കോഴിക്കോട് : നിപ്പാ വൈറസ്ബാധ സ്ഥിരീകരിച്ച കോഴിക്കോട്ട് പലവിധ പനിമൂലം മൂന്നു ദിവസത്തിനുള്ളില്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത് 2348 പേര്. ഇതില്‍ 28 പേരെ ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, മൂന്നു ദിവസത്തിനുള്ളില്‍ ഒരാള്‍ക്കു പോലും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടില്ല. രണ്ടു പേര് പനിബാധിച്ച് ഈ ദിവസങ്ങളില്‍ മരിച്ചിരുന്നു. പടനിലം സ്വദേശി സിന്ധു, നന്മണ്ട സ്വദേശി വേലായുധന് എന്നിവരാണ് പനിയെ തുടര്‍ന്ന് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചു പുതുപ്പാടി സ്വദേശി റംലയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
മറ്റു ജില്ലകളെ അപേക്ഷിച്ച് പനി കൂടുതലായും റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോടാണ്.
ഞായറാഴ്ച മാത്രം സംസ്ഥാനത്ത് 3343 പേരാണ് പനിബാധിച്ചു ചികിത്സ തേടിയത്. ഇതില്‍ 72 പേരെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഇടുക്കിയിലാണ് ഏറ്റവും കുറവ് പനി ബാധിതരുള്ളത്. 36 പേരാണ് ഞായറാഴ്ച ഇവിടെ ചികിത്സ തേടിയെത്തിയത്.
അടിയന്തരചികിത്സയ്ക്ക് 20 ലക്ഷം
കോഴിക്കോട്: അടിയന്തര ചികിത്സയ്ക്കായി ബിവറേജസ് കോര്‍പറേഷന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (സിഎസ്ആര്‍) ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു.
വൈറസ് ബാധയെക്കുറിച്ച് ഉത്കണ്ഠ വേണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വൈറസ്ബാധ തടയുകയാണ് ഏറ്റവും പ്രധാനം. ഇതിനുള്ള എല്ലാവിധ മുന്‍കരുതലുകളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ജനസമൂഹത്തിലേക്ക് ഇത് പടർന്നുപിടിക്കുമെന്ന് ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും അവർ പറഞ്ഞു. രോഗലക്ഷണങ്ങള്‍ എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ വിദഗ്ധ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കര്‍ഷകര്‍ ആശങ്കപ്പെടേണ്ട
തിരുവനന്തപുരം: നിപ്പാ വൈറല്‍പനി വളര്‍ത്തു മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്കു വ്യാപിക്കുന്ന സാഹചര്യം ഇല്ലെന്നു മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, മൂന്നു ദിവസത്തിനുള്ളില്‍ ഒരാള്‍ക്കു പോലും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടില്ല. രണ്ടു പേര് പനിബാധിച്ച് ഈ ദിവസങ്ങളില്‍ മരിച്ചിരുന്നു. പടനിലം സ്വദേശി സിന്ധു, നന്മണ്ട സ്വദേശി വേലായുധന് എന്നിവരാണ് പനിയെ തുടര്‍ന്ന് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചു പുതുപ്പാടി സ്വദേശി റംലയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
മറ്റു ജില്ലകളെ അപേക്ഷിച്ച് പനി കൂടുതലായും റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോടാണ്.
ഞായറാഴ്ച മാത്രം സംസ്ഥാനത്ത് 3343 പേരാണ് പനിബാധിച്ചു ചികിത്സ തേടിയത്. ഇതില്‍ 72 പേരെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഇടുക്കിയിലാണ് ഏറ്റവും കുറവ് പനി ബാധിതരുള്ളത്. 36 പേരാണ് ഞായറാഴ്ച ഇവിടെ ചികിത്സ തേടിയെത്തിയത്.
അടിയന്തരചികിത്സയ്ക്ക് 20 ലക്ഷം
കോഴിക്കോട്: അടിയന്തര ചികിത്സയ്ക്കായി ബിവറേജസ് കോര്‍പറേഷന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (സിഎസ്ആര്‍) ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു.
വൈറസ് ബാധയെക്കുറിച്ച് ഉത്കണ്ഠ വേണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വൈറസ്ബാധ തടയുകയാണ് ഏറ്റവും പ്രധാനം. ഇതിനുള്ള എല്ലാവിധ മുന്‍കരുതലുകളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ജനസമൂഹത്തിലേക്ക് ഇത് പടർന്നുപിടിക്കുമെന്ന് ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും അവർ പറഞ്ഞു. രോഗലക്ഷണങ്ങള്‍ എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ വിദഗ്ധ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കര്‍ഷകര്‍ ആശങ്കപ്പെടേണ്ട
തിരുവനന്തപുരം: നിപ്പാ വൈറല്‍പനി വളര്‍ത്തു മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്കു വ്യാപിക്കുന്ന സാഹചര്യം ഇല്ലെന്നു മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.