തിരുവനന്തപുരം: ഏദൻ തീരത്തു രൂപപ്പെട്ട സാഗർ ചുഴലിക്കാറ്റ് സോമാലിയൻ തീരം കടന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30നും 2.30 നും ഇടയിലാണു ചുഴലിക്കാറ്റ് സോമാലിയൻ തീരം കടന്നു പോയത്. പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിലേക്കു നീങ്ങുന്ന ചുഴലിക്കാറ്റ് അടുത്ത ആറു മണിക്കൂറിനുള്ളിൽ ദുർബലമാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
എന്നാൽ, മത്സ്യത്തൊഴിലാളികൾക്കു നൽകിയിരിക്കുന്ന ജാഗ്രതാ നിർദേശം ഇന്നും തുടരും. അതിനാൽ അടുത്ത 24 മണിക്കൂർ മത്സ്യത്തൊഴിലാളികൾ ഏദൻ ഉൾക്കടലിലും സമീപപ്രദേശത്തും അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ പ്രദേശത്തും മത്സ്യബന്ധനത്തിനായി പോകരുത്.
ചുഴലിക്കാറ്റ് കേരളതീരത്തെ ബാധിക്കില്ല. എന്നാൽ, അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
എന്നാൽ, മത്സ്യത്തൊഴിലാളികൾക്കു നൽകിയിരിക്കുന്ന ജാഗ്രതാ നിർദേശം ഇന്നും തുടരും. അതിനാൽ അടുത്ത 24 മണിക്കൂർ മത്സ്യത്തൊഴിലാളികൾ ഏദൻ ഉൾക്കടലിലും സമീപപ്രദേശത്തും അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ പ്രദേശത്തും മത്സ്യബന്ധനത്തിനായി പോകരുത്.
ചുഴലിക്കാറ്റ് കേരളതീരത്തെ ബാധിക്കില്ല. എന്നാൽ, അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.