തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖല അഴിച്ചു പണിയാനൊരുങ്ങി സർക്കാർ.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഇപ്പോഴത്തെ പ്രവർത്തനത്തിൽ കടുത്ത അസംതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മേഖലയിൽ വരുത്തേണ്ട മാറ്റങ്ങൾ ചർച്ചചെയ്യാൻ സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുമായി കൂടിക്കാഴ്ച നടത്തും. ജൂണ് നാലിനാണു കൂടിക്കാഴ്ച.
സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിലും അദ്ദേഹം അഴിച്ചുപണി സൂചിപ്പിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പു മികച്ച രീതിയിലാണു മുന്നോട്ടു പോകുന്നതെന്നാണു സർക്കാരിന്റെ വിലയിരുത്തൽ.
എന്നാൽ, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഇപ്പോഴത്തെ പോക്കിൽ മുഖ്യമന്ത്രി അടക്കമുള്ളവർ നിരാശരാണ്. സർവകലാശാല പരീക്ഷകൾ സംബന്ധിച്ചും ഫലം എന്നു വരുമെന്നോ അറിയാത്ത അവസ്ഥയാണ്. ഇതിനു മാറ്റം വരണം. പൊതു വിദ്യാഭ്യാസ വകുപ്പ് ഇപ്പോഴിറക്കിയപോലെ പരീക്ഷകളുടെ തീയതി അടങ്ങിയ കലണ്ടർ ഉന്നത വിദ്യാഭ്യാസ വകുപ്പും നേരത്തെ തന്നെ ഇറക്കണം.
സർവകലാശാലകളുടെ കോഴ്സുകളും സിലബസും ഒട്ടേറെ തവണ പരിഷ്കരിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായിട്ടില്ലെന്നാണു വിലയിരുത്തൽ.
കോഴ്സ് പഠിച്ചാൽ വിദ്യാർഥിക്കു ലഭിക്കുന്ന പ്രയോജനം മുൻകൂട്ടി വ്യക്തമാക്കുന്ന തരത്തിലുള്ള സിലബസ് പരിഷ്കരണമാണ് ഉദ്ദേശിക്കുന്നത്.
പഠിക്കാൻ വിദ്യാർഥികളില്ലാത്ത പരന്പരാഗത കോഴ്സുകൾ പുനഃസംഘടിപ്പിക്കും. ഓരോ കോഴ്സിൽനിന്നു വിദ്യാർഥി നേടിയ പ്രയോജനങ്ങൾ ബോർഡ് ഓഫ് സ്റ്റഡീസ് വ്യക്തമാക്കണം.
അധ്യാപകരുടെ നിലവാരം ഉയർത്താനും നടപടി എടുക്കും. പൊതു വിദ്യാഭ്യാസ രംഗത്തെ പോലെ ഉന്നത വിദ്യാഭ്യാസ രംഗത്തെയും ജനകീയമാക്കുന്ന നടപടികളാകും സ്വീകരിക്കുക.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഇപ്പോഴത്തെ പ്രവർത്തനത്തിൽ കടുത്ത അസംതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മേഖലയിൽ വരുത്തേണ്ട മാറ്റങ്ങൾ ചർച്ചചെയ്യാൻ സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുമായി കൂടിക്കാഴ്ച നടത്തും. ജൂണ് നാലിനാണു കൂടിക്കാഴ്ച.
സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിലും അദ്ദേഹം അഴിച്ചുപണി സൂചിപ്പിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പു മികച്ച രീതിയിലാണു മുന്നോട്ടു പോകുന്നതെന്നാണു സർക്കാരിന്റെ വിലയിരുത്തൽ.
എന്നാൽ, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഇപ്പോഴത്തെ പോക്കിൽ മുഖ്യമന്ത്രി അടക്കമുള്ളവർ നിരാശരാണ്. സർവകലാശാല പരീക്ഷകൾ സംബന്ധിച്ചും ഫലം എന്നു വരുമെന്നോ അറിയാത്ത അവസ്ഥയാണ്. ഇതിനു മാറ്റം വരണം. പൊതു വിദ്യാഭ്യാസ വകുപ്പ് ഇപ്പോഴിറക്കിയപോലെ പരീക്ഷകളുടെ തീയതി അടങ്ങിയ കലണ്ടർ ഉന്നത വിദ്യാഭ്യാസ വകുപ്പും നേരത്തെ തന്നെ ഇറക്കണം.
സർവകലാശാലകളുടെ കോഴ്സുകളും സിലബസും ഒട്ടേറെ തവണ പരിഷ്കരിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായിട്ടില്ലെന്നാണു വിലയിരുത്തൽ.
കോഴ്സ് പഠിച്ചാൽ വിദ്യാർഥിക്കു ലഭിക്കുന്ന പ്രയോജനം മുൻകൂട്ടി വ്യക്തമാക്കുന്ന തരത്തിലുള്ള സിലബസ് പരിഷ്കരണമാണ് ഉദ്ദേശിക്കുന്നത്.
പഠിക്കാൻ വിദ്യാർഥികളില്ലാത്ത പരന്പരാഗത കോഴ്സുകൾ പുനഃസംഘടിപ്പിക്കും. ഓരോ കോഴ്സിൽനിന്നു വിദ്യാർഥി നേടിയ പ്രയോജനങ്ങൾ ബോർഡ് ഓഫ് സ്റ്റഡീസ് വ്യക്തമാക്കണം.
അധ്യാപകരുടെ നിലവാരം ഉയർത്താനും നടപടി എടുക്കും. പൊതു വിദ്യാഭ്യാസ രംഗത്തെ പോലെ ഉന്നത വിദ്യാഭ്യാസ രംഗത്തെയും ജനകീയമാക്കുന്ന നടപടികളാകും സ്വീകരിക്കുക.