തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസം മരിച്ച കന്യാകുമാരി സ്വദേശി ശ്രീകാന്തിന്റെ (39) മരണം പനി മൂലമല്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഹൃദയ സംബന്ധമായ അസുഖമാണെന്ന നിഗമനത്തിലാണ് ശ്രീകാന്തിനെ ഈ മാസം 17 ന് മെഡിക്കൽ കോളജ് കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിച്ചത്.
ഇതോടൊപ്പം ഇദ്ദേഹത്തതിന് ആന്തരിക അണുബാധയുമുണ്ടായിരുന്നു. ഇതേത്തുടർന്ന് വൃക്ക അടക്കമുള്ള ആന്തരികാവയവങ്ങൾ തകരാറിലാകുന്ന MODS ( Multiple Organ Dysfunction Syndrome) എന്ന അവസ്ഥയിൽ ആയിരുന്നു ഈ രോഗി. കാർഡിയോളജി, മെഡിസിൻ, ഹീമറ്റോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് ഇദ്ദേഹത്തെ ചികിത്സിച്ചത്.
ഇതോടൊപ്പം ഇദ്ദേഹത്തതിന് ആന്തരിക അണുബാധയുമുണ്ടായിരുന്നു. ഇതേത്തുടർന്ന് വൃക്ക അടക്കമുള്ള ആന്തരികാവയവങ്ങൾ തകരാറിലാകുന്ന MODS ( Multiple Organ Dysfunction Syndrome) എന്ന അവസ്ഥയിൽ ആയിരുന്നു ഈ രോഗി. കാർഡിയോളജി, മെഡിസിൻ, ഹീമറ്റോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് ഇദ്ദേഹത്തെ ചികിത്സിച്ചത്.