കോടാലി: ചേലക്കാട്ടുകര പെട്രോള്‍പമ്പില്‍ യുവാവിനെ പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് തൃശൂരില്‍നിന്നുള്ള ഫോറന്‍സിക് വിദഗ്ദര്‍ പരിശോധന നടത്തി. ഇന്നലെ ഉച്ചയോടെയാണ് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പമ്പിലെത്തിയത്.
വധശ്രമകേസിലെ പ്രതി കരിമണി എന്ന ഒമ്പതുങ്ങല്‍ വട്ടപ്പറമ്പില്‍ വീട്ടില്‍ വിനീതിനായുള്ള(29) തെരച്ചിൽ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇയാളുടെ പേരില്‍ വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
നേരത്തേ പത്തിലേറെ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതി ഒളിവില്‍ കഴിയുന്നതായ സൂചനയുടെ അടിസ്ഥാനത്തിൽ വരന്തരപ്പിള്ളി മേഖലയില്‍ പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെയാണ് പെട്രോൾപമ്പിലെ സംഭവം. വാക്കുതര്‍ക്കം മൂത്ത് കോടാലി ചേലക്കാട്ടുകര പമ്പില്‍ മുപ്ലിയം സ്വദേശി ദിലീപിന്റെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ചുകൊല്ലാൻ പ്രതി ശ്രമിക്കുകയായിരുന്നു.
തീപിടിച്ചതിനെത്തുടർന്ന് ബൈക്കിൽനിന്നു ചാടിയോടി സമീപമുള്ള തോട്ടിൽ ചാടി തീയണച്ചതിനാൽ മുപ്പതു ശതമാനത്തോളമേ പൊള്ളലേറ്റുള്ളു. ദിലീപ് ഓടിപ്പോയതോടെ സമീപമുണ്ടായിരുന്ന ബൈക്ക് പെട്രോൾ ഒഴിച്ച് കത്തിച്ചു. ദിലീപ് ഇപ്പോൾ തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. പെട്രോൾ ടാങ്കിനു സമീപം ബൈക്ക് ആളിക്കത്തിയെങ്കിലും വൻ ദുരന്തം ഒഴിവായി.
വധശ്രമകേസിലെ പ്രതി കരിമണി എന്ന ഒമ്പതുങ്ങല്‍ വട്ടപ്പറമ്പില്‍ വീട്ടില്‍ വിനീതിനായുള്ള(29) തെരച്ചിൽ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇയാളുടെ പേരില്‍ വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
നേരത്തേ പത്തിലേറെ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതി ഒളിവില്‍ കഴിയുന്നതായ സൂചനയുടെ അടിസ്ഥാനത്തിൽ വരന്തരപ്പിള്ളി മേഖലയില്‍ പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെയാണ് പെട്രോൾപമ്പിലെ സംഭവം. വാക്കുതര്‍ക്കം മൂത്ത് കോടാലി ചേലക്കാട്ടുകര പമ്പില്‍ മുപ്ലിയം സ്വദേശി ദിലീപിന്റെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ചുകൊല്ലാൻ പ്രതി ശ്രമിക്കുകയായിരുന്നു.
തീപിടിച്ചതിനെത്തുടർന്ന് ബൈക്കിൽനിന്നു ചാടിയോടി സമീപമുള്ള തോട്ടിൽ ചാടി തീയണച്ചതിനാൽ മുപ്പതു ശതമാനത്തോളമേ പൊള്ളലേറ്റുള്ളു. ദിലീപ് ഓടിപ്പോയതോടെ സമീപമുണ്ടായിരുന്ന ബൈക്ക് പെട്രോൾ ഒഴിച്ച് കത്തിച്ചു. ദിലീപ് ഇപ്പോൾ തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. പെട്രോൾ ടാങ്കിനു സമീപം ബൈക്ക് ആളിക്കത്തിയെങ്കിലും വൻ ദുരന്തം ഒഴിവായി.