തിരുവനന്തപുരം: ഇന്ധന വില വീണ്ടും കുതിച്ചുയരുന്നതിനു പിന്നിൽ ബിജെപിയും എണ്ണ കന്പനികളും തമ്മിലുള്ള ഗൂഢാലോചനയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. രാജ്യത്ത് ഇന്ധന വില സർവകാല റെക്കാർഡിലെത്തിയിരിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില ഇന്ന് 80 രൂപ കടന്നു. ഡീസലിന് 73 രൂപയിലധികമായി. ബഹുരാഷ്ട്ര എണ്ണക്കന്പനികൾക്കു ജനങ്ങളെ കൊള്ളയടിച്ചു ലാഭം കൊയ്യാൻ ബിജെപി സർക്കാർ കൂട്ടുനിൽക്കുന്നു. ഇതിനു പിന്നിൽ അഴിമതിയുണ്ട്.
എണ്ണക്കന്പനികൾക്കു നൽകുന്ന ഇത്തരം വഴിവിട്ട സഹായങ്ങളിൽ നിന്നു ലഭിക്കുന്ന കോടിക്കണക്കിനു രൂപയാണ് ബിജെപി രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ഉപയോഗിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
മുമ്പ് ഇന്ധന വിലവർധിച്ചപ്പോൾ യുഡിഎഫ് സർക്കാർ സംസ്ഥാനത്തിനു ലഭിക്കേണ്ട അധികനികുതി വേണ്ടെന്നു വച്ചാണ് കേരളത്തിൽ ഇന്ധനവില പിടിച്ചു നിർത്തിയത്. എന്നാൽ, എൽഡിഎഫ് സർക്കാരാകട്ടെ ബിജെപി സർക്കാരിനോടൊപ്പം ചേർന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എണ്ണക്കന്പനികൾക്കു നൽകുന്ന ഇത്തരം വഴിവിട്ട സഹായങ്ങളിൽ നിന്നു ലഭിക്കുന്ന കോടിക്കണക്കിനു രൂപയാണ് ബിജെപി രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ഉപയോഗിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
മുമ്പ് ഇന്ധന വിലവർധിച്ചപ്പോൾ യുഡിഎഫ് സർക്കാർ സംസ്ഥാനത്തിനു ലഭിക്കേണ്ട അധികനികുതി വേണ്ടെന്നു വച്ചാണ് കേരളത്തിൽ ഇന്ധനവില പിടിച്ചു നിർത്തിയത്. എന്നാൽ, എൽഡിഎഫ് സർക്കാരാകട്ടെ ബിജെപി സർക്കാരിനോടൊപ്പം ചേർന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.