കൊച്ചി: കേരളത്തിലെ കാർഷികമേഖലയിലെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടലുകൾ ശക്തമാക്കണമെന്നാവശ്യപ്പെട്ട് ഇൻഫാമിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കു നിവേദനം നൽകി. ദേശീയ രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കലും ദേശീയ സെക്രട്ടറി ജനറൽ ഷെവ. വി.സി. സെബാസ്റ്റ്യനും ചേർന്നാണു കൊച്ചി ബോൾഗാട്ടി പാലസിൽ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നൽകിയത്. കാർഷികമേഖല നേരിടുന്ന വിവിധ വിഷയങ്ങളും അതിജീവിക്കാനുള്ള വിവിധ നിർദേശങ്ങളും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ചെറുകിട റബർകർഷകർക്ക് ഇന്നു നൽകിക്കൊണ്ടിരിക്കുന്ന 150 രൂപ വിലസ്ഥിരതാപദ്ധതി കാലതാമസം ഒഴിവാക്കി തുടരുമെന്നും റബർ വ്യവസായ വികസനപദ്ധതികൾ ത്വരിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെയും കർഷകരുടെയും പങ്കാളിത്തത്തോടെ കൊച്ചി എയർപോർട്ട് കന്പനിപോലെ റബറധിഷ്ഠിത വ്യവസായ സംരംഭങ്ങൾക്കുള്ള കന്പനിയുടെ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും ഓഗസ്റ്റിൽ കൊച്ചിയിൽ ചേരുന്ന റബർ സെമിനാറിനെത്തുടർന്ന് ഇക്കാര്യത്തിൽ നീക്കങ്ങൾ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
പട്ടയമുള്ള ഭൂമി കുടിയൊഴിപ്പിച്ചതിന്റെ പേരിൽ വയനാട് കളക്ടറേറ്റിനു മുന്പിൽ 1000 ദിവസത്തിലേറെയായി സത്യഗ്രഹം നടത്തുന്ന കാഞ്ഞിരത്തിനാൽ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനവും ഇൻഫാം ഭാരവാഹികൾ കൈമാറി. വിഷയം പരിശോധിച്ച് നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കടക്കെണിയും വിലത്തകർച്ചയും മൂലം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും കാർഷികപ്രതിസന്ധി തുടരുന്പോൾ റവന്യു, വനം വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും ധാർഷ്ട്യവും അഴിമതിയും കർഷകഭൂമി കൈയേറ്റവും കർഷകരിൽ വൻ പ്രതിഷേധമുയർത്തുന്നുവെന്നും ഇൻഫാം ചൂണ്ടിക്കാട്ടി.
ചെറുകിട റബർകർഷകർക്ക് ഇന്നു നൽകിക്കൊണ്ടിരിക്കുന്ന 150 രൂപ വിലസ്ഥിരതാപദ്ധതി കാലതാമസം ഒഴിവാക്കി തുടരുമെന്നും റബർ വ്യവസായ വികസനപദ്ധതികൾ ത്വരിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെയും കർഷകരുടെയും പങ്കാളിത്തത്തോടെ കൊച്ചി എയർപോർട്ട് കന്പനിപോലെ റബറധിഷ്ഠിത വ്യവസായ സംരംഭങ്ങൾക്കുള്ള കന്പനിയുടെ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും ഓഗസ്റ്റിൽ കൊച്ചിയിൽ ചേരുന്ന റബർ സെമിനാറിനെത്തുടർന്ന് ഇക്കാര്യത്തിൽ നീക്കങ്ങൾ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
പട്ടയമുള്ള ഭൂമി കുടിയൊഴിപ്പിച്ചതിന്റെ പേരിൽ വയനാട് കളക്ടറേറ്റിനു മുന്പിൽ 1000 ദിവസത്തിലേറെയായി സത്യഗ്രഹം നടത്തുന്ന കാഞ്ഞിരത്തിനാൽ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനവും ഇൻഫാം ഭാരവാഹികൾ കൈമാറി. വിഷയം പരിശോധിച്ച് നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കടക്കെണിയും വിലത്തകർച്ചയും മൂലം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും കാർഷികപ്രതിസന്ധി തുടരുന്പോൾ റവന്യു, വനം വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും ധാർഷ്ട്യവും അഴിമതിയും കർഷകഭൂമി കൈയേറ്റവും കർഷകരിൽ വൻ പ്രതിഷേധമുയർത്തുന്നുവെന്നും ഇൻഫാം ചൂണ്ടിക്കാട്ടി.