മലപ്പുറം: നിപ്പാ വൈറസ് ബാധയെക്കുറിച്ചു ഭീതി പരന്നതോടെ പഴവിപണിയിൽ മാന്ദ്യമുണ്ടാകുമെന്ന് വ്യാപാര മേഖലയിൽ ആശങ്ക. പക്ഷികളിൽനിന്നു പഴങ്ങളിലൂടെയാണ് വൈറസ് പരക്കുന്നതെന്ന വിദഗ്ധരുടെ കണ്ടെത്തലാണ് ആശങ്ക പരത്തുന്നത്.
റംസാൻ കാലമായതിനാൽ പഴ വിപണി സജീവമായിരിക്കെയാണ് പുതിയ വെല്ലുവിളി. വവ്വാലുകൾ കടിച്ചിടുന്ന പഴങ്ങൾ മനുഷ്യർ ഭക്ഷിക്കുന്നത് രോഗബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നതായാണു ഡോക്ടർമാർ കണ്ടെത്തിയിട്ടുള്ളത്. നാടൻ മാങ്ങ ഉൾപ്പെടെയുള്ള പഴങ്ങളിൽ ഇതിനുള്ള സാധ്യത ഏറെയാണ്. അന്യസംസ്ഥാനങ്ങളിൽനിന്നെത്തുന്ന പഴങ്ങളാണ് വിപണിയിൽ ഏറെയെങ്കിലും വൈറസ് ബാധയെ ക്കുറിച്ചുള്ള അഭ്യൂഹം ജനങ്ങളിൽ എല്ലാ വിധ പഴവർഗങ്ങളെക്കുറിച്ചും സംശയം ജനിപ്പിച്ചിരിക്കുകയാണ്.
റംസാൻ കാലമായതിനാൽ പഴ വിപണി സജീവമായിരിക്കെയാണ് പുതിയ വെല്ലുവിളി. വവ്വാലുകൾ കടിച്ചിടുന്ന പഴങ്ങൾ മനുഷ്യർ ഭക്ഷിക്കുന്നത് രോഗബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നതായാണു ഡോക്ടർമാർ കണ്ടെത്തിയിട്ടുള്ളത്. നാടൻ മാങ്ങ ഉൾപ്പെടെയുള്ള പഴങ്ങളിൽ ഇതിനുള്ള സാധ്യത ഏറെയാണ്. അന്യസംസ്ഥാനങ്ങളിൽനിന്നെത്തുന്ന പഴങ്ങളാണ് വിപണിയിൽ ഏറെയെങ്കിലും വൈറസ് ബാധയെ ക്കുറിച്ചുള്ള അഭ്യൂഹം ജനങ്ങളിൽ എല്ലാ വിധ പഴവർഗങ്ങളെക്കുറിച്ചും സംശയം ജനിപ്പിച്ചിരിക്കുകയാണ്.