പേരാമ്പ്ര/കോഴിക്കോട്: സംസ്ഥാനത്ത് ഭീതി പടര്‍ത്തി നിപ്പാ വൈറസ്. പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയിലെ മരണങ്ങള്‍ക്കു കാരണം നിപ്പാ വൈറസാണെന്നു സ്ഥിരീകരിച്ചതിനു തൊട്ടുപിന്നാലെ പനിബാധിതരെ പരിചരിച്ച നഴ്സും മരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സും കോഴിക്കോട് ചെന്പനോട സ്വദേശിയുമായ പി.എൻ. ലിനി(31)യാണു മരിച്ചത്. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോട കുറത്തിപ്പാറ പരേതനായ പുതുശേരി നാണുവിന്റെ മകളും വടകര സ്വദേശി സജീഷിന്റെ ഭാര്യയുമാണ് ലിനി. ചങ്ങരോത്ത് സൂപ്പിക്കടയിൽ ആദ്യം രോഗം ബാധിച്ചു മരിച്ച യുവാവിനെ ആശുപത്രിയിൽ ശുശ്രൂഷിച്ചതു ലിനിയായിരുന്നു.
പനി ബാധിച്ച ലിനിക്കു 17ന് പേരാമ്പ്ര ഗവ. ആശുപത്രിയിൽ ചികിത്സ നൽകി. 19ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളജിനോടനുബന്ധിച്ച ചെസ്റ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയുമായിരുന്നു. ചെസ്റ്റ് ഹോസ്പിറ്റലിലെ ഐസിയുവില്‍ ചികിത്സയിലായിരുന്ന ലിനി ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ബന്ധുക്കളുടെ അനുമതിയോടെ ലിനിയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോവാതെ കോഴിക്കോട്ടെ വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിച്ചു. സിദ്ധാർഥ്, റിതുൽ എന്നിവരാണ് ലിനിയുടെ മക്കൾ. അമ്മ: രാധ. സഹോദരങ്ങള്‍: ലിജി, ലിസി . ഇതോടെ മരിച്ചവരുടെ എണ്ണം ആറായി. ഇതുവരെ നാലുപേരിലാണ് നിപ്പാ വൈറസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഒന്‍പതു പേരില്‍ രോഗബാധയുണ്ടെന്ന് സംശയമുണ്ട്. നിപ്പാ വൈറസ് ബാധിച്ചാണോ ലിനി മരിച്ചതെന്നു സ്ഥിരീകരിച്ചിട്ടില്ല.
വായുവിലൂടെയും പകരാം
വൈറസ് വായുവിലൂടെയും പകരാമെന്ന് കേന്ദ്രസംഘത്തിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എന്‍സിഡിസി) ഡയറക്ടര്‍ സുര്‍ജിത് കെ. സിംഗ് പറഞ്ഞു. നാലു പേരുടെ മരണം നിപ്പാ വൈറസ് മൂലമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഒമ്പതു പേര് നിരീക്ഷണത്തിലാണ്. മരിച്ചവരുടെ തൊട്ടടുത്ത വീടുകളിലുള്ളവരും രോഗികളുമായി അടുത്ത് ഇടപഴകിയവരുമുൾപ്പെടെ അറുപത് ആളുകളുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
അതേസമയം, രോഗിയുമായി ഒരു മീറ്റർ പരിധിയിൽ ഇടപെടുന്നവർക്കാണ് രോഗബാധയേൽക്കാൻ സാധ്യതയെന്നു ഡോ. അരുൺ കുമാർ മാധ്യമങ്ങളോടു പറഞ്ഞു. ഇന്ന് എയിംസിലെ വിദഗ്ധരടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിക്കും.
വില്ലനായതു വവ്വാല്; കിണറുകളില്‍ കുടുങ്ങിയവയെ പരിശോധിക്കും
കോഴിക്കോട്: കോഴിക്കോട്ട് നിപ്പാ വൈറസ് ബാധ പടരാന്‍ കാരണമായതു വവ്വാലെന്നു പ്രാഥമിക നിഗമനം. പന്തിരിക്കര സൂപ്പിക്കടയിലെ സഹോദരങ്ങളുള്പ്പെടെയുള്ളവരില് കണ്ട നിപ്പാ വൈറസ് വവ്വാലില്‍നിന്നു ശരീരത്തിലെത്തിയതാകാമെന്നു മണിപ്പാല്‍ വൈറോളജി റിസര്‍ച്ച് സെന്ററിലെ ഡോ. അരുൺ കുമാർ മാധ്യമങ്ങളോടു പറഞ്ഞു.
ഡോ.അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സൂപ്പിവീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തിയിരുന്നു. ഈ പ്രദേശത്തു വവ്വാലിന്റെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ കിണറുകളില്‍ വവ്വാലിൻ കൂട്ടത്തെ കണ്ടിരുന്നതായും കിണറ്റിൽ കുടുങ്ങിയവയെ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രോഗിയുമായി ഇടപെടുന്നവർ സൂക്ഷിക്കണം
കോഴിക്കോട്: നിപ്പാ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്പോഴും മരിച്ചവരുടെ മൃതദേഹം കൈകാര്യം ചെയ്യുന്പോഴും അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ. സാമ്പിളുകള്‍ ശേഖരിക്കുമ്പോഴും അതീവ ശ്രദ്ധ പുലര്‍ത്തണം. ഒരു മീറ്റർ ദൂരത്തിനുള്ളില്‍ ഒരുമിച്ച് ഇടപഴകുന്നവര്‍ക്കു രോഗം പകരാനുള്ള സാധ്യതയേറെയാണ്. മൃതദേഹം കുളിപ്പിക്കുന്നവര്‍ക്കും രോഗം പകരാമെന്നും ഡോ. അരുൺ കുമാർ മാധ്യമങ്ങളോടു പറഞ്ഞു.
