കൊച്ചി: എൽഡിഎഫ് സർക്കാർ രണ്ടു വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ വിവിധ ക്രൈസ്തവ സഭകളുടെ മേലധികാരികളും സംഘടനാ ഭാരവാഹികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി.
വിദ്യാഭ്യാസ മേഖലയിൽ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവർത്തനം മാതൃകാപരമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ശരിയായി പ്രവർത്തിക്കുന്നവരെ കൂടുതൽ ശാക്തീകരിക്കാനാണു സർക്കാർ ആഗ്രഹിക്കുന്നത്. വിദ്യാർഥിപ്രവേശനത്തിനും അധ്യാപക നിയമനത്തിനും ഒരു പൈസ പോലും വാങ്ങാത്ത പാരന്പര്യമാണ് മുൻകാലങ്ങളിൽ ന്യൂനപക്ഷ എയ്ഡഡ് മാനേജ്മെന്റുകൾക്കുണ്ടായിരുന്നത്. എന്നാൽ, സ്വാശ്രയരീതി വന്നതോടെ ഈ സേവന കാഴ്ചപ്പാടിൽ മാറ്റമുണ്ടായിട്ടുണ്ട്. പ്രവേശനത്തിനും നിയമനത്തിനും പണം വാങ്ങാത്തവർ അപൂർവമായാണെങ്കിലും ഉണ്ട്. എയ്ഡഡ് സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയല്ലാതെ മറ്റൊരു കൈകടത്തലും സർക്കാർ ഉദ്ദേശിക്കുന്നില്ല.
എയ്ഡഡ് മേഖലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ തസ്തികകൾ അനുവദിക്കണമെന്ന് തന്നെയാണ് സർക്കാർ നിലപാട്. കുറച്ച് കാലതാമസമുണ്ടാകുന്നതു സർക്കാരിന്റെ സാന്പത്തികസ്ഥിതിയുമായി ബന്ധപ്പെട്ടാണ്. ഇതൊഴിവാക്കി തസ്തിക അനുവദിക്കാൻ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെന്തക്കോസ്ത് വിഭാഗത്തിനു മതം വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് കിട്ടാനുള്ള പ്രശ്നം പരിഹരിക്കും. സമാധാനാന്തരീക്ഷം സംരക്ഷിക്കാനും വിദ്യാഭ്യാസ നിലവാരം ഉയർത്താനും സർക്കാർ സ്വീകരിക്കുന്ന നടപടികളെ സമുദായ നേതാക്കൾ അഭിനന്ദിച്ചു. പട്ടയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തീരദേശ പരിപാലന നിയമംമൂലമുള്ള ബുദ്ധിമുട്ടുകളും പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നു നടപടിയുണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.
ബോൾഗാട്ടി പാലസ് ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ മന്ത്രി കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ, കൽദായ സുറിയാനി സഭാധ്യക്ഷൻ മാർ അപ്രേം മെത്രാപ്പോലീത്ത, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ജോസഫ് മാർ ബർണബാസ് മെത്രാപ്പോലീത്ത, എന്നിവരും വിവിധ സഭകളുടെ മേലധ്യക്ഷരായ റവ. ജേക്കബ് ഉമ്മൻ, സിറിൽ മാർ ബസേലിയോസ്, ജോജു മാത്യു എന്നിവരും മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി.
