കുമളി: തേക്കടിയിൽ വിനോദസഞ്ചാരികളുടെ തിരക്കേറി. വേനൽ അവധി ആഘോഷിക്കുവാൻ കേരളത്തിൽ നിന്നുള്ളവർക്കൊപ്പം അയൽ സംസ്ഥാനങ്ങളിൽനിന്നുള്ളവരും എത്തിത്തുടങ്ങിയതോടെ തേക്കടി സജീവമായി.
സഞ്ചാരികളുടെ തേക്കടിയിലെ മുഖ്യ ആകർഷണമായ തടാകത്തിലെ ബോട്ടിംഗിനായി രാവിലെമുതൽതന്നെ ടിക്കറ്റ് കൗണ്ടറിനുമുന്നിൽ നീണ്ട ക്യൂവാണുള്ളത്. ഇവിടെയെത്തുന്ന പകുതിപേർക്കുപോലും ബോട്ടിംഗിന് അവസരം ലഭിക്കാറില്ല.
പെരിയാർ കടുവാ സങ്കേതത്തിൽ ട്രക്കിംഗ്, ചങ്ങാടത്തിൽ യാത്ര തുടങ്ങിയ പരിപാടികൾക്കും സഞ്ചാരികളുടെ തിരക്കാണ്. തേക്കടി ആനവച്ചാലിലെ പാർക്കിംഗ് ഗ്രൗണ്ടിൽ തിരക്കുകൂടിയതോടെ ഏറെനേരം കാത്തുനിന്നശേഷമാണ് സഞ്ചാരികൾക്ക് തേക്കടിയിലേക്ക് വനംവകുപ്പിന്റെ ബസ് ലഭിക്കുന്നത്. തേക്കടി ബോട്ട് ലാൻഡിംഗിൽനിന്നും തിരികെ പോരുന്നതിന്നും ഏറെനേരത്തെ കാത്തിരിപ്പ് ആവശ്യമാണ്.
കുമളിയിലെത്തിയാൽ സത്രം, ഗവി, കേരളത്തിലേയും തമിഴ്നാട്ടിലേയും വ്യൂ പോയിന്റുകളിലേക്കുമുള്ള ജീപ്പ് സവാരി ലഭ്യമാണ്. ആനസവാരി കേന്ദ്രങ്ങളും കളരി, കഥകളി തിയറ്ററുകളിലും സന്ദർശകരുടെ തിരക്കുണ്ട്. പുതുതായി കുമളി അട്ടപ്പള്ളത്ത് ആരംഭിച്ച റോസ് പാർക്കിലും ധാരാളം സഞ്ചാരികൾ എത്തുന്നുണ്ട്. തേക്കടിയിലെത്തുന്ന സഞ്ചാരികൾക്കായി കുമളി പഞ്ചായത്ത് പത്തുമുറി കരിക്കുഴിയിൽ ഒരുക്കിയ ടൂറിസം പാർക്കും സഞ്ചാരികൾക്കായി തുറന്നുകൊടുത്തു.
തേക്കടി സന്ദർശിക്കുവാൻ സഞ്ചാരികളുടെ തിരക്ക് കൂടിയതോടെ കുമളിയിലെ വ്യാപാരമേഖലയും ഉഷാറായിരിക്കുകയാണ്.
സഞ്ചാരികളുടെ തേക്കടിയിലെ മുഖ്യ ആകർഷണമായ തടാകത്തിലെ ബോട്ടിംഗിനായി രാവിലെമുതൽതന്നെ ടിക്കറ്റ് കൗണ്ടറിനുമുന്നിൽ നീണ്ട ക്യൂവാണുള്ളത്. ഇവിടെയെത്തുന്ന പകുതിപേർക്കുപോലും ബോട്ടിംഗിന് അവസരം ലഭിക്കാറില്ല.
പെരിയാർ കടുവാ സങ്കേതത്തിൽ ട്രക്കിംഗ്, ചങ്ങാടത്തിൽ യാത്ര തുടങ്ങിയ പരിപാടികൾക്കും സഞ്ചാരികളുടെ തിരക്കാണ്. തേക്കടി ആനവച്ചാലിലെ പാർക്കിംഗ് ഗ്രൗണ്ടിൽ തിരക്കുകൂടിയതോടെ ഏറെനേരം കാത്തുനിന്നശേഷമാണ് സഞ്ചാരികൾക്ക് തേക്കടിയിലേക്ക് വനംവകുപ്പിന്റെ ബസ് ലഭിക്കുന്നത്. തേക്കടി ബോട്ട് ലാൻഡിംഗിൽനിന്നും തിരികെ പോരുന്നതിന്നും ഏറെനേരത്തെ കാത്തിരിപ്പ് ആവശ്യമാണ്.
കുമളിയിലെത്തിയാൽ സത്രം, ഗവി, കേരളത്തിലേയും തമിഴ്നാട്ടിലേയും വ്യൂ പോയിന്റുകളിലേക്കുമുള്ള ജീപ്പ് സവാരി ലഭ്യമാണ്. ആനസവാരി കേന്ദ്രങ്ങളും കളരി, കഥകളി തിയറ്ററുകളിലും സന്ദർശകരുടെ തിരക്കുണ്ട്. പുതുതായി കുമളി അട്ടപ്പള്ളത്ത് ആരംഭിച്ച റോസ് പാർക്കിലും ധാരാളം സഞ്ചാരികൾ എത്തുന്നുണ്ട്. തേക്കടിയിലെത്തുന്ന സഞ്ചാരികൾക്കായി കുമളി പഞ്ചായത്ത് പത്തുമുറി കരിക്കുഴിയിൽ ഒരുക്കിയ ടൂറിസം പാർക്കും സഞ്ചാരികൾക്കായി തുറന്നുകൊടുത്തു.
തേക്കടി സന്ദർശിക്കുവാൻ സഞ്ചാരികളുടെ തിരക്ക് കൂടിയതോടെ കുമളിയിലെ വ്യാപാരമേഖലയും ഉഷാറായിരിക്കുകയാണ്.