തിരുവനന്തപുരം: പ്രശസ്ത ന്യൂറോ സർജൻ ഡോ. എം.സാംബശിവൻ(82) നിര്യാതനായി. ചെന്നൈയിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. മൃതദേഹം തിരുവനന്തപുരത്തെ വസതിയായ മെഡിക്കൽ കോളജ് ടാഗോർ ഗാർഡൻസിലെ ശിവപ്രിയയിൽ ഇന്നലെ രാത്രി എത്തിച്ചു. പൊതുദർശനത്തിനു ശേഷം ഇന്നു വൈകുന്നേരം കരമന ബ്രാഹ്മണസമൂഹം ശ്മശാനത്തിൽ സംസ്കാരം നടക്കും.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ന്യൂറോ സർജറി വിഭാഗം തലവൻ, മെഡിക്കൽ കോളജിലെ വൈസ് പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം വേദാധ്യാപനത്തിലും വേദഗണിത ശാസ്ത്രത്തിലും പ്രാവീണ്യമുള്ള വേദശാസ്ത്ര പണ്ഡിതൻ കൂടിയായായിരുന്നു. കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ ന്യൂറോ വിഭാഗം സീനിയർ കണ്‍സൾട്ടന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
അഭിഭാഷകനായിരുന്ന മഹാദേവയ്യരുടെയും ആവടി അമ്മാളിന്റെയും മകനായി 1936 ലായിരുന്നു സാംബശിവന്റെ ജനനം. ആറ് സ്വർണ മെഡലുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയ ഡോ. സാംബശിവൻ വെല്ലൂരിൽനിന്നാണ് ന്യൂറോ സർജറിയിൽ എംഎസ് നേടിയത്. ഭാര്യ: ഗോമതി. മക്കൾ: ഡോ. മഹേഷ് സാംബശിവൻ (ന്യൂറോ സർജൻ കോസ്മോ ആശുപത്രി), ശ്രീവിദ്യ, കുമാർ.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ന്യൂറോ സർജറി വിഭാഗം തലവൻ, മെഡിക്കൽ കോളജിലെ വൈസ് പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം വേദാധ്യാപനത്തിലും വേദഗണിത ശാസ്ത്രത്തിലും പ്രാവീണ്യമുള്ള വേദശാസ്ത്ര പണ്ഡിതൻ കൂടിയായായിരുന്നു. കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ ന്യൂറോ വിഭാഗം സീനിയർ കണ്‍സൾട്ടന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
അഭിഭാഷകനായിരുന്ന മഹാദേവയ്യരുടെയും ആവടി അമ്മാളിന്റെയും മകനായി 1936 ലായിരുന്നു സാംബശിവന്റെ ജനനം. ആറ് സ്വർണ മെഡലുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയ ഡോ. സാംബശിവൻ വെല്ലൂരിൽനിന്നാണ് ന്യൂറോ സർജറിയിൽ എംഎസ് നേടിയത്. ഭാര്യ: ഗോമതി. മക്കൾ: ഡോ. മഹേഷ് സാംബശിവൻ (ന്യൂറോ സർജൻ കോസ്മോ ആശുപത്രി), ശ്രീവിദ്യ, കുമാർ.