തിരുവനന്തപുരം : രാജ്യത്തെ എല്ലാ മൂല്യങ്ങളും തകർക്കുന്ന പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറിയെന്നു കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി. വർഗീയ ശക്തികൾ കർണാടകയിൽ സർക്കാർ ഉണ്ടാക്കാൻ പാടില്ല. അതായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. കെപിസിസി സംഘടിപ്പിച്ച രാജീവ് ഗാന്ധിയുടെ രക്തസാക്ഷിദിന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിൽ എല്ലാ ജനാധിപത്യ മൂല്യങ്ങളേയും തകർത്തെറിഞ്ഞുകൊണ്ട് അധികാരത്തിലെത്താൻ ബിജെപി ശ്രമിച്ചു. ഇതിനു പ്രധാനമന്ത്രിയുടെ പിന്തുണയും ഉണ്ടായിരുന്നു. രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാൻ സ്വന്തം ജീവൻ ബലികൊടുത്ത രാജീവ് ഗാന്ധിയുടെ അടുത്തു നിൽക്കാനുള്ള യോഗ്യത പോലും മോദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂരിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു ജയിച്ചേ മതിയാകൂവെന്നും അതു വലിയ മാറ്റത്തിനു കാരണമാകുമെന്നും എ.കെ. ആന്റണി പറഞ്ഞു. കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ അധ്യക്ഷനായിരുന്നു. നേതാക്കളായ വി.എം. സുധീരൻ, കെ.മുരളീധരൻ എംഎൽഎ, തന്പാനൂർ രവി, എൻ. .ശക്തൻ, പാലോട് രവി, ടി.ശരത്ചന്ദ്രപ്രസാദ്, ഡിസിസി പ്രസിഡന്റ് നെയാറ്റിൻകര സനൽ എന്നിവരും പങ്കെടുത്തു. രാവിലെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ രാജീവ് ഗാന്ധിയുടെ ചിത്രത്തിനു മുന്നിൽ എ.കെ. ആന്റണി അടക്കുള്ള നേതാക്കൾ പുഷ്പാർച്ചന നടത്തി.
ചെങ്ങന്നൂരിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു ജയിച്ചേ മതിയാകൂവെന്നും അതു വലിയ മാറ്റത്തിനു കാരണമാകുമെന്നും എ.കെ. ആന്റണി പറഞ്ഞു. കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ അധ്യക്ഷനായിരുന്നു. നേതാക്കളായ വി.എം. സുധീരൻ, കെ.മുരളീധരൻ എംഎൽഎ, തന്പാനൂർ രവി, എൻ. .ശക്തൻ, പാലോട് രവി, ടി.ശരത്ചന്ദ്രപ്രസാദ്, ഡിസിസി പ്രസിഡന്റ് നെയാറ്റിൻകര സനൽ എന്നിവരും പങ്കെടുത്തു. രാവിലെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ രാജീവ് ഗാന്ധിയുടെ ചിത്രത്തിനു മുന്നിൽ എ.കെ. ആന്റണി അടക്കുള്ള നേതാക്കൾ പുഷ്പാർച്ചന നടത്തി.