കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ മാറ്റത്തിന്റെ കാഹളധ്വനി മുഴക്കിയ സുവർണഘട്ടമായിരുന്നു രണ്ടാം വത്തിക്കാൻ കൗണ്‍സിൽ. നിയമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങിക്കൂടിയിരുന്ന സന്യാസസമൂഹങ്ങൾക്ക് സഭയുടെ പുളിമാവും ഉൗർജസ്രോതസുമായി മാറാൻ സൂനഹദോസ് പ്രചോദനമായി. ഈ കൗണ്‍സിലിന്റെ പ്രബോധനങ്ങൾ ജനഹൃദയങ്ങളിൽ എഴുതിച്ചേർക്കാൻ പ്രവാചകശബ്ദമുള്ള ചിലരെ ആ നാളുകളിൽ ദൈവം പ്രത്യേകമായി തെരഞ്ഞെടുത്തുയർത്തി.
ദൈവകാരുണ്യത്തിന്റെ സ്പർശം ഹൃദയത്തിൽ അനുഭവിച്ച കൈപ്പൻപ്ലാക്കൽ അബ്രാഹമച്ചന്റെ മനസ്സിലുദിച്ച സ്വപ്നമായിരുന്നു അഗതികൾക്കും അശരണർക്കും മാത്രമായി ജീവിതം സമർപ്പിക്കുന്ന ഒരു സന്യാസിനീസമൂഹത്തിന് ജന്മം കൊടുക്കുക എന്നത്. ദീർഘകാലത്തെ പ്രാർഥനയ്ക്കും പരിചിന്തനത്തിനും ശേഷം 1969 മേയ് 24-ന് വിശ്വാസത്തിളക്കമുള്ള പാലായിൽ സ്നേഹഗിരി മിഷനറി സന്യാസസമൂഹം സ്ഥാപിതമായി. പരന്പരാഗത സന്യാസിനീശൈലിയിൽനിന്ന് അല്പം മാറി പ്രാർഥനയും പ്രവർത്തനവും സമന്വയിപ്പിച്ച്, ആതുരശുശ്രൂഷ എന്ന വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് സ്നേഹഗിരി മിഷനറി സന്യാസസമൂഹം അതിന്റെ ശുശ്രൂഷ ആരംഭിച്ചത്.
ദൈവവിളികളുടെ തറവാടായ കൊഴുവനാൽ ഇടവകയിൽ കൈപ്പൻപ്ലാക്കൽ കുടുംബത്തിൽ ഇട്ടിഐപ്പ് - ത്രേസ്യാ ദന്പതികളുടെ ആറു മക്കളിൽ ഇളയവനായി 1914 ഏപ്രിൽ 16-ന് അവിരാച്ചൻ ഭൂജാതനായി. ദൈവഭക്തരായ മാതാപിതാക്കൾ ഹൃദയത്തിൽ വിശ്വാസത്തിന്റെ വിളക്കു കൊളുത്തി. ആ വിളക്കിന്റെ വെളിച്ചത്തിൽ വഴിതെറ്റാതെ, അവിരാച്ചൻ വിശുദ്ധിയുടെ വഴിയിൽ സഞ്ചരിച്ചു. ചങ്ങനാശേരി, മംഗലപ്പുഴ സെമിനാരികളിലായിരുന്നു വൈദികപഠനം. ദൈവത്തിന്റെ പുരോഹിതവഴികളിൽ ചുവടുവച്ച മകന് അമ്മ നൽകിയ ഉപദേശത്തിൽ ജീവകാരുണ്യത്തിന്റെ മധുരം പുരട്ടിയിരുന്നു: ’’ മകനെ, നിന്റെ നോട്ടം ഒരിക്കലും മുകളിലേക്കാകരുത്, താഴെയുള്ളവരിൽ ദൃഷ്ടിയുറപ്പിക്കുക.’’ അമ്മയുടെ ഈ ഉപദേശം അവിരാച്ചൻ ജീവിതവ്രതവും ജീവിതചര്യയുമാക്കിമാറ്റി.
