കളമശേരി: അപൂർവ വൈറസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ആരോഗ്യ വകുപ്പ് പൂർണസജ്ജമാണെന്നു മന്ത്രി കെ.കെ. ശൈലജ. വിവരങ്ങൾ ലോകാരോഗ്യ സംഘടന, കേന്ദ്ര സർക്കാർ എന്നിവരെ അറിയിച്ചു. പഠന റിപ്പോർട്ടുകൾ പൂനയിൽനിന്ന് ഉടനെത്തും. കേന്ദ്ര ആരോഗ്യസംഘത്തോടും എത്തിച്ചേരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരുതരം വവ്വാൽ കടിച്ച പഴങ്ങളിലൂടെയായിരിക്കണം വൈറസ് ബാധ വന്നത്. ഗൗരവമായ വിഷയമാണെങ്കിലും പരിഭ്രമിക്കേണ്ട അവസ്ഥ വന്നിട്ടില്ല. നേരിട്ടു സ്പർശിച്ചാലല്ലാതെ വായുവിലൂടെ ഇവ പിടിപെടുന്നില്ല. ഫേസ്ബുക്ക്, വാട്സ്ആപ് എന്നിവയിലൂടെ തെറ്റായ സന്ദേശങ്ങൾ പരത്തരുത്. പേരാമ്പ്ര ആശുപത്രിയിൽ തൊട്ടടുത്ത ബെഡിൽ കിടന്നവർ, മൃതദേഹങ്ങൾ കുളിപ്പിച്ചവർ, പോസ്റ്റ് മോർട്ടം നടത്തിയവർ, ആശുപത്രിയിലെ ഡോക്ടർമാർ, മറ്റു ജീവനക്കാർ എന്നിവർ നിരീക്ഷണത്തിലാണ്. മുൻകരുതൽ എന്ന നിലയിൽ റിപ്പോർട്ട് ചെയ്ത മേഖലയിലെ കള്ള് ഉപയോഗിക്കരുതെന്നു നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒരുതരം വവ്വാൽ കടിച്ച പഴങ്ങളിലൂടെയായിരിക്കണം വൈറസ് ബാധ വന്നത്. ഗൗരവമായ വിഷയമാണെങ്കിലും പരിഭ്രമിക്കേണ്ട അവസ്ഥ വന്നിട്ടില്ല. നേരിട്ടു സ്പർശിച്ചാലല്ലാതെ വായുവിലൂടെ ഇവ പിടിപെടുന്നില്ല. ഫേസ്ബുക്ക്, വാട്സ്ആപ് എന്നിവയിലൂടെ തെറ്റായ സന്ദേശങ്ങൾ പരത്തരുത്. പേരാമ്പ്ര ആശുപത്രിയിൽ തൊട്ടടുത്ത ബെഡിൽ കിടന്നവർ, മൃതദേഹങ്ങൾ കുളിപ്പിച്ചവർ, പോസ്റ്റ് മോർട്ടം നടത്തിയവർ, ആശുപത്രിയിലെ ഡോക്ടർമാർ, മറ്റു ജീവനക്കാർ എന്നിവർ നിരീക്ഷണത്തിലാണ്. മുൻകരുതൽ എന്ന നിലയിൽ റിപ്പോർട്ട് ചെയ്ത മേഖലയിലെ കള്ള് ഉപയോഗിക്കരുതെന്നു നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.