കൊച്ചി: പോലീസിന്റെ ഭാഗത്തുനിന്നു തെറ്റു സംഭവിച്ചാൽ കർശന നടപടിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റു സംഭവിച്ചാൽ തെറ്റിനെതിരാണ് നടപടി. നാടിന്റെ പൊതുവായ സ്വഭാവത്തിനു വിഭിന്നമായി എന്തു സംഭവിച്ചാലും മുഖം നോക്കാതെ സർക്കാർ നടപടിയുണ്ടാകും. കഴിഞ്ഞ സംഭവം അതാണ് സൂചിപ്പിക്കുന്നത്. കൊലക്കുറ്റത്തിനാണ് സർക്കാർ കേസെടുത്തിരിക്കുന്നത്. വരാപ്പുഴ കസ്റ്റഡി മരണം പേരെടുത്തു പറയാതെ മുഖ്യമന്ത്രി സൂചിപ്പിച്ചു.
യുഡിഎഫിന്റെ കാലത്തു നടന്ന ഏതെങ്കിലും ലോക്കപ്പ് മരണത്തിലും മർദനത്തിലും കോടതിയുടെ ഇടപെടലില്ലാതെ നടപടിയെടുത്തിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എൽഡിഎഫ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി രാജേന്ദ്രമൈതാനിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
രണ്ടു വർഷത്തിനിടെ മുഖ്യമന്ത്രി ഏതെങ്കിലും പദ്ധതിക്ക് തറക്കല്ലിട്ടോ എന്ന ചോദ്യം കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് ഉന്നയിച്ചിരുന്നു. ഇന്നു കൊച്ചിയിൽ കാൻസർ സെന്ററിനു തറക്കല്ലിടുമ്പോൾ തന്റെ മനസിൽ അതായിരുന്നു. രണ്ടു വർഷം മുമ്പു കാൻസർ സെന്ററിനു തറക്കില്ലിട്ടിരുന്നു. പിന്നീട് അതു ഈ നാട്ടുകാർ തെരഞ്ഞു പോയതാണ്. പൊതുജനങ്ങളുടെ കണ്ണിൽ ഇത്തരത്തിൽ പൊടിയിടാൻ ഇപ്പോഴത്തെ സർക്കാരിനെ കിട്ടില്ല. കണ്ണൂർ വിമാനത്താവളവും കൊച്ചി മെട്രോയും അനാവശ്യ തിടുക്കം കാണിച്ച് പ്രവർത്തനക്ഷമമാക്കുന്നതിന് മുൻപ് യുഡിഎഫ് സർക്കാർ ഉദ്ഘാടനം നടത്തി. അവസാനം നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച് അപഹാസ്യരാകുന്ന കാഴ്ചയാണ് കണ്ടത്.
സർവതല സ്പർശിയാണ് സർക്കാരിന്റെ വികസന സങ്കൽപ്പം. എന്താണ് രണ്ടു വർഷത്തിനിടെ സർക്കാരുണ്ടാക്കിയ നേട്ടംഎന്ന് ചോദിക്കുന്നവരുണ്ട്. അവരുടെ മുന്നിൽ നേട്ടങ്ങൾ നിരത്തി തിരിച്ച് വാദിക്കുന്നതിനുപകരം മുന്നിലുള്ള യാഥാർഥ്യങ്ങളെ തമസ്കരിക്കാതെ മുന്നോട്ടു പോകണമെന്ന് അഭ്യർഥിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ ഊന്നൽ സർക്കാരിന്റെ ഏറ്റവും മികച്ച നേട്ടമാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി പി. തിലോത്തമൻ പറഞ്ഞു. എതിരാളികൾ പോലും അംഗീകരിക്കുന്ന നേട്ടങ്ങളുണ്ടാക്കാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചു. യുഡിഎഫ് സർക്കാർ ചില കേന്ദ്രങ്ങളിലും വ്യക്തികളിലും മാത്രമാക്കി വികസനത്തെ ഒതുക്കി നിർത്തിയപ്പോൾ എൽഡിഎഫ് സർക്കാർ സർവമേഖലയിലേക്കും വികസനമെത്തിച്ചതായും അദേഹം പറഞ്ഞു.
