+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാഗർ ചുഴലിക്കാറ്റ്: മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: ഏഡൻ തീരത്ത് രൂപപ്പെട്ട സാഗർ ചുഴലിക്കാറ്റ് തെക്ക്തെക്കുകിഴക്ക് ദിശയിലേക്കു നീങ്ങുന്നതിനാൽ, അടുത്ത 48 മണിക്കൂറ
സാഗർ ചുഴലിക്കാറ്റ്:  മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: ഏഡൻ തീരത്ത് രൂപപ്പെട്ട സാഗർ ചുഴലിക്കാറ്റ് തെക്ക്-തെക്കുകിഴക്ക് ദിശയിലേക്കു നീങ്ങുന്നതിനാൽ, അടുത്ത 48 മണിക്കൂറിൽ മത്സ്യത്തൊഴിലാളികൾ ചില പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനായി പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഏഡൻ ഉൾക്കടലിലും സമീപപ്രദേശത്തും അറബിക്കടലിന്‍റെ തെക്കുപടിഞ്ഞാറൻ പ്രദേശത്തും മത്സ്യബന്ധനത്തിനായി പോകരുത്.

ഏഡൻ കടലിനു കിഴക്ക്-തെക്കുകിഴക്കായി 170 കിലോമീറ്റർ അകലെ സൊക്കാട്രോ ദ്വീപിനു പടിഞ്ഞാറ്-തെക്കുപടിഞ്ഞാറായി 70 കിലോമീറ്റർ ദൂരത്തിലുമായാണ് സാഗർ ചുഴലിക്കാറ്റ്. പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിലേക്കു നീങ്ങി ശക്തികുറഞ്ഞ് സോമാലിയൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും ഇന്ത്യയിലെ തീരപ്രദേശങ്ങളെ ഇതു ബാധിക്കാനിടയില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.