മൂവാറ്റുപുഴ: ട്രെയിൻ യാത്രയ്ക്കിടെ ബർത്ത് വീണു കാലിനു പരിക്കേറ്റ ഗർഭിണിക്കു 40,000 രൂപ 12 ശതമാനം പലിശയടക്കം നൽകാൻ എറണാകുളം സ്ഥിരം ലോക് അദാലത്ത് ഉത്തരവായി. ഉപഭോക്തൃ സെക്രട്ടറി ടോം ജോസ് മുഖേന ഇലഞ്ഞി കരിങ്ങനാംപിള്ളിൽ ജീന ജോസ് നൽകിയ ഹർജിയിലാണു വിധി.
ഹർജിക്കാരിക്ക് 7500 രൂപ കോടതി ചെലവ് നൽകാനും ഉത്തരവായിട്ടുണ്ട്.
നഴ്സിംഗ് കോളജ് അധ്യാപികയായ ഹർജിക്കാരി കാസർഗോഡുനിന്നു പിറവത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം.
പരിക്കേറ്റ തനിക്ക് തലശേരി റെയിൽവേ സ്റ്റേഷനിൽ പ്രഥമ ശുശ്രൂഷയ്ക്കുള്ള സൗകര്യം ലഭ്യമായില്ലെന്നും ടിക്കറ്റ് പരിശോധകന്റെയോ സുരക്ഷാ ജീവനക്കാരുടെയോ സേവനം ലഭിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഹർജിക്കാരിക്ക് 7500 രൂപ കോടതി ചെലവ് നൽകാനും ഉത്തരവായിട്ടുണ്ട്.
നഴ്സിംഗ് കോളജ് അധ്യാപികയായ ഹർജിക്കാരി കാസർഗോഡുനിന്നു പിറവത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം.
പരിക്കേറ്റ തനിക്ക് തലശേരി റെയിൽവേ സ്റ്റേഷനിൽ പ്രഥമ ശുശ്രൂഷയ്ക്കുള്ള സൗകര്യം ലഭ്യമായില്ലെന്നും ടിക്കറ്റ് പരിശോധകന്റെയോ സുരക്ഷാ ജീവനക്കാരുടെയോ സേവനം ലഭിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.