ ലിനി ഗള്‍ഫിലുള്ള സജീഷിനെ വിഡിയോ കോള്‍ ചെയ്തിരുന്നു.
എന്നാല്‍, അസുഖം അത്രയ്ക്കു ഗുരുതരമാണെന്ന് സജീഷ് അപ്പോൾ അറിഞ്ഞിരുന്നില്ല. മെഡിക്കല്‍ കോളജിൽ പരിശോധിച്ച ഡോക്ടറോട് ലിനി തനിക്കു നിപ്പാ ബാധിച്ചിട്ടുണ്ടാകാമെന്ന് സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് ലിനിയെ ഐസൊലേറ്റഡ് വാര്‍ഡിലേക്കു മാറ്റി.
ലിനിയെ കാണാന്‍ അമ്മയും സഹോദരിമാരും ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍, ആരെയും അടുത്തേക്കു വരാന്‍ ലിനി സമ്മതിച്ചില്ല. രോഗം ഗുരുതരമാണെന്ന് അറിഞ്ഞതോടെ ഭര്‍ത്താവ് സജീഷ് ബഹ്റനില്നിന്നു നാട്ടിലെത്തി ഐസൊലേറ്റഡ് ഐസിയുവില്‍ കയറി ലിനിയെ കാണുകയും സംസാരിക്കുകയും ചെയ്തു. അതിനു ശേഷമാണു ലിനി യാത്രയായത്.
യാത്രയായെങ്കിലും സമൂഹമാധ്യമങ്ങളില്‍ നിറയെ ഈ നൊന്പരപ്പൂവിനെക്കുറിച്ചുള്ള സന്ദേശങ്ങളാണ് ഒഴുകുന്നത്. സോഷ്യല്‍ മീഡിയയില്‍ ലിനിയുടെയും കുടുംബത്തിന്റെയും ഫോട്ടോകള്‍ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. ലിനിയുടെ ഫോട്ടോ വാട്സ് ആപ് പ്രൊഫൈലാക്കിയും സ്റ്റാറ്റസാക്കിയുമാണ് സോഷ്യൽ മീഡിയ ആദരാഞ്ജലി അര്‍പ്പിക്കുന്നത്.
ലിനി അവസാനമായി ഭര്‍ത്താവിനെഴുതിയ കത്തിലെ വരികളും മലയാളിയുടെ മനസിൽ കോറിയിട്ട നോവായി. നെഞ്ചിൽ വേർപാടിന്റെ നെരിപ്പോടും പേറി, പറക്കമുറ്റാത്ത പിഞ്ചുമക്കളെ ചേർത്തണച്ചു വീട്ടിൽ കഴിയുന്ന സജീഷിന്റെ മനസിലിപ്പോഴും ആ കത്തിലെ വരികളുണ്ട്. മരിക്കുന്നതിനു മുന്‍പ് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ കിടന്ന് എഴുതിയ കത്ത്. നേരില്‍ പറയേണ്ടതായതെല്ലാം ഏതാനും വാക്കുകളിലൊതുക്കി.
വരികള്‍ക്കൊടുവില്‍ സജീഷിനു സ്നേഹോഷ്മളമായ ചുംബനംകൂടി നല്‍കിയാണ് ലിനി യാത്രയായത്. “സജീഷേട്ടാ...ആം ഓള്‍മോസ്റ്റ് ഓണ്‍ ദ് വേ..നിങ്ങളെ കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല...സോറി..., പാവം കുഞ്ചു, അവനെ ഒന്നു ഗള്‍ഫില്‍ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്.. വിത്ത് ലോട്സ് ഓഫ് ലവ്..ഉമ്മ...” എന്നായിരുന്നു കത്തിലെ വരികൾ.
പ്രിയപ്പെട്ടവൾക്ക് അന്ത്യചുംബനം പോലും നൽകാനാവാതെയാണ് സജീഷ് ലിനിയെ യാത്രയാക്കിയത്. വൈറസ് പകരാൻ സാധ്യതയുള്ളതിനാൽ നിപ്പാ ബാധിച്ചു മരിച്ചവരുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കുന്നില്ല. നാട്ടിൽനിന്നു കിലോമീറ്ററുകൾ അകലെ കോഴിക്കോട് നഗരത്തിലെ മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിലാണു ലിനിയെ സംസ്കരിച്ചത്.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ചെമ്പനോട സ്വദേശിനി ലിനി (31) തിങ്കളാഴ്ച പുലര്‍ച്ചെയാണു മരിച്ചത്. പതിവുപോലെ ഇക്കഴിഞ്ഞ വ്യാഴാഴ്ചയും ലിനി ആശുപത്രിയിലേക്കു പോയതായിരുന്നു. വൈകിട്ട് ആറിനായിരുന്നു ജോലിക്കു കയറിയത്. നിപ്പാ വൈറസ് ബാധിച്ചിരുന്ന മൂന്നു പേർ അവിടെ ചികിത്സയിലുണ്ടായിരുന്നു. ലിനിയായിരുന്നു രാത്രിയില്‍ ഇവരെ പരിചരിച്ചത്. രാവിലെ ആയപ്പോഴേക്കും ലിനിക്കും പനി തുടങ്ങി. പനി കൂടിയതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഈ യാത്രയ്ക്കിടെ ലിനി ഗള്‍ഫിലുള്ള സജീഷിനെ വിഡിയോ കോള്‍ ചെയ്തിരുന്നു.
എന്നാല്‍, അസുഖം അത്രയ്ക്കു ഗുരുതരമാണെന്ന് സജീഷ് അപ്പോൾ അറിഞ്ഞിരുന്നില്ല. മെഡിക്കല്‍ കോളജിൽ പരിശോധിച്ച ഡോക്ടറോട് ലിനി തനിക്കു നിപ്പാ ബാധിച്ചിട്ടുണ്ടാകാമെന്ന് സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് ലിനിയെ ഐസൊലേറ്റഡ് വാര്‍ഡിലേക്കു മാറ്റി.
ലിനിയെ കാണാന്‍ അമ്മയും സഹോദരിമാരും ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍, ആരെയും അടുത്തേക്കു വരാന്‍ ലിനി സമ്മതിച്ചില്ല. രോഗം ഗുരുതരമാണെന്ന് അറിഞ്ഞതോടെ ഭര്‍ത്താവ് സജീഷ് ബഹ്റനില്നിന്നു നാട്ടിലെത്തി ഐസൊലേറ്റഡ് ഐസിയുവില്‍ കയറി ലിനിയെ കാണുകയും സംസാരിക്കുകയും ചെയ്തു. അതിനു ശേഷമാണു ലിനി യാത്രയായത്.