കൈപ്പൻപ്ലാക്കൽ അബ്രാഹമച്ചന്റെ വൈദികശുശ്രൂഷ ജീവകാരുണ്യത്തിന്റെ ബലിയായിരുന്നു. പാലാ ളാലം പഴയപള്ളി വികാരിയായിരുന്നപ്പോൾ 1959ൽ പാലായുടെ തെരുവോരങ്ങളിൽ പൊലിഞ്ഞുപോകാമായിരുന്ന അനാഥബാല്യങ്ങൾക്ക് അഭയകേന്ദ്രമായി ബോയ്സ് ടൗണ്‍ ആരംഭിച്ചു. പിന്നീടു പെണ്കുട്ടികൽക്കുവേണ്ടി കൊഴുവനാലിൽ ഗേൾസ് ടൗണ്‍ സ്ഥാപിച്ചു. തുടർന്നു ജീവകാരുണ്യത്തിന്റെ നൂറുനൂറു കവാടങ്ങൾ തുറക്കപ്പെട്ടു. ഇന്നു കേരളത്തിനകത്തും പുറത്തും വിദേശങ്ങളിലുമായി സ്നേഹഗിരിയുടെ 106 ഭവനങ്ങളിൽ അയ്യായിരത്തിത്തിലധികം അഗതികളെ ശുശ്രൂഷിച്ചുവരുന്നു.
ദൈവികപ്രചോദനത്താൽ കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് എത്തിയ 10 അംഗങ്ങളാണ് സ്നേഹഗിരിയുടെ അടിസ്ഥാനശില. ’’ഞാൻ നട്ടു, അപ്പോളോസ് നനച്ചു, എന്നാൽ ദൈവമാണു വളർത്തിയത്’’ (1കോറി. 3:6) എന്ന തിരുവചനം അന്വർഥമാകത്തക്ക വിധത്തിലായിരുന്നു സ്നേഹഗിരിയുടെ വളർച്ച. ഇപ്പോൾ 23 രൂപതകളിൽ മൂന്നു പ്രൊവിൻസുകളിലും ഒരു റീജണിലുമായി 515 സമർപ്പിതർ കരുണയുടെ ശുശ്രൂഷ ചെയ്തുവരുന്നു.
പാലാ രൂപതയുടെ പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വയലിലിന്റെ അനുഗ്രഹാശിസുകളോടെ ആരംഭിച്ച സ്നേഹഗിരി 1994 നവംബർ 24-ന് രൂപതാ കോണ്‍ഗ്രിഗേഷനായും 2006 ഓഗസ്റ്റ് 15- ന് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ പദവിയുള്ള ഒരു സന്യാസിനീ സമൂഹമായും ഉയർത്തപ്പെട്ടു.
’’ഈ ചെറിയവരിൽ ഒരുവനു നിങ്ങൾ ചെയ്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തത്’’ ( മത്താ.25,40 എന്നതാണു സ്നേഹഗിരിയുടെ സ്നേഹശുശ്രൂഷകൾക്കു പ്രചോദനമായ തിരുവചനം.
ജീവിതത്തിന്റെ ഇരുളടഞ്ഞ മേഖലകളിൽ കഴിയുന്നവർക്കു പ്രകാശമേകാൻ വിളിക്കപ്പെട്ടവരുടെ സമൂഹമാണു സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ്. ദൈവത്തിന്റെ പരമസ്നേഹത്തിന്റെ വെളിപ്പെടുത്തലായി അൾത്താരയിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയിൽനിന്ന് ശക്തിയും ചൈതന്യവും സ്വീകരിച്ചുകൊണ്ട്, സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ് ഈശോയുടെ പാവങ്ങളെ തേടിയിറങ്ങുന്നു. ജാതി- മത- വർഗ- വർണ വ്യത്യാസങ്ങൾക്ക് അതീതമായി ചെറ്റക്കുടിലുകളിലും ജീവിതത്തിന്റെ പുറന്പോക്കുകളിലും കഴിയുന്നവരെ തേടിയിറങ്ങി സ്നേഹഗിരിയുടെ സ്നേഹക്കൂടാരങ്ങളിൽ അവർക്കു സ്നേഹവും കരുതലും സാന്ത്വനവും പകർന്നു നൽകുന്ന ജീവിതശൈലിയാണ് സ്നേഹഗിരിയെ വ്യത്യസ്തയാക്കുന്നത്. അനാഥരായ ബാലികാബാലന്മാരും അശരണരായ വൃദ്ധമാതാപിതാക്കളും ശാരീരിക- ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരും മാനസികരോഗികളുമെല്ലാം സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ സ്നേഹശുശ്രൂഷയിൽ പുതിയ പ്രതീക്ഷ കണ്ടെ ത്തുന്നു.
