തിരുവനന്തപുരം: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പ്രത്യക്ഷപ്പെട്ട നിപ്പാ വൈറസ് ബാധ പടർന്ന് പിടിക്കാതെ നിയന്ത്രിക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് പ്രതിപക്ഷം എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
കോഴിക്കോട്ട് പനി പടരുകയും മരണസംഖ്യ പത്തായി ഉയരുകയും ചെയ്ത സാഹചര്യത്തിൽ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജയെ ഫോണിൽ വിളിച്ച് ഉത്കണ്ഠ അറിയിച്ചതോടൊപ്പമാണ് പ്രതിപക്ഷത്തിന്റെ പിന്തുണയും രമേശ് ചെന്നിത്തല വാഗ്ദാനം ചെയ്തത്. രോഗം പടർന്നു പിടിക്കാതിരിക്കാൻ അടിയന്തരമായി കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ആവശ്യത്തിനുള്ള ഒൗഷധവും ആരോഗ്യ പ്രവർത്തകരെയും എത്തിക്കണം. ബോധവത്കരണ പ്രവർത്തനവും നടത്തണം. പണം ഒന്നിനും തടസമാകരുത്. മരണമടഞ്ഞവരുടെയും രോഗം ബാധിച്ചവരുടെയും കുടുംബങ്ങൾക്ക് ധനസഹായം നൽകണം. സംസ്ഥാന തലത്തിൽ തന്നെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നും പ്രതിപക്ഷ നേതാവ് നിർദേശിച്ചു.
കോഴിക്കോട്ട് പനി പടരുകയും മരണസംഖ്യ പത്തായി ഉയരുകയും ചെയ്ത സാഹചര്യത്തിൽ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജയെ ഫോണിൽ വിളിച്ച് ഉത്കണ്ഠ അറിയിച്ചതോടൊപ്പമാണ് പ്രതിപക്ഷത്തിന്റെ പിന്തുണയും രമേശ് ചെന്നിത്തല വാഗ്ദാനം ചെയ്തത്. രോഗം പടർന്നു പിടിക്കാതിരിക്കാൻ അടിയന്തരമായി കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ആവശ്യത്തിനുള്ള ഒൗഷധവും ആരോഗ്യ പ്രവർത്തകരെയും എത്തിക്കണം. ബോധവത്കരണ പ്രവർത്തനവും നടത്തണം. പണം ഒന്നിനും തടസമാകരുത്. മരണമടഞ്ഞവരുടെയും രോഗം ബാധിച്ചവരുടെയും കുടുംബങ്ങൾക്ക് ധനസഹായം നൽകണം. സംസ്ഥാന തലത്തിൽ തന്നെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നും പ്രതിപക്ഷ നേതാവ് നിർദേശിച്ചു.