നെടുന്പാശേരി: നാലു ദിവസത്തെ ഭാരതസന്ദർശനത്തിനെത്തിയ യാക്കോബായ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയ്ക്കു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്നേഹോഷ്മള സ്വീകരണം. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
ഏല്യാസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത, സിനഡ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചൻ, എംഎൽഎ മാരായ വി.പി. സജീന്ദ്രൻ, അനൂപ് ജേക്കബ്, അൻവർ സാദത്ത്, ഷെവ. ടി.യു. കുരുവിള, സിയാൽ എംഡി വി.ജെ. കുര്യൻ, ബെന്നി ബഹനാൻ, യാക്കോബായ സഭ ട്രസ്റ്റി തന്പു ജോർജ് തുകലൻ, സെക്രട്ടറി ജോർജ് മാത്യു തുടങ്ങിയവർക്കൊപ്പം വൈദികരുടേയും വിശ്വാസികളുടേയും സംഘം ബാവയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.
മലങ്കര സഭയിൽ ശാശ്വത സമാധാനം ഉറപ്പുവരുത്തുകയാണു തന്റെ സന്ദർശന ലക്ഷ്യമെന്നു പാത്രിയർക്കീസ് ബാവ വിമാനത്താവളത്തിൽ മാധ്യമങ്ങളോടു പറഞ്ഞു. കേരളത്തിൽ നടത്തുന്ന വിവിധ ചർച്ചകളിൽ ശുഭപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടന്ന സഭാ സൂനഹദോസിലും വർക്കിംഗ് കമ്മിറ്റി യോഗത്തിലും പങ്കെടുത്ത പാത്രിയർക്കീസ് ബാവ രാത്രിയിൽ തിരുവനന്തപുരത്തേക്കു തിരിച്ചു.
ഇന്നു രാവിലെ എട്ടിനു ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. തുടർന്നു മഞ്ഞനിക്കര ദയറാ സന്ദർശിക്കും. വൈകുന്നേരം ആറിന് പുത്തൻകുരിശ് പാത്രിയർക്കാ കത്തീഡ്രലിൽ ബാവ കുർബാനയർപ്പിക്കും. രാത്രി ഒന്പതിനു മലേക്കുരിശ് ദയറാ സന്ദർശിക്കും.
ഏല്യാസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത, സിനഡ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചൻ, എംഎൽഎ മാരായ വി.പി. സജീന്ദ്രൻ, അനൂപ് ജേക്കബ്, അൻവർ സാദത്ത്, ഷെവ. ടി.യു. കുരുവിള, സിയാൽ എംഡി വി.ജെ. കുര്യൻ, ബെന്നി ബഹനാൻ, യാക്കോബായ സഭ ട്രസ്റ്റി തന്പു ജോർജ് തുകലൻ, സെക്രട്ടറി ജോർജ് മാത്യു തുടങ്ങിയവർക്കൊപ്പം വൈദികരുടേയും വിശ്വാസികളുടേയും സംഘം ബാവയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.
മലങ്കര സഭയിൽ ശാശ്വത സമാധാനം ഉറപ്പുവരുത്തുകയാണു തന്റെ സന്ദർശന ലക്ഷ്യമെന്നു പാത്രിയർക്കീസ് ബാവ വിമാനത്താവളത്തിൽ മാധ്യമങ്ങളോടു പറഞ്ഞു. കേരളത്തിൽ നടത്തുന്ന വിവിധ ചർച്ചകളിൽ ശുഭപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടന്ന സഭാ സൂനഹദോസിലും വർക്കിംഗ് കമ്മിറ്റി യോഗത്തിലും പങ്കെടുത്ത പാത്രിയർക്കീസ് ബാവ രാത്രിയിൽ തിരുവനന്തപുരത്തേക്കു തിരിച്ചു.
ഇന്നു രാവിലെ എട്ടിനു ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. തുടർന്നു മഞ്ഞനിക്കര ദയറാ സന്ദർശിക്കും. വൈകുന്നേരം ആറിന് പുത്തൻകുരിശ് പാത്രിയർക്കാ കത്തീഡ്രലിൽ ബാവ കുർബാനയർപ്പിക്കും. രാത്രി ഒന്പതിനു മലേക്കുരിശ് ദയറാ സന്ദർശിക്കും.