പിന്നിട്ട സുവർണനാളുകളിലേക്കു തിരിഞ്ഞുനോക്കുന്പോൾ കൃതജ്ഞതയോടെ സ്മരിക്കേണ്ട ഒട്ടനവധി പേരുകളുണ്ട്. അനുഗ്രഹാശിസുകളേകി വളർത്തിയ സഭാമേലധ്യക്ഷന്മാർ, ആദ്യകാലപരിശീലകരായ സിസ്റ്റർമാർ, ആത്മീയനേതൃത്വം നൽകിയ വൈദികർ, സാമൂഹിക- സാന്പത്തിക പ്രതിസന്ധികളിൽ കരുത്തും താങ്ങുമായിനിന്ന സുമനസ്സുകൾ. എല്ലാവരോടും നന്ദിയോടെ കരംകൂപ്പി ജൂബിലിയിലേക്കു കടക്കുന്ന സ്നേഹഗിരി കുടുംബത്തിന്റെ കാരുണ്യജീവിതത്തിനു കൂടുതൽ പ്രകാശം പകരാൻ ഈ ജൂബിലി വർഷം ഒരു നിമിത്തമാകട്ടെ. ഭാഗ്യസ്മരണാർഹനായ അബ്രാഹമച്ചനാൽ പാലായുടെ മണ്ണിൽ കൊളുത്തപ്പെട്ട കാരുണ്യത്തിന്റെ ഈ കെടാവിളക്ക് ലോകാന്ത്യത്തോളം പാവങ്ങൾക്കൊപ്പം, പാവങ്ങൾക്കായി മങ്ങാതെ ജ്വലിക്കട്ടെ. അതാണു സ്നേഹഗിരികുടുംബത്തിന്റെ പ്രാർഥന.
സിസ്റ്റർ ശോഭ എസ്എംഎസ് (മദർ ജനറൽ)
ദൈവകാരുണ്യത്തിന്റെ സ്പർശം ഹൃദയത്തിൽ അനുഭവിച്ച കൈപ്പൻപ്ലാക്കൽ അബ്രാഹമച്ചന്റെ മനസ്സിലുദിച്ച സ്വപ്നമായിരുന്നു അഗതികൾക്കും അശരണർക്കും മാത്രമായി ജീവിതം സമർപ്പിക്കുന്ന ഒരു സന്യാസിനീസമൂഹത്തിന് ജന്മം കൊടുക്കുക എന്നത്. ദീർഘകാലത്തെ പ്രാർഥനയ്ക്കും പരിചിന്തനത്തിനും ശേഷം 1969 മേയ് 24-ന് വിശ്വാസത്തിളക്കമുള്ള പാലായിൽ സ്നേഹഗിരി മിഷനറി സന്യാസസമൂഹം സ്ഥാപിതമായി. പരന്പരാഗത സന്യാസിനീശൈലിയിൽനിന്ന് അല്പം മാറി പ്രാർഥനയും പ്രവർത്തനവും സമന്വയിപ്പിച്ച്, ആതുരശുശ്രൂഷ എന്ന വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് സ്നേഹഗിരി മിഷനറി സന്യാസസമൂഹം അതിന്റെ ശുശ്രൂഷ ആരംഭിച്ചത്.
