കോട്ടയം: അയർക്കുന്നം ബെ വ്കോ വെയർഹൗസിൽനിന്നും സർക്കാർ നിശ്ചയിച്ച് ഉറപ്പിച്ചതിൽ കൂടുതൽ തുക വാങ്ങുന്നതായി പരാതി. മദ്യം കയറ്റി വരുന്ന ടോറസ് ലോറികളിലെ ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി നോക്കുകൂലിയായി അധികതുക വാങ്ങുന്നുവെന്നാണു പരാതി ഉയർന്നത്. 400 രൂപ മുതൽ 1000 രൂപവരെയാണു വാങ്ങുന്നത്.
കൊടുക്കുന്ന തുകയ്ക്ക് യൂണിയന്റെ പേരിൽ ഭാരവാഹികളുടെ ഒപ്പോ, സീലോ ഇല്ലാത്ത രസീതും ലഭിക്കും. റീപാക്കിംഗ്, നനവ് എന്നിങ്ങനെ പറഞ്ഞാണ് നോക്കുകൂലി വാങ്ങുന്നത്. ഇങ്ങനെ പിരിഞ്ഞുകിട്ടുന്ന തുക ക്ഷേമനിധി ബോർഡിൽ അടയ്ക്കാറില്ല. വൈകുന്നേരം യൂണിയൻ ആളുകൾ പങ്കിട്ടെടുക്കുന്നതാണു പതിവെന്ന് ലോറി ഉടമകൾ ആരോപിക്കുന്നു.
പണം നൽകാൻ വിസമ്മതിക്കുന്ന ഡ്രൈവർമാർക്കെതിരേ അസഭ്യവർഷവും കൈയേറ്റ ശ്രമവും ഉണ്ടാകുന്നതായി ഉടമകൾ പറയുന്നു. ഇതിനു പുറമെ വാഹനങ്ങളിൽ വരുന്ന കേടായ ബോക്സുകൾ തെരഞ്ഞെടുക്കാനും എടുത്ത് കൊടുക്കുന്നതിനും നിർബന്ധിക്കുകയും ചെയ്യും.
സംസ്ഥാന വെയർഹൗസിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോട്ടയം ജില്ലയിലെ വെയർഹൗസിൽ നടക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബെവ്കോ ഗോഡൗണ്‍ മാനേജർക്കു പരാതി കൊടുത്തിട്ടുണ്ട്. നടപടിയുണ്ടായിട്ടില്ലെങ്കിൽ ഉന്നത അധികാരികളെ സമീപിക്കുമെന്നും എല്ലാ ഡിസ്റ്റിലറികളിൽനിന്നും അയർക്കുന്നത്തേക്കുള്ള ലോഡുകൾ നിർത്തിവച്ച് സമരം ആരംഭിക്കുമെന്നും ലോറി ഓണേഴ്സ് ആൻഡ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സെക്രട്ടറി ഗിരീഷ് ഏറ്റുമാനൂർ പറഞ്ഞു.
ലോറി ഉടമകൾ നൽകിയ പരാതി ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്ന് അയർക്കുന്നം വെയർഹൗസ് ഉദ്യോഗസ്ഥൻ പ്രതീകരിച്ചു.
കൊടുക്കുന്ന തുകയ്ക്ക് യൂണിയന്റെ പേരിൽ ഭാരവാഹികളുടെ ഒപ്പോ, സീലോ ഇല്ലാത്ത രസീതും ലഭിക്കും. റീപാക്കിംഗ്, നനവ് എന്നിങ്ങനെ പറഞ്ഞാണ് നോക്കുകൂലി വാങ്ങുന്നത്. ഇങ്ങനെ പിരിഞ്ഞുകിട്ടുന്ന തുക ക്ഷേമനിധി ബോർഡിൽ അടയ്ക്കാറില്ല. വൈകുന്നേരം യൂണിയൻ ആളുകൾ പങ്കിട്ടെടുക്കുന്നതാണു പതിവെന്ന് ലോറി ഉടമകൾ ആരോപിക്കുന്നു.
പണം നൽകാൻ വിസമ്മതിക്കുന്ന ഡ്രൈവർമാർക്കെതിരേ അസഭ്യവർഷവും കൈയേറ്റ ശ്രമവും ഉണ്ടാകുന്നതായി ഉടമകൾ പറയുന്നു. ഇതിനു പുറമെ വാഹനങ്ങളിൽ വരുന്ന കേടായ ബോക്സുകൾ തെരഞ്ഞെടുക്കാനും എടുത്ത് കൊടുക്കുന്നതിനും നിർബന്ധിക്കുകയും ചെയ്യും.
സംസ്ഥാന വെയർഹൗസിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോട്ടയം ജില്ലയിലെ വെയർഹൗസിൽ നടക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബെവ്കോ ഗോഡൗണ്‍ മാനേജർക്കു പരാതി കൊടുത്തിട്ടുണ്ട്. നടപടിയുണ്ടായിട്ടില്ലെങ്കിൽ ഉന്നത അധികാരികളെ സമീപിക്കുമെന്നും എല്ലാ ഡിസ്റ്റിലറികളിൽനിന്നും അയർക്കുന്നത്തേക്കുള്ള ലോഡുകൾ നിർത്തിവച്ച് സമരം ആരംഭിക്കുമെന്നും ലോറി ഓണേഴ്സ് ആൻഡ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സെക്രട്ടറി ഗിരീഷ് ഏറ്റുമാനൂർ പറഞ്ഞു.
ലോറി ഉടമകൾ നൽകിയ പരാതി ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്ന് അയർക്കുന്നം വെയർഹൗസ് ഉദ്യോഗസ്ഥൻ പ്രതീകരിച്ചു.