തൊടുപുഴ: മലങ്കര ഡാമിലേക്കു വീണ കാറിൽനിന്ന് അമ്മയെ മകൻ അദ്ഭുതകരമായി രക്ഷപ്പെടുത്തി. സെക്കൻഡുകൾക്കുള്ളിൽ കാർ ജലാശയത്തിൽ പതിച്ചു. കരിങ്കുന്നം പാറേക്കുന്നേൽ പി.എം.തോമസിന്റെ ഭാര്യ മോളി തോമസിനെയാണ് മകൻ പ്രിൻസ് സാഹസികമായി രക്ഷപ്പെടുത്തിയത്. ഡ്രൈവിംഗ് പരിശീലനത്തിനിടെ ഇന്നലെ രാവിലെ പതിനൊന്നിനു മുട്ടം റൈഫിൾ ക്ലബിനു സമീപമായിരുന്നു സംഭവം.
ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച ശേഷം മകനുമൊത്ത് മലങ്കര ഡാമിനോടു ചേർന്നുള്ള, മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ ഗ്രൗണ്ടിൽ പരിശീലനത്തിനെത്തിയതായിരുന്നു മോളി തോമസ്. അമ്മയെ കാറിലിരുത്തി പ്രിൻസ് പുറത്തിറങ്ങി. കാർ റിവേഴ്സ് ഗിയറിലായിരുന്നു. ഇതിനിടെ മോളി ആക്സിലേറ്ററിൽ കാൽ അമർത്തി. വാഹനം പിന്നിലേക്കു പാഞ്ഞു. ഈ സമയം ഓടിയെത്തിയ പ്രിൻസ് ഡോർ തുറന്ന് ഉടൻ എൻജിൻ ഓഫാക്കി അമ്മയെ പുറത്തേക്കുവലിച്ചു.മോളി പുറത്തേക്കു വീണയുടൻ കാർ ജലാശയത്തിലേക്കു പതിച്ചു. 30 അടിയോളം നീങ്ങിയ കാർ തൊടുപുഴ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നു കയർ കെട്ടി വലിച്ചടുപ്പിച്ചു ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മാറ്റി.
ഫോക്സ് വാഗണ്‍ പോളോ കാറിനു കേടുപാടു സംഭവിച്ചതായി മുട്ടം പോലീസ് പറഞ്ഞു. കാർ മുങ്ങിയ ഭാഗത്ത് 15 അടി താഴ്ചയുണ്ടായിരുന്നു.
ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച ശേഷം മകനുമൊത്ത് മലങ്കര ഡാമിനോടു ചേർന്നുള്ള, മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ ഗ്രൗണ്ടിൽ പരിശീലനത്തിനെത്തിയതായിരുന്നു മോളി തോമസ്. അമ്മയെ കാറിലിരുത്തി പ്രിൻസ് പുറത്തിറങ്ങി. കാർ റിവേഴ്സ് ഗിയറിലായിരുന്നു. ഇതിനിടെ മോളി ആക്സിലേറ്ററിൽ കാൽ അമർത്തി. വാഹനം പിന്നിലേക്കു പാഞ്ഞു. ഈ സമയം ഓടിയെത്തിയ പ്രിൻസ് ഡോർ തുറന്ന് ഉടൻ എൻജിൻ ഓഫാക്കി അമ്മയെ പുറത്തേക്കുവലിച്ചു.മോളി പുറത്തേക്കു വീണയുടൻ കാർ ജലാശയത്തിലേക്കു പതിച്ചു. 30 അടിയോളം നീങ്ങിയ കാർ തൊടുപുഴ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നു കയർ കെട്ടി വലിച്ചടുപ്പിച്ചു ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മാറ്റി.
ഫോക്സ് വാഗണ്‍ പോളോ കാറിനു കേടുപാടു സംഭവിച്ചതായി മുട്ടം പോലീസ് പറഞ്ഞു. കാർ മുങ്ങിയ ഭാഗത്ത് 15 അടി താഴ്ചയുണ്ടായിരുന്നു.