മൃതദേഹം കൈകാര്യം ചെയ്യുന്നവർ ഉടൻതന്നെ സോപ്പ് ഉപയോഗിച്ച് കുളിക്കണം. വൈറസ് ബാധിച്ചവരില്‍ 40 ശതമാനം മുതല്‍ 70 ശതമാനം വരെ മരണം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ ശേഷി കൂടിയവരെ രോഗം ബാധിക്കാനുള്ള സാ ധ്യത കുറവാണ്.
പനി ബാധിച്ച ലിനിക്കു 17ന് പേരാമ്പ്ര ഗവ. ആശുപത്രിയിൽ ചികിത്സ നൽകി. 19ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളജിനോടനുബന്ധിച്ച ചെസ്റ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയുമായിരുന്നു. ചെസ്റ്റ് ഹോസ്പിറ്റലിലെ ഐസിയുവില്‍ ചികിത്സയിലായിരുന്ന ലിനി ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ബന്ധുക്കളുടെ അനുമതിയോടെ ലിനിയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോവാതെ കോഴിക്കോട്ടെ വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിച്ചു. സിദ്ധാർഥ്, റിതുൽ എന്നിവരാണ് ലിനിയുടെ മക്കൾ. അമ്മ: രാധ. സഹോദരങ്ങള്‍: ലിജി, ലിസി . ഇതോടെ മരിച്ചവരുടെ എണ്ണം ആറായി. ഇതുവരെ നാലുപേരിലാണ് നിപ്പാ വൈറസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഒന്‍പതു പേരില്‍ രോഗബാധയുണ്ടെന്ന് സംശയമുണ്ട്. നിപ്പാ വൈറസ് ബാധിച്ചാണോ ലിനി മരിച്ചതെന്നു സ്ഥിരീകരിച്ചിട്ടില്ല.
വായുവിലൂടെയും പകരാം
വൈറസ് വായുവിലൂടെയും പകരാമെന്ന് കേന്ദ്രസംഘത്തിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എന്‍സിഡിസി) ഡയറക്ടര്‍ സുര്‍ജിത് കെ. സിംഗ് പറഞ്ഞു. നാലു പേരുടെ മരണം നിപ്പാ വൈറസ് മൂലമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഒമ്പതു പേര് നിരീക്ഷണത്തിലാണ്. മരിച്ചവരുടെ തൊട്ടടുത്ത വീടുകളിലുള്ളവരും രോഗികളുമായി അടുത്ത് ഇടപഴകിയവരുമുൾപ്പെടെ അറുപത് ആളുകളുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
അതേസമയം, രോഗിയുമായി ഒരു മീറ്റർ പരിധിയിൽ ഇടപെടുന്നവർക്കാണ് രോഗബാധയേൽക്കാൻ സാധ്യതയെന്നു ഡോ. അരുൺ കുമാർ മാധ്യമങ്ങളോടു പറഞ്ഞു. ഇന്ന് എയിംസിലെ വിദഗ്ധരടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിക്കും.
വില്ലനായതു വവ്വാല്; കിണറുകളില്‍ കുടുങ്ങിയവയെ പരിശോധിക്കും
കോഴിക്കോട്: കോഴിക്കോട്ട് നിപ്പാ വൈറസ് ബാധ പടരാന്‍ കാരണമായതു വവ്വാലെന്നു പ്രാഥമിക നിഗമനം. പന്തിരിക്കര സൂപ്പിക്കടയിലെ സഹോദരങ്ങളുള്പ്പെടെയുള്ളവരില് കണ്ട നിപ്പാ വൈറസ് വവ്വാലില്‍നിന്നു ശരീരത്തിലെത്തിയതാകാമെന്നു മണിപ്പാല്‍ വൈറോളജി റിസര്‍ച്ച് സെന്ററിലെ ഡോ. അരുൺ കുമാർ മാധ്യമങ്ങളോടു പറഞ്ഞു.
ഡോ.അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സൂപ്പിവീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തിയിരുന്നു. ഈ പ്രദേശത്തു വവ്വാലിന്റെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ കിണറുകളില്‍ വവ്വാലിൻ കൂട്ടത്തെ കണ്ടിരുന്നതായും കിണറ്റിൽ കുടുങ്ങിയവയെ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രോഗിയുമായി ഇടപെടുന്നവർ സൂക്ഷിക്കണം
കോഴിക്കോട്: നിപ്പാ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്പോഴും മരിച്ചവരുടെ മൃതദേഹം കൈകാര്യം ചെയ്യുന്പോഴും അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ. സാമ്പിളുകള്‍ ശേഖരിക്കുമ്പോഴും അതീവ ശ്രദ്ധ പുലര്‍ത്തണം. ഒരു മീറ്റർ ദൂരത്തിനുള്ളില്‍ ഒരുമിച്ച് ഇടപഴകുന്നവര്‍ക്കു രോഗം പകരാനുള്ള സാധ്യതയേറെയാണ്. മൃതദേഹം കുളിപ്പിക്കുന്നവര്‍ക്കും രോഗം പകരാമെന്നും ഡോ. അരുൺ കുമാർ മാധ്യമങ്ങളോടു പറഞ്ഞു.
മൃതദേഹം കൈകാര്യം ചെയ്യുന്നവർ ഉടൻതന്നെ സോപ്പ് ഉപയോഗിച്ച് കുളിക്കണം. വൈറസ് ബാധിച്ചവരില്‍ 40 ശതമാനം മുതല്‍ 70 ശതമാനം വരെ മരണം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ ശേഷി കൂടിയവരെ രോഗം ബാധിക്കാനുള്ള സാ ധ്യത കുറവാണ്.