തളിപ്പറമ്പ്: ഡ്രൈവിംഗ് ലൈസന്‍സിൽ ഫോട്ടോ മാറ്റിയൊട്ടിച്ച് ആള്‍മാറാട്ടം നടത്തി ലോഡ്ജുകളില്‍ മുറിയെടുത്ത് കവര്‍ച്ച. തളിപ്പറമ്പ് സ്വദേശിയുടെ ലൈസൻസിലാണ് ഫോട്ടോ മാറ്റി ഒട്ടിച്ച് കവർച്ച നടത്തുന്നത്. മോഷണ വിരുതനെ കണ്ടെത്താന്‍ കേരള - തമിഴ്നാട് പോലീസ് സംയുക്തമായി അന്വേഷണം തുടങ്ങി.
ലൈസൻസ് പുതുക്കുന്നതിനായി ജോയിന്റ് ആർടി ഓഫീസിൽ സമർപ്പിച്ച പഴയ ലൈസൻസ് അധികൃതർ അശ്രദ്ധമായി മാലിന്യങ്ങൾക്കൊപ്പം തള്ളിയത് എടുത്തശേഷമാണ് മോഷ്ടാവ് സ്വന്തം ഫോട്ടോ അതിൽ ഒട്ടിച്ച് വ്യാജ ലൈസൻസ് തയാറാക്കിയത്. ഇതേത്തുടർന്ന് കയ്യംതടം ആശ്രാണത്ത് വീട്ടില്‍ എ.ആര്. അമര്‍ജിത്താണ് ചെയ്യാത്ത കുറ്റത്തിന് സംശയത്തിന്റെ നിഴലിലായത്. അമര്‍ജിത്ത് വിദേശത്ത് ജോലി ചെയ്യവെ രണ്ടു മാസം മുമ്പ് തിരുവല്ല പോലീസാണ് ആദ്യമായി അന്വേഷിച്ചെത്തിയത്. ഇതോടെയാണു തന്റെ ഡ്രൈവിംഗ് ലൈസന്‍സ് ദുരുപയോഗം ചെയ്യുന്നത് അമർജിത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
തിരുവല്ലയിലെ ലോഡ്ജില്‍ അമര്‍ജിത്തിന്റെ ഡ്രൈവിംഗ് ലൈസന്‍സ് കാണിച്ച് മുറിയെടുത്തയാള്‍ മുറിയിലെ ടെലിവിഷന്‍ മോഷ്ടിച്ചു കൊണ്ടു പോയതോടെയാണ് ലോഡ്ജ് അധികൃതർ പോലീസിൽ പരാതി നല്‍കിയത്. ഏപ്രിൽ എട്ടിന് ഈറോഡിലെ ലോഡ്ജിൽ നടന്ന കവര്‍ച്ചയെ തുടര്‍ന്നാണ് അമര്‍ജിത്തിനെ തേടി തമിഴ്നാട് പോലീസ് എത്തിയത്. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തിരിച്ചയയ്ക്കുകയായിരുന്നു. ഇതിനിടെ തിരുവനന്തപുരം പോലീസും കഴിഞ്ഞദിവസം അന്വേഷിച്ചെത്തി. 2016ല്‍ ഡ്രൈവിംഗ് കാലാവധി കഴിഞ്ഞതിനാല്‍ ലൈസന്‍സ് പുതുക്കിക്കിട്ടാന്‍ അമർജിത്ത് തളിപ്പറമ്പ് ജോയിന്റ് ആര്‍ടിഒക്ക് അപേക്ഷനല്കുകയും പുതുക്കി വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, പഴയ ലൈസന്‍സ് ആര്‍ടിഒ അധികൃതര്‍ തിരിച്ചുനല്‍കാറില്ല. ഇത് മാലിന്യങ്ങൾക്കൊപ്പം കളഞ്ഞതാണ് അമർജിത്തിനു വിനയായത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.
ലൈസൻസ് പുതുക്കുന്നതിനായി ജോയിന്റ് ആർടി ഓഫീസിൽ സമർപ്പിച്ച പഴയ ലൈസൻസ് അധികൃതർ അശ്രദ്ധമായി മാലിന്യങ്ങൾക്കൊപ്പം തള്ളിയത് എടുത്തശേഷമാണ് മോഷ്ടാവ് സ്വന്തം ഫോട്ടോ അതിൽ ഒട്ടിച്ച് വ്യാജ ലൈസൻസ് തയാറാക്കിയത്. ഇതേത്തുടർന്ന് കയ്യംതടം ആശ്രാണത്ത് വീട്ടില്‍ എ.ആര്. അമര്‍ജിത്താണ് ചെയ്യാത്ത കുറ്റത്തിന് സംശയത്തിന്റെ നിഴലിലായത്. അമര്‍ജിത്ത് വിദേശത്ത് ജോലി ചെയ്യവെ രണ്ടു മാസം മുമ്പ് തിരുവല്ല പോലീസാണ് ആദ്യമായി അന്വേഷിച്ചെത്തിയത്. ഇതോടെയാണു തന്റെ ഡ്രൈവിംഗ് ലൈസന്‍സ് ദുരുപയോഗം ചെയ്യുന്നത് അമർജിത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
തിരുവല്ലയിലെ ലോഡ്ജില്‍ അമര്‍ജിത്തിന്റെ ഡ്രൈവിംഗ് ലൈസന്‍സ് കാണിച്ച് മുറിയെടുത്തയാള്‍ മുറിയിലെ ടെലിവിഷന്‍ മോഷ്ടിച്ചു കൊണ്ടു പോയതോടെയാണ് ലോഡ്ജ് അധികൃതർ പോലീസിൽ പരാതി നല്‍കിയത്. ഏപ്രിൽ എട്ടിന് ഈറോഡിലെ ലോഡ്ജിൽ നടന്ന കവര്‍ച്ചയെ തുടര്‍ന്നാണ് അമര്‍ജിത്തിനെ തേടി തമിഴ്നാട് പോലീസ് എത്തിയത്. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തിരിച്ചയയ്ക്കുകയായിരുന്നു. ഇതിനിടെ തിരുവനന്തപുരം പോലീസും കഴിഞ്ഞദിവസം അന്വേഷിച്ചെത്തി. 2016ല്‍ ഡ്രൈവിംഗ് കാലാവധി കഴിഞ്ഞതിനാല്‍ ലൈസന്‍സ് പുതുക്കിക്കിട്ടാന്‍ അമർജിത്ത് തളിപ്പറമ്പ് ജോയിന്റ് ആര്‍ടിഒക്ക് അപേക്ഷനല്കുകയും പുതുക്കി വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, പഴയ ലൈസന്‍സ് ആര്‍ടിഒ അധികൃതര്‍ തിരിച്ചുനല്‍കാറില്ല. ഇത് മാലിന്യങ്ങൾക്കൊപ്പം കളഞ്ഞതാണ് അമർജിത്തിനു വിനയായത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.