കൊച്ചി: ഓൾ ഇന്ത്യ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) ദേശീയസമ്മേളനം ഒക്ടോബർ 13, 14 തീയതികളിൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടക്കും. ഫെഡറേഷൻ വൈസ് പ്രസിഡന്റ് വൈ. നന്ദണ്ണയുടെ അധ്യക്ഷതയിൽ ഇന്നലെ കൊച്ചിയിൽ ചേർന്ന ദേശീയ ഫെഡറേഷൻ വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനം 13ന് രാവിലെ എഐടിയുസി ജനറൽ സെക്രട്ടറി അമർജിത്ത് കൗർ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന പ്രകടനവും പൊതുസമ്മേളനവും സിപിഐ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഢി ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ ഒൻപത് സംസ്ഥാനങ്ങളിൽ നിന്നായി 300ൽപരം പ്രതിനിധികൾ പങ്കെടുക്കും.
വർക്കിംഗ് കമ്മിറ്റി യോഗത്തിൽ ഫെഡറേഷൻ ഭാരവാഹികളായ കുന്പളം രാജപ്പൻ, എ. കെ. ജബ്ബാർ, ടി. രഘുവരൻ, ടി. വി. ചന്ദ്രപാണി, കെ സി സതീശൻ, മധു (കേരളം), കാളിദാസ് (തമിഴ്നാട്), സഹായ് രാജ് (പുതുച്ചേരി), ദുക്കലമ്മ (ആന്ധ്രാപ്രദേശ്), ഏരലു നരസിംഹ (തെലുങ്കാന) എന്നിവർ പ്രസംഗിച്ചു.
തീരദേശ പരിപാലനനിയമത്തിൽ മത്സ്യത്തൊഴിലാളികൾക്ക് വീട് നിർമിക്കാനുള്ള അനുമതി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കി. മത്സ്യത്തൊഴിലാളികൾ അടിയന്തരാവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഡിസംബറിൽ പാർലമെന്റ് മാർച്ച് നടത്താനും യോഗം തീരുമാനിച്ചു.
വർക്കിംഗ് കമ്മിറ്റി യോഗത്തിൽ ഫെഡറേഷൻ ഭാരവാഹികളായ കുന്പളം രാജപ്പൻ, എ. കെ. ജബ്ബാർ, ടി. രഘുവരൻ, ടി. വി. ചന്ദ്രപാണി, കെ സി സതീശൻ, മധു (കേരളം), കാളിദാസ് (തമിഴ്നാട്), സഹായ് രാജ് (പുതുച്ചേരി), ദുക്കലമ്മ (ആന്ധ്രാപ്രദേശ്), ഏരലു നരസിംഹ (തെലുങ്കാന) എന്നിവർ പ്രസംഗിച്ചു.
തീരദേശ പരിപാലനനിയമത്തിൽ മത്സ്യത്തൊഴിലാളികൾക്ക് വീട് നിർമിക്കാനുള്ള അനുമതി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കി. മത്സ്യത്തൊഴിലാളികൾ അടിയന്തരാവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഡിസംബറിൽ പാർലമെന്റ് മാർച്ച് നടത്താനും യോഗം തീരുമാനിച്ചു.