ദൈവവിളികളുടെ തറവാടായ കൊഴുവനാൽ ഇടവകയിൽ കൈപ്പൻപ്ലാക്കൽ കുടുംബത്തിൽ ഇട്ടിഐപ്പ് - ത്രേസ്യാ ദന്പതികളുടെ ആറു മക്കളിൽ ഇളയവനായി 1914 ഏപ്രിൽ 16-ന് അവിരാച്ചൻ ഭൂജാതനായി. ദൈവഭക്തരായ മാതാപിതാക്കൾ ഹൃദയത്തിൽ വിശ്വാസത്തിന്റെ വിളക്കു കൊളുത്തി. ആ വിളക്കിന്റെ വെളിച്ചത്തിൽ വഴിതെറ്റാതെ, അവിരാച്ചൻ വിശുദ്ധിയുടെ വഴിയിൽ സഞ്ചരിച്ചു. ചങ്ങനാശേരി, മംഗലപ്പുഴ സെമിനാരികളിലായിരുന്നു വൈദികപഠനം. ദൈവത്തിന്റെ പുരോഹിതവഴികളിൽ ചുവടുവച്ച മകന് അമ്മ നൽകിയ ഉപദേശത്തിൽ ജീവകാരുണ്യത്തിന്റെ മധുരം പുരട്ടിയിരുന്നു: ’’ മകനെ, നിന്റെ നോട്ടം ഒരിക്കലും മുകളിലേക്കാകരുത്, താഴെയുള്ളവരിൽ ദൃഷ്ടിയുറപ്പിക്കുക.’’ അമ്മയുടെ ഈ ഉപദേശം അവിരാച്ചൻ ജീവിതവ്രതവും ജീവിതചര്യയുമാക്കിമാറ്റി.
കൈപ്പൻപ്ലാക്കൽ അബ്രാഹമച്ചന്റെ വൈദികശുശ്രൂഷ ജീവകാരുണ്യത്തിന്റെ ബലിയായിരുന്നു. പാലാ ളാലം പഴയപള്ളി വികാരിയായിരുന്നപ്പോൾ 1959ൽ പാലായുടെ തെരുവോരങ്ങളിൽ പൊലിഞ്ഞുപോകാമായിരുന്ന അനാഥബാല്യങ്ങൾക്ക് അഭയകേന്ദ്രമായി ബോയ്സ് ടൗണ്‍ ആരംഭിച്ചു. പിന്നീടു പെണ്കുട്ടികൽക്കുവേണ്ടി കൊഴുവനാലിൽ ഗേൾസ് ടൗണ്‍ സ്ഥാപിച്ചു. തുടർന്നു ജീവകാരുണ്യത്തിന്റെ നൂറുനൂറു കവാടങ്ങൾ തുറക്കപ്പെട്ടു. ഇന്നു കേരളത്തിനകത്തും പുറത്തും വിദേശങ്ങളിലുമായി സ്നേഹഗിരിയുടെ 106 ഭവനങ്ങളിൽ അയ്യായിരത്തിത്തിലധികം അഗതികളെ ശുശ്രൂഷിച്ചുവരുന്നു.
ദൈവികപ്രചോദനത്താൽ കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് എത്തിയ 10 അംഗങ്ങളാണ് സ്നേഹഗിരിയുടെ അടിസ്ഥാനശില. ’’ഞാൻ നട്ടു, അപ്പോളോസ് നനച്ചു, എന്നാൽ ദൈവമാണു വളർത്തിയത്’’ (1കോറി. 3:6) എന്ന തിരുവചനം അന്വർഥമാകത്തക്ക വിധത്തിലായിരുന്നു സ്നേഹഗിരിയുടെ വളർച്ച. ഇപ്പോൾ 23 രൂപതകളിൽ മൂന്നു പ്രൊവിൻസുകളിലും ഒരു റീജണിലുമായി 515 സമർപ്പിതർ കരുണയുടെ ശുശ്രൂഷ ചെയ്തുവരുന്നു.
പാലാ രൂപതയുടെ പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വയലിലിന്റെ അനുഗ്രഹാശിസുകളോടെ ആരംഭിച്ച സ്നേഹഗിരി 1994 നവംബർ 24-ന് രൂപതാ കോണ്‍ഗ്രിഗേഷനായും 2006 ഓഗസ്റ്റ് 15- ന് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ പദവിയുള്ള ഒരു സന്യാസിനീ സമൂഹമായും ഉയർത്തപ്പെട്ടു.