മന്ത്രിമാരായ എ. കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ്, സിപിഐ ജില്ലാ സെക്രട്ടറി പി. രാജു തുടങ്ങിയവർ പങ്കെടുത്തു.
യുഡിഎഫിന്റെ കാലത്തു നടന്ന ഏതെങ്കിലും ലോക്കപ്പ് മരണത്തിലും മർദനത്തിലും കോടതിയുടെ ഇടപെടലില്ലാതെ നടപടിയെടുത്തിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എൽഡിഎഫ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി രാജേന്ദ്രമൈതാനിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
രണ്ടു വർഷത്തിനിടെ മുഖ്യമന്ത്രി ഏതെങ്കിലും പദ്ധതിക്ക് തറക്കല്ലിട്ടോ എന്ന ചോദ്യം കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് ഉന്നയിച്ചിരുന്നു. ഇന്നു കൊച്ചിയിൽ കാൻസർ സെന്ററിനു തറക്കല്ലിടുമ്പോൾ തന്റെ മനസിൽ അതായിരുന്നു. രണ്ടു വർഷം മുമ്പു കാൻസർ സെന്ററിനു തറക്കില്ലിട്ടിരുന്നു. പിന്നീട് അതു ഈ നാട്ടുകാർ തെരഞ്ഞു പോയതാണ്. പൊതുജനങ്ങളുടെ കണ്ണിൽ ഇത്തരത്തിൽ പൊടിയിടാൻ ഇപ്പോഴത്തെ സർക്കാരിനെ കിട്ടില്ല. കണ്ണൂർ വിമാനത്താവളവും കൊച്ചി മെട്രോയും അനാവശ്യ തിടുക്കം കാണിച്ച് പ്രവർത്തനക്ഷമമാക്കുന്നതിന് മുൻപ് യുഡിഎഫ് സർക്കാർ ഉദ്ഘാടനം നടത്തി. അവസാനം നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച് അപഹാസ്യരാകുന്ന കാഴ്ചയാണ് കണ്ടത്.
സർവതല സ്പർശിയാണ് സർക്കാരിന്റെ വികസന സങ്കൽപ്പം. എന്താണ് രണ്ടു വർഷത്തിനിടെ സർക്കാരുണ്ടാക്കിയ നേട്ടംഎന്ന് ചോദിക്കുന്നവരുണ്ട്. അവരുടെ മുന്നിൽ നേട്ടങ്ങൾ നിരത്തി തിരിച്ച് വാദിക്കുന്നതിനുപകരം മുന്നിലുള്ള യാഥാർഥ്യങ്ങളെ തമസ്കരിക്കാതെ മുന്നോട്ടു പോകണമെന്ന് അഭ്യർഥിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ ഊന്നൽ സർക്കാരിന്റെ ഏറ്റവും മികച്ച നേട്ടമാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി പി. തിലോത്തമൻ പറഞ്ഞു. എതിരാളികൾ പോലും അംഗീകരിക്കുന്ന നേട്ടങ്ങളുണ്ടാക്കാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചു. യുഡിഎഫ് സർക്കാർ ചില കേന്ദ്രങ്ങളിലും വ്യക്തികളിലും മാത്രമാക്കി വികസനത്തെ ഒതുക്കി നിർത്തിയപ്പോൾ എൽഡിഎഫ് സർക്കാർ സർവമേഖലയിലേക്കും വികസനമെത്തിച്ചതായും അദേഹം പറഞ്ഞു.
മന്ത്രിമാരായ എ. കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ്, സിപിഐ ജില്ലാ സെക്രട്ടറി പി. രാജു തുടങ്ങിയവർ പങ്കെടുത്തു.