മെത്രാപ്പോലീത്തയായി 50 വർഷം പൂർത്തിയാക്കിയ മാർ അപ്രേം മെത്രാപ്പോലീത്തയെ മുഖ്യമന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. ഷെവ.വി.സി സെബാസ്റ്റ്യൻ, ഫാ. മാത്യു കല്ലിങ്കൽ, ഗ്ലാഡ്സണ്‍ ജേക്കബ്, ബിനു കാർഡസ്, അരുണ്‍ ഡേവിഡ്, സി. ജോണ്‍ മാത്യു, ഡോ. ബെന്യാമിൻ ചിറ്റിലപ്പിള്ളി, ഫാ. റോയ് മാത്യു വടക്കേൽ, ഡോ. കെ.സി. ജോണ്‍, ഡോ. മാത്യു കുരുവിള, പ്രഫ. മാത്യൂസ് വാഴക്കുന്നം, പ്രഫ. മോനമ്മ കോക്കാട്ട്, എസ്.ജെ. സാംസണ് തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാഭ്യാസ മേഖലയിൽ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവർത്തനം മാതൃകാപരമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ശരിയായി പ്രവർത്തിക്കുന്നവരെ കൂടുതൽ ശാക്തീകരിക്കാനാണു സർക്കാർ ആഗ്രഹിക്കുന്നത്. വിദ്യാർഥിപ്രവേശനത്തിനും അധ്യാപക നിയമനത്തിനും ഒരു പൈസ പോലും വാങ്ങാത്ത പാരന്പര്യമാണ് മുൻകാലങ്ങളിൽ ന്യൂനപക്ഷ എയ്ഡഡ് മാനേജ്മെന്റുകൾക്കുണ്ടായിരുന്നത്. എന്നാൽ, സ്വാശ്രയരീതി വന്നതോടെ ഈ സേവന കാഴ്ചപ്പാടിൽ മാറ്റമുണ്ടായിട്ടുണ്ട്. പ്രവേശനത്തിനും നിയമനത്തിനും പണം വാങ്ങാത്തവർ അപൂർവമായാണെങ്കിലും ഉണ്ട്. എയ്ഡഡ് സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയല്ലാതെ മറ്റൊരു കൈകടത്തലും സർക്കാർ ഉദ്ദേശിക്കുന്നില്ല.
എയ്ഡഡ് മേഖലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ തസ്തികകൾ അനുവദിക്കണമെന്ന് തന്നെയാണ് സർക്കാർ നിലപാട്. കുറച്ച് കാലതാമസമുണ്ടാകുന്നതു സർക്കാരിന്റെ സാന്പത്തികസ്ഥിതിയുമായി ബന്ധപ്പെട്ടാണ്. ഇതൊഴിവാക്കി തസ്തിക അനുവദിക്കാൻ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെന്തക്കോസ്ത് വിഭാഗത്തിനു മതം വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് കിട്ടാനുള്ള പ്രശ്നം പരിഹരിക്കും. സമാധാനാന്തരീക്ഷം സംരക്ഷിക്കാനും വിദ്യാഭ്യാസ നിലവാരം ഉയർത്താനും സർക്കാർ സ്വീകരിക്കുന്ന നടപടികളെ സമുദായ നേതാക്കൾ അഭിനന്ദിച്ചു. പട്ടയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തീരദേശ പരിപാലന നിയമംമൂലമുള്ള ബുദ്ധിമുട്ടുകളും പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നു നടപടിയുണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.
ബോൾഗാട്ടി പാലസ് ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ മന്ത്രി കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ, കൽദായ സുറിയാനി സഭാധ്യക്ഷൻ മാർ അപ്രേം മെത്രാപ്പോലീത്ത, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ജോസഫ് മാർ ബർണബാസ് മെത്രാപ്പോലീത്ത, എന്നിവരും വിവിധ സഭകളുടെ മേലധ്യക്ഷരായ റവ. ജേക്കബ് ഉമ്മൻ, സിറിൽ മാർ ബസേലിയോസ്, ജോജു മാത്യു എന്നിവരും മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി.
മെത്രാപ്പോലീത്തയായി 50 വർഷം പൂർത്തിയാക്കിയ മാർ അപ്രേം മെത്രാപ്പോലീത്തയെ മുഖ്യമന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. ഷെവ.വി.സി സെബാസ്റ്റ്യൻ, ഫാ. മാത്യു കല്ലിങ്കൽ, ഗ്ലാഡ്സണ്‍ ജേക്കബ്, ബിനു കാർഡസ്, അരുണ്‍ ഡേവിഡ്, സി. ജോണ്‍ മാത്യു, ഡോ. ബെന്യാമിൻ ചിറ്റിലപ്പിള്ളി, ഫാ. റോയ് മാത്യു വടക്കേൽ, ഡോ. കെ.സി. ജോണ്‍, ഡോ. മാത്യു കുരുവിള, പ്രഫ. മാത്യൂസ് വാഴക്കുന്നം, പ്രഫ. മോനമ്മ കോക്കാട്ട്, എസ്.ജെ. സാംസണ് തുടങ്ങിയവർ പങ്കെടുത്തു.