തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കേരളത്തിൽ പെട്രോൾ വില 80 രൂപ കടന്നു. ഇന്നലെ തിരുവനന്തപുരത്തു പെട്രോളിന് 80.01 രൂപയും ഡീസലിന് 73.06 രൂപയുമായി.
പെട്രോളിന് 32 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്നലെ കൂടിയത്. സംസ്ഥാനത്തു പാറശാലയിലാണ് ഏറ്റവും കൂടിയ വില. പെട്രോളിന് 80.13 രൂപയും ഡീസലിന് 73.16 രൂപയും. കർണാടക തെരഞ്ഞെടുപ്പ് മൂലം പെട്രോളിയം കന്പനികൾ പത്തൊന്പതു ദിവസം വിലവർധന ഒഴിവാക്കിയിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം വീണ്ടും ദിവസേനയുള്ള വിലവർധന വീണ്ടും തുടങ്ങി.
കഴിഞ്ഞ ആറു ദിവസം തുടർച്ചയായി വില കൂട്ടി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തുകൊണ്ടിരിക്കുന്നതിനാൽ വില വർധന വരും ദിവസങ്ങളിലും തുടരുമെന്നാണു സൂചന.
പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുകയറുന്പോഴും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വില കുറഞ്ഞു നിന്ന സമയത്തു വർധിപ്പിച്ച നികുതി നിരക്ക് കുറയ്ക്കാൻ തയാറാകുന്നില്ല. വിലവർധന സർക്കാരുകളുടെ വരുമാനം കൂട്ടുകയാണ്. നിലവിൽ പെട്രോളിന് 31.8 ശതമാനവും ഡീസലിന് 24.52 ശതമാനവുമാണ് സംസ്ഥാന സർക്കാർ ഈടാക്കുന്ന നികുതി.
പെട്രോളിന് 32 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്നലെ കൂടിയത്. സംസ്ഥാനത്തു പാറശാലയിലാണ് ഏറ്റവും കൂടിയ വില. പെട്രോളിന് 80.13 രൂപയും ഡീസലിന് 73.16 രൂപയും. കർണാടക തെരഞ്ഞെടുപ്പ് മൂലം പെട്രോളിയം കന്പനികൾ പത്തൊന്പതു ദിവസം വിലവർധന ഒഴിവാക്കിയിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം വീണ്ടും ദിവസേനയുള്ള വിലവർധന വീണ്ടും തുടങ്ങി.
കഴിഞ്ഞ ആറു ദിവസം തുടർച്ചയായി വില കൂട്ടി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തുകൊണ്ടിരിക്കുന്നതിനാൽ വില വർധന വരും ദിവസങ്ങളിലും തുടരുമെന്നാണു സൂചന.
പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുകയറുന്പോഴും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വില കുറഞ്ഞു നിന്ന സമയത്തു വർധിപ്പിച്ച നികുതി നിരക്ക് കുറയ്ക്കാൻ തയാറാകുന്നില്ല. വിലവർധന സർക്കാരുകളുടെ വരുമാനം കൂട്ടുകയാണ്. നിലവിൽ പെട്രോളിന് 31.8 ശതമാനവും ഡീസലിന് 24.52 ശതമാനവുമാണ് സംസ്ഥാന സർക്കാർ ഈടാക്കുന്ന നികുതി.