കൊച്ചി: പണ്ടു കാലങ്ങളിൽ ഭക്ഷണം കഴിക്കാതിരുന്നതിന്റെ പേരിലാണ് രോഗങ്ങൾ ഉണ്ടായിരുന്നതെങ്കിൽ ഇന്നു ഭക്ഷണം കഴിക്കുന്നതിനാൽ രോഗം പിടിപെടുന്ന അവസ്ഥയാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികളുടെ എണ്ണം കൂടിവരികയാണ്. ഇടതു സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന ഭക്ഷ്യസുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ടൗണ്ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
വിഷരഹിത ഭക്ഷണം ലഭിച്ചിരുന്ന പഴയകാലത്ത് നൂറു വയസു വരെ ജീവിച്ചാലും പ്രഷറോ ഷുഗറോ പോലുള്ള ജീവിതശൈലി രോഗങ്ങൾ പിടികൂടിയിരുന്നില്ല. ഇന്നു സ്ഥിതി മാറി. പച്ചക്കറികളിൽ കീടനാശിനികളുടെ സാന്നിധ്യം വ്യാപകമാണ്. ജനങ്ങളുടെ പ്രതിരോധ ശേഷി കുറഞ്ഞുകൊണ്ടിരിക്കുന്നതാണ് ഇന്ന് ആരോഗ്യമേഖല നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന വെല്ലുവിളി. ആന്റി ബയോട്ടിക്സിന്റെ അമിതവും തെറ്റായതുമായ ഉപയോഗം, ക്രമീകൃതമല്ലാത്തതും അനാരോഗ്യപരവുമായ ഭക്ഷണരീതി ഇവയൊക്കെ ജനങ്ങളെ രോഗികളാക്കി മാറ്റുകയാണ്.
സർക്കാർ ആശുപത്രികളിൽ എന്തൊക്കെ സൗകര്യങ്ങളുണ്ടെങ്കിലും ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന ശീലം മലയാളികളിൽ ഏറിവരികയാണ്. സൗകര്യങ്ങൾക്കു പുറമേ മെച്ചപ്പെട്ട സേവനങ്ങൾ കൂടി ലഭ്യമാക്കിയാലെ സർക്കാർ ആശുപത്രികളിലേക്ക് ആളുകളെത്തൂ.
ഇത്തരത്തിൽ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഒപി സമയം വർധിപ്പിച്ചത്. നാലു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ പ്രാഥമിക കേന്ദ്രങ്ങളിലും ഒപി സമയം ദീർഘിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഹൈബി ഈഡൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷാ ജോയിന്റ് കമ്മീഷണർ കെ. അനിൽകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ(ഹോമിയോ) ഡോ. ലീന റാണി, ഡോ. സി.ബി. സജീവ് കുമാർ, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ കെ.വി. ഷിബു, ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ പ്രസിഡന്റ് അസീസ്, ബേക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എം. ശങ്കരൻ, സുൽഫിക്കർ അലി എന്നിവർ പ്രസംഗിച്ചു.
വിഷരഹിത ഭക്ഷണം ലഭിച്ചിരുന്ന പഴയകാലത്ത് നൂറു വയസു വരെ ജീവിച്ചാലും പ്രഷറോ ഷുഗറോ പോലുള്ള ജീവിതശൈലി രോഗങ്ങൾ പിടികൂടിയിരുന്നില്ല. ഇന്നു സ്ഥിതി മാറി. പച്ചക്കറികളിൽ കീടനാശിനികളുടെ സാന്നിധ്യം വ്യാപകമാണ്. ജനങ്ങളുടെ പ്രതിരോധ ശേഷി കുറഞ്ഞുകൊണ്ടിരിക്കുന്നതാണ് ഇന്ന് ആരോഗ്യമേഖല നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന വെല്ലുവിളി. ആന്റി ബയോട്ടിക്സിന്റെ അമിതവും തെറ്റായതുമായ ഉപയോഗം, ക്രമീകൃതമല്ലാത്തതും അനാരോഗ്യപരവുമായ ഭക്ഷണരീതി ഇവയൊക്കെ ജനങ്ങളെ രോഗികളാക്കി മാറ്റുകയാണ്.
സർക്കാർ ആശുപത്രികളിൽ എന്തൊക്കെ സൗകര്യങ്ങളുണ്ടെങ്കിലും ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന ശീലം മലയാളികളിൽ ഏറിവരികയാണ്. സൗകര്യങ്ങൾക്കു പുറമേ മെച്ചപ്പെട്ട സേവനങ്ങൾ കൂടി ലഭ്യമാക്കിയാലെ സർക്കാർ ആശുപത്രികളിലേക്ക് ആളുകളെത്തൂ.
ഇത്തരത്തിൽ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഒപി സമയം വർധിപ്പിച്ചത്. നാലു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ പ്രാഥമിക കേന്ദ്രങ്ങളിലും ഒപി സമയം ദീർഘിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഹൈബി ഈഡൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷാ ജോയിന്റ് കമ്മീഷണർ കെ. അനിൽകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ(ഹോമിയോ) ഡോ. ലീന റാണി, ഡോ. സി.ബി. സജീവ് കുമാർ, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ കെ.വി. ഷിബു, ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ പ്രസിഡന്റ് അസീസ്, ബേക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എം. ശങ്കരൻ, സുൽഫിക്കർ അലി എന്നിവർ പ്രസംഗിച്ചു.