’’ഈ ചെറിയവരിൽ ഒരുവനു നിങ്ങൾ ചെയ്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തത്’’ ( മത്താ.25,40 എന്നതാണു സ്നേഹഗിരിയുടെ സ്നേഹശുശ്രൂഷകൾക്കു പ്രചോദനമായ തിരുവചനം.
ജീവിതത്തിന്റെ ഇരുളടഞ്ഞ മേഖലകളിൽ കഴിയുന്നവർക്കു പ്രകാശമേകാൻ വിളിക്കപ്പെട്ടവരുടെ സമൂഹമാണു സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ്. ദൈവത്തിന്റെ പരമസ്നേഹത്തിന്റെ വെളിപ്പെടുത്തലായി അൾത്താരയിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയിൽനിന്ന് ശക്തിയും ചൈതന്യവും സ്വീകരിച്ചുകൊണ്ട്, സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ് ഈശോയുടെ പാവങ്ങളെ തേടിയിറങ്ങുന്നു. ജാതി- മത- വർഗ- വർണ വ്യത്യാസങ്ങൾക്ക് അതീതമായി ചെറ്റക്കുടിലുകളിലും ജീവിതത്തിന്റെ പുറന്പോക്കുകളിലും കഴിയുന്നവരെ തേടിയിറങ്ങി സ്നേഹഗിരിയുടെ സ്നേഹക്കൂടാരങ്ങളിൽ അവർക്കു സ്നേഹവും കരുതലും സാന്ത്വനവും പകർന്നു നൽകുന്ന ജീവിതശൈലിയാണ് സ്നേഹഗിരിയെ വ്യത്യസ്തയാക്കുന്നത്. അനാഥരായ ബാലികാബാലന്മാരും അശരണരായ വൃദ്ധമാതാപിതാക്കളും ശാരീരിക- ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരും മാനസികരോഗികളുമെല്ലാം സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ സ്നേഹശുശ്രൂഷയിൽ പുതിയ പ്രതീക്ഷ കണ്ടെ ത്തുന്നു.
പിന്നിട്ട സുവർണനാളുകളിലേക്കു തിരിഞ്ഞുനോക്കുന്പോൾ കൃതജ്ഞതയോടെ സ്മരിക്കേണ്ട ഒട്ടനവധി പേരുകളുണ്ട്. അനുഗ്രഹാശിസുകളേകി വളർത്തിയ സഭാമേലധ്യക്ഷന്മാർ, ആദ്യകാലപരിശീലകരായ സിസ്റ്റർമാർ, ആത്മീയനേതൃത്വം നൽകിയ വൈദികർ, സാമൂഹിക- സാന്പത്തിക പ്രതിസന്ധികളിൽ കരുത്തും താങ്ങുമായിനിന്ന സുമനസ്സുകൾ. എല്ലാവരോടും നന്ദിയോടെ കരംകൂപ്പി ജൂബിലിയിലേക്കു കടക്കുന്ന സ്നേഹഗിരി കുടുംബത്തിന്റെ കാരുണ്യജീവിതത്തിനു കൂടുതൽ പ്രകാശം പകരാൻ ഈ ജൂബിലി വർഷം ഒരു നിമിത്തമാകട്ടെ. ഭാഗ്യസ്മരണാർഹനായ അബ്രാഹമച്ചനാൽ പാലായുടെ മണ്ണിൽ കൊളുത്തപ്പെട്ട കാരുണ്യത്തിന്റെ ഈ കെടാവിളക്ക് ലോകാന്ത്യത്തോളം പാവങ്ങൾക്കൊപ്പം, പാവങ്ങൾക്കായി മങ്ങാതെ ജ്വലിക്കട്ടെ. അതാണു സ്നേഹഗിരികുടുംബത്തിന്റെ പ്രാർഥന.
സിസ്റ്റർ ശോഭ എസ്എംഎസ് (മദർ ജനറൽ)