തിരുവനന്തപുരം: ദീപിക ഫ്രണ്ട്സ് ക്ലബ് (ഡിഎഫ്സി) നയിക്കുന്ന കേരള കർഷക ജാഥ ഇന്നു തിരുവനന്തപുരത്ത് സമാപിക്കും. കാർഷിക വൃത്തി കേരള സമൃദ്ധി എന്ന മുദ്രാവാക്യമുയർത്തി കഴിഞ്ഞ രണ്ടിന് കാസർഗോഡ് നിന്നും ആരംഭിച്ച കർഷക ജാഥയാണ് ഇന്നു തിരുവനന്തപുരത്തു സമാപിക്കുന്നത്. ഇന്നു നടക്കുന്ന സമാപന റാലിയിലും കർഷക സംഗമത്തിലും പ്രമുഖർക്കൊപ്പം ആയിരക്കണക്കിനു കർഷകരും പങ്കെടുക്കും.
ഇന്നു രാവിലെ 7.30ന് കൊല്ലം തങ്കശേരിയിലെ ബിഷപ്സ് ഹൗസ് അങ്കണത്തിലെത്തുന്ന കേരള കർഷക ജാഥയെ കൊല്ലം രൂപത നിയുക്ത ബിഷപ് മോണ്‍.ഡോ.പോൾ ആന്റണി മുല്ലശേരിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. കർഷക സംഘടനകളുടെ പ്രതിനിധികളും കെസിവൈഎം രൂപത ഭാരവാഹികളും കെഎൽസിഎ, കെഎൽസിഡബ്ല്യുഎ- മറ്റു ഭക്ത സംഘടനാ പ്രതിനിധികളും സ്വീകരണത്തിൽ പങ്കെടുക്കും.
രാവിലെ 10.30ഓടെ പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിച്ചേരുന്ന കർഷകജാഥയ്ക്കു ചങ്ങനാശേരി അതിരൂപത സഹായമെത്രൻ മാർ തോമസ് തറയിലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. പതിനൊന്നോടെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നു സെക്രട്ടേറിയറ്റ് നടയിലേക്ക് സമാപന റാലി ആരംഭിക്കും. സെക്രട്ടേറിയറ്റിനു മുന്നിലെത്തിച്ചേരുന്ന സമാപന റാലിയിൽ ബിഷപ് മാർ തോമസ് തറയിൽ, മോണ്‍.ഡോ. മാത്യു മനക്കരക്കാവിൽ കോർ എപ്പിസ്കോപ്പ, തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോണ്‍.യൂജിൻ എച്ച്.പെരേര, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റവ. ഡോ. മാണി പുതിയിടം, മോണ്‍.ഡോ.വർക്കി ആറ്റുപുറത്ത്, ലൂർദ് ഫൊറോന വികാരി ഫാ.ജോസ് വിരുപ്പേൽ, അമ്പൂരി ഫൊറോന വികാരി ഫാ.ജോസഫ് ചൂളപ്പറന്പിൽ, പാളയം സെന്റ് മേരീസ് ബസിലിക്ക റെക്ടർ ഫാ.ജോസ് ചരുവിൽ, ദീപിക തിരുവനന്തപുരം യൂണിറ്റ് റെസിഡന്റ് മാനേജർ റവ.ഡോ. തോമസ് കുഴിനാപ്പുറത്ത്, ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ.റോയി കണ്ണൻചിറ സിഎംഐ, ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് ഡോ.സണ്ണി വി.സക്കറിയ തുടങ്ങിയവർ നേതൃത്വം നൽകും.
കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിനു കർഷകർ സമാപന റാലിയിൽ പങ്കെടുക്കാനെത്തും. കാർഷിക മേഖലയിലെ നിരവധി പ്രമുഖരും പങ്കെടുക്കും. കർഷക റാലിക്കു ശേഷം ഒരുകോടി കർഷകരുടെ ഒപ്പോടുകൂടിയ നിവേദനം പിന്നീട് സർക്കാരിനു സമർപ്പിക്കും. കാർഷിക വിളകൾക്കു താങ്ങുവില പ്രഖ്യാപിക്കുക, റബറിനും തോട്ടവിളകൾക്കും വിലസ്ഥിരത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.
