കോഴിക്കോട് : നിപ്പാ വൈറസ് ബാധയെത്തുടര്‍ന്നു മരിച്ച ചെക്യാട് സ്വദേശിയുടെ മൃതദേഹം സംസ്കരിക്കുന്നതില്‍ അനിശ്ചിതത്വം. രാവിലെ മരിച്ച അശോകന്റെ മൃതദേഹം വൈകിട്ടോടെയാണു സംസ്കരിച്ചത്.
നഗരസഭയുടെ കീഴിലുള്ള മാവൂര്‍റോഡ് വൈദ്യുതി ശ്മശാനത്തിലായിരുന്നില്ല സംസ്കാരം നടത്തിയത്. ഇതു കേടായതല്ലെന്നും ഭീതിമൂലം ജീവനക്കാർ കേടാക്കിയതാണെന്നും പറയുന്നു.
ഒടുവിൽ ഐവര്‍മഠത്തിന്റെ സഹായത്തോടെയായിരുന്നു സംസ്കാരം നടത്തിയത്. രാവിലെ മൃതദേഹം സംസ്കരിക്കാന്‍ എത്തിയപ്പോള്‍ ശമ്ശാനത്തിലുള്ളവര് ബന്ധുക്കളോടു സാങ്കേതിക തകരാറുകള്‍ ചൂണ്ടികാട്ടിയിരുന്നതായാണു പറയുന്നത്.
ഇവിടെത്തന്നെയുള്ള മറ്റു രണ്ടു സാധാരണ ശ്മശാനങ്ങളില്‍ ദഹിപ്പിക്കാന്‍ ബന്ധുക്കള്‍ സമീപിച്ചെങ്കിലും സംസ്കരിക്കാനാവില്ലെന്ന് അറിയിച്ചു. മൃതദേഹം ദഹിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന പുക ശ്വസിച്ചാല്‍ തങ്ങള്‍ക്കു രോഗം പടരുമെന്ന തെറ്റിദ്ധാരണയിലാണു ജീവനക്കാര്‍ സഹകരിക്കാത്തതെന്നാണ് ആരോപണം. മണിക്കൂറുകള്‍ നീണ്ട അനിശ്ചിത്വത്തിനൊടുവില്‍ കോര്പറേഷന് അധികൃതരും തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവരും സ്ഥലത്തെത്തി .
ഒടുവില്‍ ഐവര്‍മഠം ടീമിലെ ജീവനക്കരുടെ സഹായത്തോടെയാണ് അവരുടെ വൈദ്യുതി ചുളയിൽ മൃതദേഹം സംസ്കരിച്ചത്. തര്‍ക്കങ്ങള്‍ക്കിടയില്‍ ഒന്നര മണിക്കൂറാണ് രാജന്റെ മൃതദേഹം ആംബുലന്‍സില്‍ കിടന്നത്.
നഗരസഭയുടെ കീഴിലുള്ള മാവൂര്‍റോഡ് വൈദ്യുതി ശ്മശാനത്തിലായിരുന്നില്ല സംസ്കാരം നടത്തിയത്. ഇതു കേടായതല്ലെന്നും ഭീതിമൂലം ജീവനക്കാർ കേടാക്കിയതാണെന്നും പറയുന്നു.
ഒടുവിൽ ഐവര്‍മഠത്തിന്റെ സഹായത്തോടെയായിരുന്നു സംസ്കാരം നടത്തിയത്. രാവിലെ മൃതദേഹം സംസ്കരിക്കാന്‍ എത്തിയപ്പോള്‍ ശമ്ശാനത്തിലുള്ളവര് ബന്ധുക്കളോടു സാങ്കേതിക തകരാറുകള്‍ ചൂണ്ടികാട്ടിയിരുന്നതായാണു പറയുന്നത്.
ഇവിടെത്തന്നെയുള്ള മറ്റു രണ്ടു സാധാരണ ശ്മശാനങ്ങളില്‍ ദഹിപ്പിക്കാന്‍ ബന്ധുക്കള്‍ സമീപിച്ചെങ്കിലും സംസ്കരിക്കാനാവില്ലെന്ന് അറിയിച്ചു. മൃതദേഹം ദഹിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന പുക ശ്വസിച്ചാല്‍ തങ്ങള്‍ക്കു രോഗം പടരുമെന്ന തെറ്റിദ്ധാരണയിലാണു ജീവനക്കാര്‍ സഹകരിക്കാത്തതെന്നാണ് ആരോപണം. മണിക്കൂറുകള്‍ നീണ്ട അനിശ്ചിത്വത്തിനൊടുവില്‍ കോര്പറേഷന് അധികൃതരും തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവരും സ്ഥലത്തെത്തി .
ഒടുവില്‍ ഐവര്‍മഠം ടീമിലെ ജീവനക്കരുടെ സഹായത്തോടെയാണ് അവരുടെ വൈദ്യുതി ചുളയിൽ മൃതദേഹം സംസ്കരിച്ചത്. തര്‍ക്കങ്ങള്‍ക്കിടയില്‍ ഒന്നര മണിക്കൂറാണ് രാജന്റെ മൃതദേഹം ആംബുലന്‍സില്‍ കിടന്നത്.