കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോണ്ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐയ്ക്കുവിട്ട സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരേ സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് രണ്ടു മാസം കഴിഞ്ഞു പരിഗണിക്കാൻ മാറ്റി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.
സിബിഐ അന്വേഷണം സ്റ്റേ ചെയ്തതിനെതിരേ ശുഹൈബിന്റെ മാതാപിതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് ഇന്നലെ സർക്കാർ കോടതിയിൽ വ്യക്തമാക്കി. മാത്രമല്ല, ശുഹൈബ് വധക്കേസിൽ പോലീസ് കുറ്റപത്രം നൽകിയെന്നും സർക്കാർ വിശദീകരിച്ചു. തുടർന്നാണു ഹൈക്കോടതി അപ്പീൽ പിന്നീട് പരിഗണിക്കാൻ മാറ്റിയത്.
സിബിഐ അന്വേഷണം സ്റ്റേ ചെയ്തതിനെതിരേ ശുഹൈബിന്റെ മാതാപിതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് ഇന്നലെ സർക്കാർ കോടതിയിൽ വ്യക്തമാക്കി. മാത്രമല്ല, ശുഹൈബ് വധക്കേസിൽ പോലീസ് കുറ്റപത്രം നൽകിയെന്നും സർക്കാർ വിശദീകരിച്ചു. തുടർന്നാണു ഹൈക്കോടതി അപ്പീൽ പിന്നീട് പരിഗണിക്കാൻ മാറ്റിയത്.