ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളായിരുന്ന റവ.ഡോ.ജയിംസ് പാലയ്ക്കൽ ഷംഷാബാദ് രൂപതയുടെയും റവ.ഡോ.തോമസ് പാടിയത്ത് ചങ്ങനാശേരി അതിരൂപതയുടെയും വികാരി ജനറാൾമാരായി നിയമിതരായി.
മോണ്‍.ജയിംസ് പാലയ്ക്കൽ കഴിഞ്ഞ ആറു വർഷമായി ചങ്ങനാശേരി അതിരൂപതയുടെ വികാരി ജനറാളായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള രാജസ്ഥാൻ ജയ്പുർ മിഷന്റെ സുപ്പീരിയറായി ആർച്ച്ബിഷപ് മാർ പെരുന്തോട്ടം നിയമിച്ച ഇദ്ദേഹത്തെ ജയ്പുരിന്റെയും ഇറ്റാവായുടെയും ചുമതലയുള്ള വികാരി ജനറാളായി ഷംഷാബാദ് ബിഷപ് മാർ റാഫേൽ തട്ടിൽ നിയമിക്കുകയായിരുന്നു.
റവ.ഡോ.തോമസ് പാടിയത്ത് ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന മാർ അപ്രേം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, വടവാതൂർ പൊന്തിഫിക്കൽ സെമിനാരി പ്രഫസർ, മാർത്തോമ്മാ വിദ്യാനികേതൻ, മാങ്ങാനം എംഒസി എന്നിവിടങ്ങളിലെ ഡീൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഇരുവരും ഇന്നു ചുമതലയേല്‍ക്കും.
മോണ്‍.ജയിംസ് പാലയ്ക്കൽ കഴിഞ്ഞ ആറു വർഷമായി ചങ്ങനാശേരി അതിരൂപതയുടെ വികാരി ജനറാളായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള രാജസ്ഥാൻ ജയ്പുർ മിഷന്റെ സുപ്പീരിയറായി ആർച്ച്ബിഷപ് മാർ പെരുന്തോട്ടം നിയമിച്ച ഇദ്ദേഹത്തെ ജയ്പുരിന്റെയും ഇറ്റാവായുടെയും ചുമതലയുള്ള വികാരി ജനറാളായി ഷംഷാബാദ് ബിഷപ് മാർ റാഫേൽ തട്ടിൽ നിയമിക്കുകയായിരുന്നു.
റവ.ഡോ.തോമസ് പാടിയത്ത് ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന മാർ അപ്രേം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, വടവാതൂർ പൊന്തിഫിക്കൽ സെമിനാരി പ്രഫസർ, മാർത്തോമ്മാ വിദ്യാനികേതൻ, മാങ്ങാനം എംഒസി എന്നിവിടങ്ങളിലെ ഡീൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഇരുവരും ഇന്നു ചുമതലയേല്‍ക്കും.