കർഷക ജാഥയോടനുബന്ധിച്ചു 132 കേന്ദ്രങ്ങളിൽ പൊതുസമ്മേളനങ്ങളും കർഷക സെമിനാറുകളും റാലികളും സംഘടിപ്പിച്ചിരുന്നു.
ഇന്നു രാവിലെ 7.30ന് കൊല്ലം തങ്കശേരിയിലെ ബിഷപ്സ് ഹൗസ് അങ്കണത്തിലെത്തുന്ന കേരള കർഷക ജാഥയെ കൊല്ലം രൂപത നിയുക്ത ബിഷപ് മോണ്‍.ഡോ.പോൾ ആന്റണി മുല്ലശേരിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. കർഷക സംഘടനകളുടെ പ്രതിനിധികളും കെസിവൈഎം രൂപത ഭാരവാഹികളും കെഎൽസിഎ, കെഎൽസിഡബ്ല്യുഎ- മറ്റു ഭക്ത സംഘടനാ പ്രതിനിധികളും സ്വീകരണത്തിൽ പങ്കെടുക്കും.
രാവിലെ 10.30ഓടെ പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിച്ചേരുന്ന കർഷകജാഥയ്ക്കു ചങ്ങനാശേരി അതിരൂപത സഹായമെത്രൻ മാർ തോമസ് തറയിലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. പതിനൊന്നോടെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നു സെക്രട്ടേറിയറ്റ് നടയിലേക്ക് സമാപന റാലി ആരംഭിക്കും. സെക്രട്ടേറിയറ്റിനു മുന്നിലെത്തിച്ചേരുന്ന സമാപന റാലിയിൽ ബിഷപ് മാർ തോമസ് തറയിൽ, മോണ്‍.ഡോ. മാത്യു മനക്കരക്കാവിൽ കോർ എപ്പിസ്കോപ്പ, തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോണ്‍.യൂജിൻ എച്ച്.പെരേര, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റവ. ഡോ. മാണി പുതിയിടം, മോണ്‍.ഡോ.വർക്കി ആറ്റുപുറത്ത്, ലൂർദ് ഫൊറോന വികാരി ഫാ.ജോസ് വിരുപ്പേൽ, അമ്പൂരി ഫൊറോന വികാരി ഫാ.ജോസഫ് ചൂളപ്പറന്പിൽ, പാളയം സെന്റ് മേരീസ് ബസിലിക്ക റെക്ടർ ഫാ.ജോസ് ചരുവിൽ, ദീപിക തിരുവനന്തപുരം യൂണിറ്റ് റെസിഡന്റ് മാനേജർ റവ.ഡോ. തോമസ് കുഴിനാപ്പുറത്ത്, ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ.റോയി കണ്ണൻചിറ സിഎംഐ, ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് ഡോ.സണ്ണി വി.സക്കറിയ തുടങ്ങിയവർ നേതൃത്വം നൽകും.
കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിനു കർഷകർ സമാപന റാലിയിൽ പങ്കെടുക്കാനെത്തും. കാർഷിക മേഖലയിലെ നിരവധി പ്രമുഖരും പങ്കെടുക്കും. കർഷക റാലിക്കു ശേഷം ഒരുകോടി കർഷകരുടെ ഒപ്പോടുകൂടിയ നിവേദനം പിന്നീട് സർക്കാരിനു സമർപ്പിക്കും. കാർഷിക വിളകൾക്കു താങ്ങുവില പ്രഖ്യാപിക്കുക, റബറിനും തോട്ടവിളകൾക്കും വിലസ്ഥിരത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.
കർഷക ജാഥയോടനുബന്ധിച്ചു 132 കേന്ദ്രങ്ങളിൽ പൊതുസമ്മേളനങ്ങളും കർഷക സെമിനാറുകളും റാലികളും സംഘടിപ്പിച്ചിരുന്നു.