കൊച്ചി: അന്യമതസ്ഥയെ വിവാഹം കഴിച്ചതിലുള്ള വിരോധത്താൽ യൂത്ത് കോണ്ഗ്രസ് കാസർഗോഡ് മണ്ഡലം പ്രസിഡന്റായിരുന്ന ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരായി കണ്ടെത്തിയ രണ്ടു പ്രതികൾക്കും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. കേസിൽ കൂറുമാറിയ രണ്ടു സാക്ഷികൾക്കു നോട്ടീസ് അയയ്ക്കാനും എറണാകുളം പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടു.
ഒന്നും രണ്ടും പ്രതികളായ കാസർഗോഡ് ചട്ടഞ്ചാൽ ജന്നത്തുൽ ഫിർദൗസിൽ ഇക്കു എന്ന മുഹമ്മദ് ഇഖ്ബാൽ, തളങ്കര കെ.എ. ഹൗസിൽ ജാക്കി ഹനീഫ് എന്ന മുഹമ്മദ് ഹനീഫ് എന്നിവരെയാണു ശിക്ഷിച്ചത്. പ്രതികൾ പിഴ അടച്ചാൽ അത് കൊല്ലപ്പെട്ട ബാലകൃഷ്ണന്റെ പിതാവ് ഗോപാലന് നൽകണം. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷംകൂടി തടവനുഭവിക്കണം.
കേസിലെ മൂന്നു മുതൽ അഞ്ചു വരെ പ്രതികളായ തയലങ്ങാടി മല്ലിഗ ഹൗസിൽ അബ്ദുൽ ഗഫൂർ, ചെങ്ങള മുട്ടത്തൊടി സഫീനാ മൻസിലിൽ എ.എം. മുഹമ്മദ്, ഉപ്പള മണ്ണംകുഴി ഹാജി മലഗ് ദർബാറിൽ അബൂബക്കർ എന്നിവരെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. 2001 സെപ്റ്റംബർ 18നാണ് ബാലകൃഷ്ണൻ കൊല്ലപ്പെട്ടത്.
അഞ്ചാം പ്രതി അബൂബക്കറിന്റെ മകളെ ബാലകൃഷ്ണൻ വിവാഹം കഴിച്ചതിനു പിന്നാലെ മൂന്നും അഞ്ചും പ്രതികൾ ചേർന്നു ക്വട്ടേഷൻ നൽകിയെന്നും ഇഖ്ബാലും മുഹമ്മദ് ഹനീഫും ചേർന്നു കുത്തിക്കൊലപ്പെടുത്തിയെന്നുമാണു സിബിഐ കണ്ടെത്തിയത്.
ഒന്നും രണ്ടും പ്രതികളായ കാസർഗോഡ് ചട്ടഞ്ചാൽ ജന്നത്തുൽ ഫിർദൗസിൽ ഇക്കു എന്ന മുഹമ്മദ് ഇഖ്ബാൽ, തളങ്കര കെ.എ. ഹൗസിൽ ജാക്കി ഹനീഫ് എന്ന മുഹമ്മദ് ഹനീഫ് എന്നിവരെയാണു ശിക്ഷിച്ചത്. പ്രതികൾ പിഴ അടച്ചാൽ അത് കൊല്ലപ്പെട്ട ബാലകൃഷ്ണന്റെ പിതാവ് ഗോപാലന് നൽകണം. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷംകൂടി തടവനുഭവിക്കണം.
കേസിലെ മൂന്നു മുതൽ അഞ്ചു വരെ പ്രതികളായ തയലങ്ങാടി മല്ലിഗ ഹൗസിൽ അബ്ദുൽ ഗഫൂർ, ചെങ്ങള മുട്ടത്തൊടി സഫീനാ മൻസിലിൽ എ.എം. മുഹമ്മദ്, ഉപ്പള മണ്ണംകുഴി ഹാജി മലഗ് ദർബാറിൽ അബൂബക്കർ എന്നിവരെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. 2001 സെപ്റ്റംബർ 18നാണ് ബാലകൃഷ്ണൻ കൊല്ലപ്പെട്ടത്.
അഞ്ചാം പ്രതി അബൂബക്കറിന്റെ മകളെ ബാലകൃഷ്ണൻ വിവാഹം കഴിച്ചതിനു പിന്നാലെ മൂന്നും അഞ്ചും പ്രതികൾ ചേർന്നു ക്വട്ടേഷൻ നൽകിയെന്നും ഇഖ്ബാലും മുഹമ്മദ് ഹനീഫും ചേർന്നു കുത്തിക്കൊലപ്പെടുത്തിയെന്നുമാണു സിബിഐ കണ്ടെത്തിയത്.