കോട്ടയം: കോണ്‍ഗ്രസ് നേതാക്കൾ കെ.എം. മാണിയുടെ വീട്ടിലെത്തി ചർച്ച നടത്തി മടങ്ങിയതിനു പിന്നാലെ കേരള കോൺഗ്രസ് നേതാക്കളുടെ തിരക്കിട്ട ചർച്ചകളും കൂടിയാലോചനകളും. കെ.എം. മാണി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം എംപിയെ വിളിച്ചുവരുത്തി ഉപസമിതി യോഗം ഇന്നു ചേർന്നു അടിയന്തരമായി കാര്യങ്ങൾ തീരുമാനിക്കാൻ നിർദേശിച്ചു.
ഇന്നു രാവിലെ തന്നെ പാലായിലെ കെ.എം. മാണിയുടെ വസതിയിൽ സ്റ്റിയറിംഗ് കമ്മിറ്റി നിശ്ചയിച്ച ഉപസമിതി യോഗം ചേരും. യുഡിഎഫും കേരള കോണ്‍ഗ്രസ് എമ്മുമായുള്ള ബന്ധം രമ്യതയിലെത്തിയിരിക്കുന്ന സ്ഥിതിക്കു ഇന്നു നടക്കുന്ന ഉപസമിതി യോഗം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനു പിന്തുണ നല്‍കാനാണു സാധ്യത. തന്നെയുമല്ല കേരള കോണ്‍ഗ്രസ് -എമ്മിനെ എൽഡിഎഫിൽ എടുക്കുന്നതിനോടു സിപിഐക്കു കടുത്ത വിയോജിപ്പാണുള്ളത്. ഇതിനുപുറമെ കേരള കോണ്‍ഗ്രസില്ലാതെയും എൽഡിഎഫിനു ചെങ്ങന്നൂരിൽ വിജയിക്കാമെന്ന ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദന്റെ കഴിഞ്ഞ ദിവസത്തെ വിവാദ പരാമർശവും കെ.എം. മാണിക്കു കടുത്ത അത്യപ്തിയാണ് ഉണ്ടാക്കിയത്. ഈ സാഹചര്യത്തിൽ എൽഡിഎഫിൽ എത്തിയാൽ കാര്യമായ പരിഗണന കിട്ടില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
കഴിഞ്ഞ ആഴ്ച ചേർന്ന പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ഭൂരിപക്ഷ അംഗങ്ങളും എൽഡിഎഫിലേക്കു പോകുന്നതിനോടു വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്, പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ്, മോൻസ് ജോസഫ്, എന്നിവരും മറ്റു മൂന്നു എംഎൽഎമാരും ഇക്കാര്യത്തിൽ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിനു ഒരു വർഷം മാത്രം ബാക്കി നില്ക്കുന്ന സാഹചര്യത്തിൽ വ്യക്തമായ രാഷ്ട്രീയ നിലപാട് എടുക്കാൻ പാർട്ടിനേതൃത്വം നിർബന്ധിതമായിരിക്കുകയാണ്.
ഇന്നു രാവിലെ തന്നെ പാലായിലെ കെ.എം. മാണിയുടെ വസതിയിൽ സ്റ്റിയറിംഗ് കമ്മിറ്റി നിശ്ചയിച്ച ഉപസമിതി യോഗം ചേരും. യുഡിഎഫും കേരള കോണ്‍ഗ്രസ് എമ്മുമായുള്ള ബന്ധം രമ്യതയിലെത്തിയിരിക്കുന്ന സ്ഥിതിക്കു ഇന്നു നടക്കുന്ന ഉപസമിതി യോഗം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനു പിന്തുണ നല്‍കാനാണു സാധ്യത. തന്നെയുമല്ല കേരള കോണ്‍ഗ്രസ് -എമ്മിനെ എൽഡിഎഫിൽ എടുക്കുന്നതിനോടു സിപിഐക്കു കടുത്ത വിയോജിപ്പാണുള്ളത്. ഇതിനുപുറമെ കേരള കോണ്‍ഗ്രസില്ലാതെയും എൽഡിഎഫിനു ചെങ്ങന്നൂരിൽ വിജയിക്കാമെന്ന ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദന്റെ കഴിഞ്ഞ ദിവസത്തെ വിവാദ പരാമർശവും കെ.എം. മാണിക്കു കടുത്ത അത്യപ്തിയാണ് ഉണ്ടാക്കിയത്. ഈ സാഹചര്യത്തിൽ എൽഡിഎഫിൽ എത്തിയാൽ കാര്യമായ പരിഗണന കിട്ടില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
കഴിഞ്ഞ ആഴ്ച ചേർന്ന പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ഭൂരിപക്ഷ അംഗങ്ങളും എൽഡിഎഫിലേക്കു പോകുന്നതിനോടു വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്, പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ്, മോൻസ് ജോസഫ്, എന്നിവരും മറ്റു മൂന്നു എംഎൽഎമാരും ഇക്കാര്യത്തിൽ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിനു ഒരു വർഷം മാത്രം ബാക്കി നില്ക്കുന്ന സാഹചര്യത്തിൽ വ്യക്തമായ രാഷ്ട്രീയ നിലപാട് എടുക്കാൻ പാർട്ടിനേതൃത്വം നിർബന്ധിതമായിരിക്കുകയാണ്.