പത്തനംതിട്ട: പുതുതായി മദ്യവില്പന ശാലകള്‍ തുടങ്ങുകയോ മദ്യഉപഭോഗം പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതു സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച പത്തനംതിട്ടയിൽ നടത്തിയ സംവാദത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ബോധവത്കരണത്തിലൂടെ മദ്യവര്‍ജനം നടപ്പാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.
മദ്യ നിരോധനമല്ല, മദ്യവര്‍ജനമാണ് സര്‍ക്കാര്‍ നയം. ബാറുകള്‍ നിരോധിച്ചപ്പോള്‍ ടൂറിസം രംഗത്ത് സംസ്ഥാനത്ത് വന്‍ മാന്ദ്യമുണ്ടായി. കേരളത്തിലേക്കെത്തുന്ന ടൂറിസ്റ്റുകള്‍ കൂട്ടമായി ശ്രീലങ്കയിലേക്കു പോകുന്ന അവസ്ഥ. വിദേശ ടൂറിസ്റ്റുകള്‍ കേരളത്തിലേക്കു വരുന്നത് പച്ചപ്പ് നിറഞ്ഞ ഇവിടുത്തെ പ്രകൃതിഭംഗി ആസ്വദിക്കാനാണ്. ബാര്‍ നിരോധത്തിനു ശേഷം കേരളത്തിന്റെ അതേ ഭൂപ്രകൃതിയുള്ള ശ്രീലങ്കയിലേക്ക് ടൂറിസ്റ്റുകള്‍ കൂടുതലായി എത്തി. ഇത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും ടൂറിസത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ക്കും വന്‍ നഷ്ടമാണുണ്ടാക്കിയത്. ഇതുമൂലമാണ് ത്രീ സ്റ്റാറിനു മുകളിലേക്കുള്ള ബാറുകൾക്ക് അനുമതി നൽകിയതെന്നും പിണറായി വിജയൻ പറഞ്ഞു.
ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായുള്ള സ്പെഷല്‍ സ്കൂളുകള്‍ക്ക് പ്രോത്സാഹനം നല്‍കുകയെന്നതാണ് സര്‍ക്കാര്‍ നയം. ഇവിടങ്ങളിലെ അധ്യാപകര്‍ക്ക് മാന്യമായ ശമ്പളം ഉറപ്പാക്കുകയും സര്‍ക്കാര്‍ ലക്ഷ്യമാണ്. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ പൂട്ടുന്നതിന് സാവകാശം നല്‍കണമെന്ന ആവശ്യത്തില്‍ വിദ്യാഭ്യാസവകുപ്പിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മദ്യ നിരോധനമല്ല, മദ്യവര്‍ജനമാണ് സര്‍ക്കാര്‍ നയം. ബാറുകള്‍ നിരോധിച്ചപ്പോള്‍ ടൂറിസം രംഗത്ത് സംസ്ഥാനത്ത് വന്‍ മാന്ദ്യമുണ്ടായി. കേരളത്തിലേക്കെത്തുന്ന ടൂറിസ്റ്റുകള്‍ കൂട്ടമായി ശ്രീലങ്കയിലേക്കു പോകുന്ന അവസ്ഥ. വിദേശ ടൂറിസ്റ്റുകള്‍ കേരളത്തിലേക്കു വരുന്നത് പച്ചപ്പ് നിറഞ്ഞ ഇവിടുത്തെ പ്രകൃതിഭംഗി ആസ്വദിക്കാനാണ്. ബാര്‍ നിരോധത്തിനു ശേഷം കേരളത്തിന്റെ അതേ ഭൂപ്രകൃതിയുള്ള ശ്രീലങ്കയിലേക്ക് ടൂറിസ്റ്റുകള്‍ കൂടുതലായി എത്തി. ഇത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും ടൂറിസത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ക്കും വന്‍ നഷ്ടമാണുണ്ടാക്കിയത്. ഇതുമൂലമാണ് ത്രീ സ്റ്റാറിനു മുകളിലേക്കുള്ള ബാറുകൾക്ക് അനുമതി നൽകിയതെന്നും പിണറായി വിജയൻ പറഞ്ഞു.
ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായുള്ള സ്പെഷല്‍ സ്കൂളുകള്‍ക്ക് പ്രോത്സാഹനം നല്‍കുകയെന്നതാണ് സര്‍ക്കാര്‍ നയം. ഇവിടങ്ങളിലെ അധ്യാപകര്‍ക്ക് മാന്യമായ ശമ്പളം ഉറപ്പാക്കുകയും സര്‍ക്കാര്‍ ലക്ഷ്യമാണ്. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ പൂട്ടുന്നതിന് സാവകാശം നല്‍കണമെന്ന ആവശ്യത്തില്‍ വിദ്യാഭ്യാസവകുപ്പിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.